Friday, 30 June 2023

സ്വർഗ്ഗത്തിലെ കളി

 സ്വർഗ്ഗത്തിലെ കളി 

==================


മരണം മറഡോണയെ തേടി 

എത്തുമ്പോൾ അദ്ദേഹം 

ഫുട്ബോൾ കളിക്കുകയാണ്.


ആരാധകരും ഫുട്ബോൾ

 നിയമങ്ങളും

മരണത്തെ കളത്തിന്

 പുറത്തിരുത്തി.


കളി കണ്ടു തരിച്ചു

നിന്ന മരണത്തെ

ഫുട്ബോൾ ദൈവം

 കൂടെ കളിക്കാൻ ക്ഷണിച്ചു.


തന്റെ അളവറ്റതും

അഭൗമവും അസാധാരണവും അതിശയകരവും

ആയ ശക്തി മുഴുവനും

 എടുത്തു മറഡോണക്കെതിരെ

ഫുട്ബോൾ കളിച്ച

മരണം 

 ആ കളിയിൽ

നാല് ഒന്നിന്

തോറ്റു.


ശരിയാണ്.. നീ അടിച്ച

മൂന്ന് ഗോളുകൾ

അടക്കം ഞാൻ നാല് ഒന്നിന് തോറ്റിരിക്കുന്നു.


സ്വർഗ്ഗത്തിലെ ഫുട്ബോൾ

 ആണ് നീ ഭൂമിയിൽ

 കളിക്കുന്നത്.


ഫുട്ബോൾ കളത്തിൽ

വച്ചു നിന്നെ

കൊണ്ടുപോകാൻ ആകില്ല.


ഞാൻ കളത്തിന്നു

പുറത്തു കാത്തു

നിൽക്കുന്നു.


മരണം കിതച്ചു

കൊണ്ട് പറഞ്ഞു.


മൂന്നല്ല.. ഞാൻ നാല്

ഗോളുകൾ അടിച്ചിട്ടുണ്ട്

ഒരു ഗോൾ താങ്കൾ

 കാണാത്തതു ആണ്.


മറഡോണ ചിരിച്ചു

മരണത്തോട് പറഞ്ഞു.


ആരാധകരോട് കൈവീശി

വിടപറഞ്ഞു

മറഡോണ കളത്തിന്ന്

പുറത്തെത്തി

മരണത്തെ ചുംബിച്ചു.


(അപ്പോളേക്കും മരണം 

 മറഡോണയുടെ

മറ്റൊരു ആരാധകൻ

ആയി മാറിയിരുന്നു.)


======================


Nb :-കടുത്ത മറഡോണ ആരാധകൻ ആയ ഞാൻ ഈ വരികൾ എഴുതിയത് അദ്ദേഹം മരിച്ചു എന്നറിഞ്ഞ അടുത്ത പത്തു മിനിറ്റിനുള്ളിലാണ്. എന്നാൽ നിർ ഭാഗ്യവശാൽ ഈ എഴുത്തു എന്റെ കയ്യിൽ നിന്നും പോയി. വർഷങ്ങൾക്കു ശേഷം ഇന്ന് അതിന്റെ ആശയം ഓർമ്മയെ തേടി അറിയാതെ എത്തി. അത് ഏതാണ്ട് അന്ന് എഴുതിയ പോലെ പുനർജനിച്ചിരിക്കുന്നു. വായനക്ക്..

Saturday, 17 June 2023

ഒരു തമാശ

 ഒരു വലിയ തമാശ.

===================

പരിസ്ഥിതി ദിനത്തിൽ

നട്ട ഒരു ചെടിയെ നോക്കി

പരിസ്ഥിതി ദിനത്തിൽ

അല്ലാതെ ജനിച്ചു വളർന്ന 

വലിയ മരങ്ങൾ

എന്തോ അടക്കം

പറഞ്ഞു വെറുതേ ചിരിച്ചു.


