Saturday, 12 March 2022

മിഥ്യയും ഉണ്മയും

 മിഥ്യയും ഉണ്മയും.

================

ഇത് രണ്ടു പേരുടെ കവിത.


ഒന്നാമൻ കൂടുതൽ നേരവും

കണ്ണ് തുറന്നു വച്ചവൻ


രണ്ടാമൻ കൂടുതൽ നേരവും

 കണ്ണ് അടച്ചു ചിന്തിക്കുന്നവൻ.


ഒന്നാമൻ ലഹരിക്ക് വേണ്ടി

എപ്പോളും മദ്യപിച്ചു.


ഒന്നാമന്റെ കൂടെ ഉള്ളവർ

എല്ലാം മരിച്ചു.


രണ്ടാമൻ മദ്യത്തെ അറിഞ്ഞു

അതിനെ ഒഴിവാക്കി.


എന്നാൽ 

രണ്ടാമന്റെ കൂടെ ഉള്ളവർ 

മരിച്ചശേഷവും

സുഖമായി അയാളോടൊപ്പം

ആരെയും അറിയിക്കാതെ ജീവിച്ചു.


Saturday, 5 March 2022

ബാപ്പ

 ബാപ്പ

.....................
അയാളുടെ അച്ഛൻ ഒരു മുസ്‌ലീമാണ്.
അങ്ങനെ
അമ്മ അയാളോട് ഒരിക്കലും പറഞ്ഞിട്ടില്ലെങ്കിലും
അതങ്ങനെ ആണ്.
നാട്ടിലെ പാട്ടിലും നാട്ടുകാരന്റെ നോട്ടത്തിലും
നാട്ടിലെ സംസാരങ്ങളിലും അയാളുടെ
അച്ഛനെ അയാൾക്ക്‌ വേണ്ടിയല്ലെങ്കിലും
മറ്റുള്ളവർ സ്ഥിരമായി തിരയാറുണ്ട്.
അമ്പലങ്ങളിൽ അയാൾ സ്ഥിരമായി
പോകാറുണ്ട്.
സ്ഥിരമായി അയാൾ വീട്ടിലെ ദൈവ
ചിത്രങ്ങൾക്ക് മുമ്പിൽ കുമ്പിടാറുണ്ട്.
അയാളുടെ രണ്ടു പെൺ മക്കൾ
സ്ഥിരമായി വീട്ടിൽ നാമം ജപിക്കാറുണ്ട്.
എങ്കിലും അയാളുടെ അച്ഛൻ ഒരു
മുസ്ലീം ആണ്.
എല്ലാ ജാര സന്തതികളെയും പോലെ
അയാൾ ബുദ്ധിമാൻ ആയ ഒരു വെളവൻ
ആയി വളർന്നു.
അയാൾ പുരോഗമന പാർട്ടിക്ക് വേണ്ടി
വാദിച്ചു.
അയാൾ മമ്മൂട്ടി സിനിമകളെ കൂടുതൽ
ഇഷ്ടപ്പെട്ടു.
അയാൾ നിരന്തരം മദ്യപിച്ചു.
ഒരു മടിയൻ ആയി അയാൾ ജീവിച്ചു
അയാൾ ജോലി ചെയ്തത് ഒരു മുസ്ലീം
സ്ഥാപനത്തിൽ ആണ്.
അയാളുടെ സുഹൃത്തുക്കൾ കൂടുതലും
മുസ്ലീം സുഹൃത്തുക്കൾ ആണ്.
അയാളുടെ മിടുക്കികളും തന്ത്രശാലികളും
ആയ പെൺ മക്കൾ വിവാഹം ചെയ്തത്
മുസ്ലീങ്ങളെ ആണ്.
ചരിത്രം തിരുത്തി കുറിച്ചു എന്നാണ്
അയാൾ ഈ വിവാഹത്തെ കുറിച്ച്
അഭിപ്രായപ്പെട്ടത്.
ജോലിയോടൊന്നും അയാൾക്ക്‌
അധിക താല്പര്യം ഇല്ല.
ഒരിക്കൽ അയാൾ മദ്യപിക്കുന്നതിനു
ഇടക്കായി ഏതോ ഒരു ലഹരി വസ്തു
ഉപയോഗിച്ചു.
തന്ത എന്ന് മറു പേരുള്ള അവൻ
അയാളോടൊപ്പം അതുപയോഗിച്ച
ഒരാളെ കൊന്നു.
അയാളിൽ തന്ത പക്ഷേ ഒരു
സെറിബെറൽ ഹാമറേജ് ആണ്
ഉണ്ടാക്കിയത്.
അയാൾ ഇന്ന് ഒരു കിടക്കയിൽ
അനങ്ങാ ശവമായി ജീവിതം തള്ളി
നീക്കുന്നു.
അച്ഛനിൽ നിന്നും ബാപ്പയിലേക്കുള്ള
ദൂരം കുറക്കാനായി അയാളുടെ
സുഹൃത്തുക്കൾ ഇപ്പോളും
അയാളെ കാണാൻ വീട്ടിലേക്കു
എത്താറുണ്ട്.
അച്ഛനും ബാപ്പക്കും ഇടക്ക് എവിടെയോ
വച്ചു അയാളുടെ സംസ്കാരത്തിൽ
വലിയ ചില പാകപ്പിഴവുകൾ ഉണ്ടായിട്ടുണ്ടത്രേ.
അറിയാതെ ഉണ്ടായ പിഴവുകൾ
അല്ല അവയെന്നു അറിയുന്നത്
ഒരു പക്ഷേ അയാൾക്ക് മാത്രവുമത്രേ.
ഇന്നും അയാൾക്ക്‌ വേണ്ടി അയാളുടെ
ഭാര്യയും മക്കളും സ്ഥിരമായി
അമ്പലങ്ങളിൽ പൂജകൾ കഴിക്കുന്നു?







