മന്ദാകിനിയുമൊത്തു
ഒരു ബോട്ട് യാത്ര
==================
ബോട്ട് പുറപ്പെടുമ്പോൾ
ഞങ്ങൾ രണ്ട് അപരിചിതാരേ
പ്പോലെ അടുത്തിരുന്നു.
അവൾ നീന്താൻ അറിയാത്തവളെ
പ്പോലെ കണ്ണാഴം കൊണ്ട്
കായലാഴം അളക്കുന്നതും
കണ്ടു അരികിലേ കടൽ
ചിരിച്ചു.
ബോട്ടിനെ ഉരുമ്മി അങ്ങോട്ടും
ഇങ്ങോട്ടും ബോട്ടുകൾ ഒഴുകി നീങ്ങുന്നു.
കൈ വീശി കാട്ടിയ മദാമ്മക്ക്
മറുപടി നൽകി.
അരികെസായിപ്പന്മാർ
ചുവന്ന ഗ്ലാസുമായി ആകാശവും
കായലും കൂട്ടി മുട്ടുന്നത് അളക്കുന്നു.
ബോട്ടിലെ നാടൻ പാട്ടുകാരിയുടെ
കൈയ്യടി പാട്ട് കേട്ടു ഒരു കായൽ
പക്ഷി ബോട്ടിന്നടുത്തു നിന്ന്
എങ്ങോട്ടോ പറന്നകന്നു.
ബോട്ടിലുള്ളവർ മീൻ വറുത്തതും
എരിവും പുളിയും ഉള്ള കറിയും
ചിക്കനും കൂട്ടി ചോറ് കഴിക്കുമ്പോൾ
ഞാൻ മന്ദാകിനിക്കായി തിരഞ്ഞു.
അവൾ മന്ദാകിനി എവിടെയാണ്??
അരികിലായി അവളുടെ ബാഗ് മാത്രം
കാണുന്നു.
രാത്രി വരെ തിരഞ്ഞിട്ടും അവളെ
കിട്ടിയിട്ടില്ല!.
അവൾ എന്നോടൊത്തു കൂടെ
ബോട്ടിൽ കയറിയിരുന്നു എന്ന് തീർച്ച.
അവൾ എന്നോട് കൂടെ ഇറങ്ങിയിട്ടില്ല
എന്നതും തീർച്ച.
കായൽ കഥ പറയും എന്ന് ആരോ
പറഞ്ഞു കേട്ടിട്ടുണ്ട്.
കറുത്ത കായലിനു ഇക്കഥ
എങ്ങനെ അറയാനാണ്?
No comments:
Post a Comment