പരിസ്ഥിതി ദിനത്തിൽ നട്ട

ചെടിയെ നോക്കി കൈക്കോട്ടും

വെള്ളവും കുഴിയും ചിരിക്കുന്നു.

 


പരിസ്ഥിതി ദിനത്തിൽ നട്ട

ചെടിയെ നോക്കി പരിസ്ഥിതി ചിരിച്ചു.


പിന്നെ പരിസ്ഥിതി ദിനത്തിൽ

നട്ട ചെടിയുടെ ഫോട്ടോ

 എടുത്തപ്പോൾ

നട്ട ആൾക്കൊപ്പം ചെടിയും ഒന്ന്

ചിരിച്ചു -


(അത് ഒരിക്കലും വളരാത്ത

, തളരാത്ത, പൂക്കാത്ത കായ്ക്കാത്ത

ഇല പൊഴിക്കാത്ത ഇളകാത്ത

എന്നാൽ ചിരിച്ച ഒരു ചെടിയുടെ 'പോട്ടം '' ആയിരുന്നു.)


Nb.. ആയിടക്കു നടന്ന ഒരു മലയാളം പരീക്ഷക്കാണ് ദാമോദരൻ കുട്ടി

എന്ന കുട്ടി പരിസ്ഥിതിയുടെ അർത്ഥം

ചെടി നടൽ എന്നാണ് എന്ന് എഴുതിയത്.

പ്രണയ മഴ

 



പ്രണയ മഴ

==========


മഴയേ പ്രണയം എന്ന് പറയാം.


ചെറുതായി ഇങ്ങനെ പെയ്യുന്ന

മഴ,

മണ്ണിനെ നനക്കുന്ന മഴ,

മണ്ണിനെ ഭംഗിയാക്കുന്ന മഴ,

വിത്തിനെ മുളപ്പിക്കുന്ന മഴ,

ഇടി വെട്ടും മിന്നലും ഉണ്ടാക്കും മഴ,


എല്ലാത്തിനെയും കട പുഴക്കി

എല്ലാം നശിപ്പിച്ചു ഭൂമിയാകെ

നിറഞ്ഞു ശവങ്ങളെ മാത്രം ഒലിപ്പിക്കും

മഴ,


മഴയേ പ്രണയം എന്ന് പറയാം.


യേശുവും കള്ളനും

 






യേശുവും കള്ളനും

================


യേശു അടുത്തുണ്ടായത് കൊണ്ട്

ഒപ്പം കുരിശ് ഏറിയ കള്ളന്മാർ

പ്രശസ്തരായി.


എന്നാലും ഒരു കാര്യം മാത്രം അവർക്കു

പുടി കിട്ടിയില്ല..


എന്ത് കുറ്റം ചെയ്തിട്ടാണ് ഈ പെരും കള്ളൻ 

ഇങ്ങനെ ഇത്ര മാത്രം ശിക്ഷ വാങ്ങി കൂട്ടിയത്!


യേശു അപ്പോളും പിതാവിനോട്

തന്നെ ശിക്ഷിക്കുന്നവരോട്

പൊറുക്കാൻ പ്രാർത്ഥിച്ചു 

കുറ്റം ആവർത്തിക്കുന്നുണ്ടായിരുന്നു.

വിദ്യാ സമ്പന്നരുടെ ലോകത്തിലെ നയാ പൈസകൾ

 വിദ്യാ സമ്പന്നരുടെ ലോകത്തിലെ നയാ പൈസ

================================

ആരും കാണാതെ

ആരും അറിയാതെ

ആർക്കും വേണ്ടാതെ

മഴ നനഞ്ഞു

കാറ്റ്‌ കൊണ്ട്

ചൂടേറ്റു

വിദ്യാ സമ്പന്നരുടെ

ലോകത്തിലെ നയാ പൈസകൾ.


ഒരു നാണയം സൂക്ഷിപ്പുകാരൻ

അവനെ വലിയ വില കൊടുത്തു

 അവന്റെ സൂക്ഷിപ്പ്പുസ്തകത്തിൽ

പതിക്കുന്നു.