ഇനി അവളെ ഞാൻ ഒന്നു ചുംബിക്കട്ടെ.. (ഒരു പൈങ്കിളി കവിത )

 ഇനി അവളെ ഞാൻ ഒന്നു ചുംബിക്കട്ടെ..

(ഒരു പൈങ്കിളി കവിത )
========================
എന്റെ ഉയിർ ശ്വാസമായി
എന്റെ മനസ്പന്ദനമായി
എന്റെ ചിന്താഅണു വായി
എന്റെ ചോരക്കണമായി
എപ്പോളും,എന്നോടൊപ്പം, അവൾ.
എന്റെ അംഗീകാരം വേണ്ടാതെ
എന്റെ കാമം വേണ്ടാതെ
എന്റെ മണ്ണ് വേണ്ടാതെ
എന്റെ സാമിപ്യം വേണ്ടാതെ
എന്റെ ഒന്നും വേണ്ടാതെ
എന്റെ പുരോഗതി
പുറമെ നിന്ന് അറിയാത്ത
പോലെ കണ്ടു
സന്തോഷിച്ച് അവൾ.
എന്നോടൊത്തു അവൾ പുലർച്ചെ
ഉണരുന്ന പോലെ,
എന്നോടൊത്തു
അവൾ എപ്പോളും നടക്കുന്ന പോലെ
എന്നോടൊത്ത്
അവൾ ചായ കുടിക്കും പോലെ
എന്നോടൊത്തു അവൾ
ജോലി ചെയ്യും പോലെ
എന്നോടൊത്തു അവൾ ഉറങ്ങും പോലെ എന്നോടൊത്തു അവൾ കവിത
എഴുതും പോലെ
എന്നോടൊത്തു അവൾ
പാട്ടുകൾ പാടും പോലെ
എന്നോടൊത്ത്
അവൾ ഊഞ്ഞാൽ ആടി കളിക്കും പോലെ
എന്നോടൊത്തു
അവൾ നീന്തി തുടിക്കും പോലെ എന്നോടൊത്തു അവൾ
പറന്ന് നീങ്ങും പോലെ..
എന്നേ അവൾ എപ്പോളും
നോക്കുന്ന പോലെ.
എന്നേ പറ്റി അവൾ എന്നും
ചിന്തിക്കുന്ന പോലെ
എന്നേ അവൾ എപ്പോളും
പ്രോത്സാഹിപ്പിക്കും പോലെ
അകലെ പറക്കും പക്ഷി അവൾ
അരികെ ഇരിക്കും സുഹൃത്ത്‌ അവൾ
ഊർർജ്ജം പകരും സൂര്യൻ അവൾ
തണുപ്പിക്കും ഇളം കാറ്റുമവൾ
മനസ്സ് ത്രസിപ്പിക്കും സന്തോഷമവൾ
മുറ്റത്തെ മുല്ല മൊട്ടുമവൾ
വികാരമവൾ സ്നേഹമവൾ
ദൈവ ചൈതന്യം അവൾ
ജീവിക്കാൻ ഉള്ള പ്രേരണയവൾ
സ്വപ്നമവൾ, വളർച്ച അവൾ
ഉയർച്ച അവൾ
കാമുകി അവൾ പ്രണയിനി അവൾ
സുഗന്ധമവൾ,സുശീലയവൾ, സൗന്ദര്യമവൾ..
ഈ പാരിൻ വീഭ്രമ നിമിഷങ്ങളിൽ
ഈ ഭൂവിൻ മായാ ജാലങ്ങളിൽ
ഈ മണ്ണിൻ കൊടും ചതിക്കൂട്ടുകളിൽ
ഒരു വലിയ മറവിയായി അവൾ.
ഈ വൈകിയ നിമിഷത്തിൽ,
അവളെ ഞാൻ
ഒന്നു അമർത്തി ചുംബിക്കട്ടെ..
അവളുടെ അന്ത്യ യാത്രക്ക് എങ്കിലും
അവളെ,
ഒന്നു ഗാഡം പുണരാനും അവളെ
അവളുടെ ചിരിച്ച വെള്ള മുഖത്താൽ
യാത്രയാക്കാനും
എനിക്കാവണം- നിശ്ചയം.
ഇനി ഞാൻ തിരക്കുകളിൽ
നിന്ന് ഒരു നിമിഷമെങ്കിലും ഒന്നു മാറി നിൽക്കട്ടെ--
അവളെ ഞാൻ അവസാനമായി
ആവോളം ഒന്നു കാണട്ടെ..
എന്റെ മനസ്സിലല്ലാത്ത-
ആദ്യത്തെ എന്നാൽ അവസാനത്തെ
ചുംബനം ഞാൻ അവൾക്കു നൽകട്ടെ..
ഇനി അവളെ ഞാൻ ഒന്നു ചുംബിക്കട്ടെ..
(അവളെ അറിഞ്ഞിരുന്നു എന്ന് ഞാൻ
അവളെ ഒരിക്കലെങ്കിലും ഒന്നറിയിക്കാൻ
ശ്രമിക്കട്ടെ..)









