കവിത വരാത്ത കുഞ്ഞവറാവു
കവി കുഞ്ഞവറാവു
ഒരു പാതിരാ നേരത്ത്
എഴുത്ത് മേശക്ക്
മുന്നിൽ ഒരു പേനയും
തുറന്നും വച്ചു
അന്തം വിട്ടിരിക്കുന്നു.
രാവിലേ കഞ്ഞി മോന്തി.
പല്ല് തേച്ചു.
ലൈഫ് ബോയ് സോപ്പ്
ഉരച്ചു കുളിച്ചു
സൂര്യൻ വന്നു
വെയില് വന്നു
പിച്ചക്കാര് വന്നു
ഭാര്യ സുമതി പച്ചക്കറി
കൊണ്ടുവന്നു.
മോന്തിക്ക് രണ്ടു പെഗ്ഗ്
മോന്തി..
ചന്ദ്രിക എത്തി.
എന്നിട്ടും കവിത മാത്രം
വരുന്നില്ല.
അരികെ നിൽക്കും
മിന്നാ മിന്നിയും
അവളെ തിരയുന്നു.
അവൾ എന്ന
അല്ലെങ്കിൽ ഓളുടെ
കണ്ണെന്ന മിന്നാട്ടത്തെ..
ആ മിന്നാട്ടങ്ങൾക്കായി
കവി കുഞ്ഞവറാവു
ഇന്ന് കഴിഞ്ഞില്ലേലും
നാളെയോ
മറ്റെന്നാളോ ആയി
അക്ഷരമിനിയും ശർദ്ധിക്കും!.
No comments:
Post a Comment