അതും ഒരു വിദ്യാ സമ്പന്നത

അഥവാ (നയാ പൈസയുടെ )സംസ്കാരം.




എന്ത് കുറ്റം ചെയ്തിട്ടാണ് ഈ പെരും കള്ളൻ 

ഇങ്ങനെ ഇത്ര മാത്രം ശിക്ഷ വാങ്ങി കൂട്ടിയത്!


യേശു അപ്പോളും പിതാവിനോട്

തന്നെ ശിക്ഷിക്കുന്നവരോട്

പൊറുക്കാൻ പ്രാർത്ഥിച്ചു 

കുറ്റ

കാടും നാടും

 കാടും നാടും

===============


കാട്ടിലെ കുട്ടിയെ 

കാടൂട്ടുന്നു, കാടുറക്കുന്നു

കാടു വളർത്തുന്നു

കാടുയർത്തുന്നു.


നാട്ടിലെ കുട്ടിയെ

തെരുവു നായ്ക്കൾ

കൊല്ലുന്നു.


(പ്രദീപ്,)

അടുക്കള സമരം

 അടുക്കള സമരം


പെണ്ണുങ്ങൾ

പുലർച്ചെ എഴുന്നേറ്റു ചായ,

ഇഡ്ഡലി, ചട്ടിണി,സാമ്പാർ

ചുക്കുവെള്ളം, ചോറ്,

ഉപ്പേരി, അച്ചാർ, പപ്പടം

മോര്,മീൻ വറുത്തത് എന്നിവ

ഉണ്ടാക്കിക്കൊണ്ടിരുന്ന

അന്ന്


ആണുങ്ങൾ

ഉറക്കം, മൊബൈൽ

നോട്ടം ബീഡി വലി, പത്രം വായന,

വ്യായാമം വെറുതെ

മേലേക്കും നോക്കി കിടക്കൽ, പാട്ടു

കേൾക്കൽ, ട്. വി കാണൽ എന്നിവ

നടത്തികൊണ്ടിരുന്ന

അന്ന്


ആണ്


നാട്ടിലെ എല്ലാ പെണ്ണുങ്ങളും

ഒന്നിച്ചു അടുക്കള പണി

നിറുത്തി അടുക്കള സമരം

തുടങ്ങിയത്.


സമരം തുടങ്ങി മൂന്ന് ദിവസം

പ്രതിഷേധിച്ച ആണുങ്ങൾ

നാലാം ദിവസം ആണ് 


അടുക്കളയിൽ

കയറി ബൂസ്റ്റ്‌, ബീഫ് കറി, പൊറോട്ട

കപ്പ പുഴുങ്ങിയത്, മട്ടൺ വരട്ടിയത്

എന്നിവ വേഗത്തിലും കൂടുതൽ രുചിയിലും ഉണ്ടാക്കിയതും 

പിന്നീട് അത് കഴിച്ചു

 അവർ ജോലിക്ക്

പോയതും.


അങ്ങനെ യാണ് 

അടുക്കള

എല്ലാവരുടെതും ആണ് എന്ന

അഭിപ്രായത്തിലേക്കു ഇവർ എത്തിയതും.

ചൂണ്ടാത്ത ചൂണ്ട

 ചൂണ്ടാത്ത ചൂണ്ട


================

രാത്രി മുഴോൻ മഞ്ഞും

കാഞ്ഞു ബിഡീയും

പുകച്ചു ഉറക്കം കളഞ്ഞു

ചൂണ്ട ഇട്ടാണ് ആ കുട്ടയിൽ

മൂന്നാലു മീൻ വീണത്.


ഇന്ന് ഏതോ വലിയ ഒരു

പാർട്ടി ടേബിളിന് മുകളിൽ

ഉള്ള ഒരു സ്വർണ്ണ പാത്രത്തിൽ

രണ്ടു മൂന്നു കഷണമായി

ഉപ്പും മുളകും പുളിയും

ചേർന്ന് കിടക്കുന്ന കഷണങ്ങൾ

ആണോ അവ?

