ജിമ്മി
മുറിവ് നീറിപുകയുമ്പോൾ
ജി മുറിവാറ്റുന്ന
ഒരു മരുന്നായി മുന്നിൽ.
മനസ്സ് കീറി പറയുമ്പോൾ
ജിമ്മി മനസ്സിനെ
തുന്നി ചേർക്കുമൊരു
യന്ത്രമായി ഉള്ളിൽ.
അപകടത്തിൽ പെട്ടു
പരിക്കേറ്റപ്പോൾ
പണവും മരുന്നും
ഭക്ഷണവുമായി
ജിമ്മി അരികെ.
ഒരു കൂട്ടുകാരന്റെ
കുറവുണ്ടെന്ന്
തോന്നിയപ്പോൾ
ജിമ്മി കൂട്ടുകാരനായി
മുന്നിൽ.
പലരും ചതിച്ചപ്പോൾ
ഒരു സഹായമായി ജിമ്മി.
യാത്ര ചെയ്യുമ്പോൾ അരികിലെ
ഇരിപ്പിടങ്ങളിൽ ജിമ്മി.
ആരാധലയത്തിൽ കൂടെ
ഒരു ഭക്തനായി ജിമ്മി.
പ്രണയത്തിൽ പ്രണയിനിയോട്
നല്ലത് പറഞ്ഞു പ്രണയമടുപ്പിക്കും
ജിമ്മി.
ഭക്ഷണം കഴിക്കുമ്പോൾ
അടുത്തു ഇരുന്നു ജിമ്മി.
ഉറങ്ങുമ്പോൾ കൂടെ ജിമ്മി.
മരിച്ചപ്പോൾ മരണാനന്തര
ചടങ്ങുകളിൽ മുമ്പിൽ ജിമ്മി.
ആരാണ്
ഈ
ജിമ്മി?
കാറ്റും മഴയും തീയും മഞ്ഞും
ഏൽക്കാത്ത..
No comments:
Post a Comment