അന്ധകവിത

 അന്ധകവിത  

=============

അന്ധനായ എന്നേ കുറിച്ചുള്ള

നിൻടെ  കവിതകൾ അന്ധൻ

ആനയെ കണ്ട പഴങ്കഥ 

ഓർമ്മിപ്പിക്കുന്നു .


നീ അന്ധനെ എഴുതുമ്പോൾ

എങ്ങിനെയോ അവിടേക്കു

കൂരിരുട്ടു എത്തുന്നു.


പിന്നെ അവിടേക്കു ഇത്തിരി

നിലാവിനെ നീ കൊണ്ടുവരുന്നു.


ഇത്തിരി വെട്ടം എവിടെയോ ആയി

പിന്നെ നീ ഇറ്റുന്നു.


നിൻടെ  കണ്ണിൽ ഞങ്ങൾ അന്ധർ,

വെളിച്ചത്തെ പ്രണയിക്കും കാമുകർ.


സുഖ ദുഃഖ തലങ്ങളിൽ മാത്രം

നീ ഞങ്ങളെ തിരയുന്നു.


നിങ്ങൾ കവികൾ അതി ക്രൂരർ.


പട്ടിണിയെ കുറിച്ചോ വിശപ്പിനെ

കുറിച്ചോ  എഴുതുമ്പോൾ നിങ്ങൾ 

അവിടേക്കു ദൈവത്തെയോ

രാഷ്ട്രീയത്തെയോ സ്വപ്നത്തെയോ

കൊണ്ടുവരുന്നു.


പട്ടിണിക്കാർക്ക്

കുടത്തിൽ അടച്ച വെള്ളത്തെ നിങ്ങൾ 

സ്വപ്നം കാണിപ്പിക്കുന്നു.


വികലാംഗരെ  എഴുതുമ്പോൾ

 എപ്പോളും നിങ്ങൾ കരച്ചിലിനെ പറ്റി

പറയുന്നു.


പൂവിനെ പറ്റി, പിന്നെ

ഉദയത്തെ പറ്റി പറയുന്നു.


യുദ്ധത്തെ കുറിച്ച് എഴുതുമ്പോൾ

യുദ്ധഭൂമിയിലേ ചോരക്ക് 

സുഗന്ധം ആണെന്നും ചുവപ്പ് കൂടുമെന്നും

നിങ്ങൾ എഴുതി വക്കുന്നു.


യുദ്ധത്തെ രാജ്യസ്നേഹവുമായി

നിങ്ങൾ പെട്ടെന്ന് ബന്ധിപ്പിക്കുന്നു.


യുദ്ധം ചെയ്യുന്നവൻടെ മനസ്സിൽ

നാടൻ പാട്ടുകൾ ആണെന്ന് നിങ്ങൾ

എഴുതി വക്കുന്നു.


നിങ്ങൾ കവികൾക്കെല്ലാം 

രതി ചിത്രങ്ങൾ -


അവ അളവിലും തൂക്കത്തിലും

ആരും അറിയാതെ 

മാറ്റി മാറ്റി നിങ്ങൾ എഴുതുന്നു.








പോയെന്റു ഓഫ് വ്യൂ

പോയിന്റ് ഓഫ് വ്യൂ  ശവം ഏഴു ദിവസം ആണ്  ഫ്രീസെറിൽ കിടന്നത്. പൊതു ദർശനം  പ്രമുഖ vip കളെ കാത്തിരിക്കൽ  ആചാര വെടി  ലൈവ്  ഭൂമിയിൽ എത്രയും പെട്ടെന്...