രാവുണ്ണിയുടെ ചിരി

 രാവുണ്ണിയുടെ ചിരി

===================

രാവുണ്ണി ചിരിക്കാത്ത

ഒരു മനുഷ്യൻ ആകുന്നു.


ചിരിക്കൂട്ടങ്ങളിൽ

ഇല്ലാത്ത ഒരാൾ 


ഒരു ചിരിമത്സരത്തിൽ 

പങ്കെടുത്താൽ ആദ്യം

തോക്കുന്നവൻ.


അങ്ങോട്ട്‌ ചിരിച്ചാൽ

ഇങ്ങോട്ട് ചിരിക്കാതെ

അവരെ ഇളിഭ്യനാക്കുന്നവൻ


ഉന്തിയ പല്ല് പുറത്തു

കാട്ടാതിരിക്കാനാണ്

ചിരിക്കാത്തത് എന്നും ചിലർ.


ജീവിതം രാവുണ്ണിയെ

ഒരു പാതയുടെ അരികിലൂടെ

നടത്തിയപ്പോൾ നിസ്സംഗനായി

പതുക്കെ രാവുണ്ണി ആ വഴി

കടന്നു പോകുന്നു.


ചിരി മറന്ന രാവുണ്ണി

ചിരി വേണ്ടാത്ത രാവുണ്ണി

എന്നാൽ മരിച്ചപ്പോൾ ആരും

കൂട്ടാൻ ഉണ്ടാവാത്തതിനാലാവണം


അല്ലെങ്കിൽ കൂടാത്തതിനാൽ ആവണം

ഒരു മറുപടി പോലെ

വെളുക്കെ പല്ല് പൊളിച്ചു ചിരിച്ചു 

ചിരിയുടെ ഒരു വസന്തം സൃഷ്ടിച്ചോ അതോ ചിരിയുടെ ഒരു

മലപ്പടക്കം പൊട്ടിച്ചോ ആണ് കിടന്നത്...


എന്നാൽ ആ ഭയങ്കര ചിരിയും

ആർക്കും വേണ്ടാത്ത ഒന്നായിരുന്നു.


എന്നാലും ലിവെറിനു കാൻസർ

വന്നു പള്ള വീർത്തു ചാവുമ്പോൾ

ഇങ്ങനെ ചിരിക്കു(ക്കാ)മോ?

റൂമിയില്ലാത്ത എന്റെ മരണവും സ്വർഗ്ഗവും

  




ഒന്ന് 




റൂമിയില്ലാത്ത എന്റെ മരണവും സ്വർഗ്ഗവും


================================


എന്റെ മരണാനന്തര ചടങ്ങുകൾ പുരോഗമിക്കുമ്പോൾ




പുഴയോരത്ത് അപ്പുറത്തും ഇപ്പുറത്തും അരികിലും ഒക്കെ ആയി തീയ്യകലത്തിൽ


ഒരു നാലഞ്ചു പ്രാവുകൾ


കുറുകി കുണുങ്ങി പാറിയും പറന്നും നടക്കുന്നുണ്ടാവും.




കത്തി ഒടുങ്ങും മുന്നേ എല്ലാവരും പോയിട്ടും അവ അവിടെ തന്നെ


എന്നേ അറിയാത്ത മട്ടിൽ ചുറ്റി കറങ്ങുന്നത്


എന്നോടുള്ള എന്ത് പ്രതീകാരം തീർക്കാൻ?




ഏറ്റവും അവസാനം ശമിക്കുന്ന ഒരു


വികാരമത്രെ പ്രതികാരം.




എന്റെ സ്വർഗ്ഗ വാതിലിനു മുന്നിൽ


ഒരു നാലോ അഞ്ചോ തന്തയെ അറിയാത്ത


മൂക്കൊലിപ്പൻ തെണ്ടി പിള്ളേർ നിന്ന്


ചിരിക്കുന്നത് എന്തിന്?




