യുദ്ധം
=========
തോർത്തുപോലും ഉടുക്കാതെ
ഒറ്റക്കായ് ,അറച്ചും വിറച്ചും
ഞാൻ .
കുപ്പിപാഷാണം തിന്നാനെലി -
ചിന്തിച്ചരികി ലായ്, മുകളിലായ് ..
പപ്പിയേ തലോടി നീ വന്നൂ പതിയെ
കാറിൽ -
ചിരിക്കാതെ അറക്കാതെ, ഉറയാതെ
ത്രസിക്കാതെ, ചുവക്കാതെ നിന്നൂ നീ
അത് പരിചയത്തിൻടെ കാപട്യം .
ലൈംഗീകത ഒരു തേരട്ടപ്പാലം
ബലമില്ലാതിളകും കുഴൽപ്പാലം
മുളം തണ്ടു വീണ ചാലിൻ മേൽപ്പാലം .
പുറത്തു കാർമേഘം ,പുല്ലാങ്കുഴൽ
വിളി- മേഘമേ ?ഒരിറ്റു മഴയിൽ
ഭൂമിക്കു കുളിരുമോ ?
മനുഷ്യനായവൻടെ ജീവിത
നായ്ക്കോല ക്കൂട്
യന്ത്രമാകട്ടെ ,യന്ത്രമാകട്ടെ
യന്ത്രികത ഈ നൂറ്റാണ്ടിൻടെ
വാക്കക്ഷരം വാചകം
സ്‌കോപ്പിലെ നാടകം -
അക്വേറിയത്തിലെ മീനിൻടെ
ചലനം
ഇൻപുട്ടിലെ വൈറസ് -
മോണിറ്ററിൽ ഔട്പുട്ടതൗട്ട്
നീ ഒരു ബിരുദ ധാരിണീയിവൻ
ജീവിതബിരുദമറിയാതെ നേടി
ദിവാകരൻ കണ്ട പകൽ സ്വപ്ന-
മാണു ദിവാസ്വപ്നം
ഇന്നലെ പുലർച്ചെ വന്നയീ
പതിമൂന്നാമൻടെ ആദ്യത്തെ
കണ്മണീ -ദിവാകരൻ
കുട്ടിയുടുപ്പിനു കടം വാങ്ങില്ല
ആരും ചോദിച്ചാൽ തരുകില്ല
ഈ പതിമൂന്നാമൻടെ അന്ത്യ
കണ്മണീ -ദിവാകരൻ
( ഗൈനക്കോളജിസ്റ്റുമായുള്ള
പുക്കിൾക്കൊടി ബന്ധത്തിൽ നിന്ന് -)
No comments:
Post a Comment