സ്വർഗ്ഗത്തിലേ ഏറ്റവും പ്രസക്തി കുറവുള്ള


വികാരം ആയ സ്നേഹം അവരുടെ കണ്ണുകളിൽ കോർത്തു പിടിപ്പിച്ചിരിക്കുന്നതു


എന്തിന്?




എന്തായാലും ഈ മരണവും സ്വർഗ്ഗവും


റൂമി പറഞ്ഞതോ എഴുതിയതോ അല്ല.




അത് ദൈവ ഭക്തി ഉള്ള ഒരു വേദനിക്കുന്നവന്റെ ഉള്ളിലെ 


മങ്ങാത്ത മായാത്ത ദിവ്യ പ്രണയത്തിലെ


മരണ സ്വർഗ്ഗ അനുഭൂതികൾ.




എന്നാൽ എന്റേത് പ്രണയം ഇല്ലാത്ത


ഒരലിയൽ അത്രേ.




എന്റെ ഭക്തി എവിടെയോ വച്ചു


ഇല്ലാണ്ടായിരിക്കുന്നു.




എന്റെ വിശപ്പിനെ ആർക്കു പ്രണയം?




തീക്കും മണ്ണിനും നന്ദി.







 



















































മുക്കിയോ അടിച്ചോ കൊല്ലും.




ഭാവിയോ ഭൂതമോ അതിനില്ല.


-

ഞാൻ കുളക്കോഴി ആയപ്പോൾ?

 ഞാൻ കുളക്കോഴി ആയപ്പോൾ 

========================


ഞാൻ ഒരു കുളക്കോഴി

ആയപ്പോൾ ആണ്

കുളം കുളമാക്കിയവരെ 

 അറിഞ്ഞത്.


ഞാൻ ഒരു പക്ഷിയായ്

പറന്നപ്പോളാണ് 

ആക്കാശത്തിന്റെ വലുപ്പവും

എന്റെ ചെറുപ്പവും അറിഞ്ഞത്.


ഞാൻ ഒരു പുഴു

ആയപ്പോൾ 

ആണ് ചാക്കട ചാക്കട ആക്കിയവരെ 

അറിഞ്ഞത്.


ഞാൻ ഒരു മജീഷ്യൻ

 ആയപ്പോളാണ്

മാജിക്കിന്റെ വിഡ്ഢിയാക്കലുകളെ

അറിഞ്ഞത്.


ഞാൻ ഒരു ഒറ്റുകാരൻ

 ആയപ്പോളാണ്

ഒറ്റിന്റെ ആഴങ്ങളെ അറിഞ്ഞത്.


ഞാൻ ഒരു രോഗിയായപ്പോൾ ആണ് 

രോഗം സമൂഹത്തിനു ആണ് എന്നറിഞ്ഞത്.


ഞാൻ ഒരു കുറ്റവാളി

ആയപ്പോളാണ്

കുറ്റം എന്റേത് മാത്രമല്ല 

എന്ന് അറിഞ്ഞത്.


ഞാൻ ഒരു വേശ്യ

ആയപ്പോളാണ്

എല്ലാ പുരുഷന്മാരും ഒന്നാണെന്നു അറിഞ്ഞത്.


ഞാൻ ഒരു പുരോഹിതൻ ആയപ്പോളാണ് ദൈവം

ആരാധനാലയങ്ങളിൽ ഇല്ലെന്നു 

അറിഞ്ഞത്.


ഞാൻ ഞാൻ ആയപ്പോളാണ്

നിങ്ങൾ എന്നേ അറിയുന്നില്ല

 എന്ന് അറിഞ്ഞത്.


(പ്രദീപ്. എൻ. വി.പട്ടാമ്പി )

Sunday, 11 June 2023

നാരങ്ങ മിട്ടായി

 നാരങ്ങാ മിട്ടായി*

===========

(പിഞ്ചു കുഞ്ഞിന്റെ അമ്മയോടൊത്തു ജീവിക്കാനുള്ള അവകാശം നിഷേധിച്ചു കുഞ്ഞിനെ വീട്ടിലാക്കി ജോലിക്ക് പോകുന്ന അമ്മമാർക്കു എതിരെ ഉള്ള ഒരു കുഞ്ഞിന്റെ പ്രതിഷേധമാണ് ഈ കവിത )


മിട്ടായി അച്ഛാ,മിട്ടായി

നാരങ്ങാ മിട്ടായിയച്ഛാ

നാരങ്ങാ മിട്ടായി..


അമ്മ ജോലിക്കായി

 പോയതിന്നെതിരേക്കും

 നോക്കി


ആർത്തു കരഞ്ഞവൾ

അലറികരഞ്ഞവൾ

അമർത്തികരഞ്ഞവൾ

ചുണ്ട് പുളുത്തി കരഞ്ഞവൾ

ചവുട്ടി കരഞ്ഞവൾ

മാന്തി കരഞ്ഞവൾ

ചൂണ്ടികരഞ്ഞവൾ

കണ്ണും നിറച്ച് കണ്ണീർ നിറച്ച്

കരഞ്ഞവൾ...


മുക്കിലെ ഷോപ്പിലെ

നെല്ലിക്ക വേണ്ട

ഓറഞ്ചു മിട്ടായിയും

വേണ്ട, ബലൂൺ വേണ്ട

വേണ്ടാ പാരീസ്, ജീരകം

വേണ്ട പോപ്പിൻസു വിക്സ്

നാരങ്ങാ മിട്ടായി മാത്രം അച്ഛാ..


നാരങ്ങാ മിട്ടായി മാത്രം...


അമ്മ ജോലിക്കായി പോയയങ്ങോട്ട് 

നോക്കാതെ കരഞ്ഞു പറഞ്ഞവൾ.


കുറച്ചേറേ കരഞ്ഞു കരച്ചിൽ

നിറുത്തിയവൾ,മിട്ടായിക്കാര്യം

പാടെ മറന്ന് 

അമ്മ ഓട്ടോയിൽ കയറി

പ്പോയൊരാ വഴിയറ്റം നോക്കി

വൈകീട്ട് എത്തുന്നോരമ്മയെ

പാർത്തു 

അനങ്ങാതിരുപ്പായി.....


(*മിഠായിക്ക് മിട്ടായി എന്ന് എഴുതിയിരിക്കുന്നു.)

ഡിംഗ് ഡോങ് ബെൽ

 ഡിംഗ് ഡോങ് ബെൽ

========================


തെങ്ങിന്റെ ഉപയോഗങ്ങൾ

എന്തൊക്കെ? മാഷു കുട്ട്യോളോട്.


തെങ്ങിൻ പട്ട തലേൽ വീണാൽ

മണ്ട കീറും മാഷേ..

തേങ്ങായാണേൽ തല പൊളിയും.


പാച്ചുണ്ണി മാഷിനോട്.


തെങ്ങിൻ പട്ട കൊണ്ട്

ബാറ്റുണ്ടാക്കാം മാഷേ വേണേൽ വിക്കേറ്റും..


സന്തോഷം ഗോപി എന്ന മറുപേരുള്ള

ഗോപിലാൽ മാഷോട്.


തെങ്ങിൻ കള്ളൂ കൊള്ളാം

മാഷേ പക്ഷേ കേര കൊള്ളൂല..


നാല് വട്ടം തോറ്റു പഠിക്കുന്ന

കേശുവിന്റെ പൊതു വിജ്ഞാനം.


തേങ്ങ വീട്ടു വളപ്പിൽ കിടന്നു

ചീയുന്ന ഒരു സാധനം..


പപ്പയും മമ്മയും കുമ്പിടാൻ

മടി ഉള്ളവർ ആയതിനാൽ

അവ എടുക്കാറില്ല.


നിഷ്കളങ്ക വ്യക്തിത്വമായ

കൊച്ചു വറീതിൻന്റെ ചോദ്യത്തിൽ

നിന്നും പുറത്തു പോയ ഉത്തരം.


വെളിച്ചെണ്ണയും പുണ്ണാക്കും..


കവി രാജപ്പന്റെ മകൾ കാവ്യജാതി

വെളിച്ചെണ്ണയും പുണ്ണാക്കും എന്ന് പറഞ്ഞതും ക്ലാസ്സിലെ

പഠിക്കുന്ന കുട്ടിയായ

അഞ്ജലി എസ് നായർ

വെളിച്ചെണ്ണയോ ന്താ ത്?

എന്നായി.


നിനക്ക് ഒരു ചകിരിയും അറീല്ല.


കാവ്യജാതി അവളെ ചക്കിൽ

ഇടാതെ ആട്ടി.


മാഷേ..


നമ്മടെ നാടിന്റെ പേര് കേരളം ന്നല്ലേ?

എല്ലാവീട്ടിലും നാളികേരം ഉണ്ടുതാനും..


ന്നിട്ടും ന്താ മാഷേ നാട്ടില് കാലങ്ങളായി 

പ്രെസ്റ്റീജ് കേരത്തിനു തീരെ വില ഇല്ലാത്തെ?


മൂന്ന് ബാറുകളുടെ ഉടമയുടെ മകനും 

ഭാവി വാഗ്ദാനവും ആയ മൈമ്മുണ്ണി*

മാഷോട്..


(ഇതേ ഉണ്ണി തന്നെയാണ് പശു നമുക്ക്

പാൽ തരുന്നു എന്ന് ഇന്നലെ മാഷ്

പറഞ്ഞപ്പോൾ നമുക്കണോ മാഷേ?

എന്ന ഔട്ട്‌ ഓഫ് സിലബസ് ചോദ്യം

ചോദിച്ചതും.)

തേങ്ങയും കേരവും ഒന്നാണോ 

എന്ന ഒരു സംശയം മാഷിൽ അറിയാതെ

ഉടലെടുത്ത ആ നിമിഷത്തിൽ തന്നെ 

സ്കൂളിലെ ക്ലാസ്സു ബെൽ മുഴങ്ങി!


(* - പണ്ട് സാക്ഷരതാ ക്ലാസ്സിൽ വച്ചു

ഒരാളോട് ഒരു പശുവിനു 400 രൂപ അപ്പോൾ 5 പശുവിന്റെ വില എന്ത് എന്ന്

ടീച്ചർ ചോദിച്ചപ്പോൾ അതിപ്പോ പശൂന്നേ

കാണാണ്ട് പറയാൻ പറ്റില്ല എന്ന ഉത്തരം

എഴുതിയ അവറാന്റെ ഏഴാമത്തെ

മകൻ ആണ് മൈമുണ്ണി.)


മരിച്ചാ തെങ്ങിന്റെ ചോട്ടിൽ കൊണ്ടിട്ടാ

തെങ്ങിനെ ങ്കിലും ഒരു വളമാകും എന്ന്

പണ്ട് കാർന്നൊന്മാര് പറഞ്ഞത് വെറുതേ ആയി!


തെങ്ങിന് വളമായിട്ടു എന്ത് കാര്യം?


ഡിംഗ് ഡോങ് ബെൽ.. ക്ലാസു കഥ തുടരുന്നു.


(പ്രദീപ്. എൻ. വി., പട്ടാമ്പി )

പോയെന്റു ഓഫ് വ്യൂ

പോയിന്റ് ഓഫ് വ്യൂ  ശവം ഏഴു ദിവസം ആണ്  ഫ്രീസെറിൽ കിടന്നത്. പൊതു ദർശനം  പ്രമുഖ vip കളെ കാത്തിരിക്കൽ  ആചാര വെടി  ലൈവ്  ഭൂമിയിൽ എത്രയും പെട്ടെന്...