Thursday, 26 October 2023

അപരിചിതൻ

 അപരിചിതൻ


വഴിയിൽ എവിടെയോ വച്ചു

അപരിചിതനായ ഒരാൾ

ചിരിച്ചു.


ഒരു പരിചിതനെപ്പോലെ.


നിങ്ങളുടെ പേർ എനിക്കറിയില്ല.


എന്നാലും നിങ്ങളുടെ കുട്ടിക്കാലം

നിങ്ങളുടെ വിവാഹം, നിങ്ങളുടെ

പ്രണയം, നിങ്ങളിലെ ദുശീലങ്ങൾ,

നിങ്ങളുടെ മരണം വരെ എനിക്കറിയാം..


ഓ...


എല്ലാരേയും പോലെ ഒക്കെ തന്നെ അല്ലേ..


ഞാൻ അപരിചിതനോടു ചിരിച്ചു.


നിങ്ങൾക്ക് എന്റെ സ്വപ്നങ്ങളെ അറിയുമോ?


ഈ സൂര്യ രശ്മികൾക്കിടക്കു, ഈ വയലുകൾ കിടക്കു ഞാൻ വലിച്ച

സുന്ദരങ്ങളായ ശ്വാസ നിശ്വാസങ്ങളെ

അറിയുമൊ?


ഞാൻ വെള്ളം ഒഴിച്ച് വളർത്തിയ എന്റെ മരങ്ങളെ?


ഞാൻ ഭക്ഷണം കൊടുത്തു

ജീവിപ്പിച്ച എന്റെ അനാഥരെ?


ഞാൻ കെട്ടിപ്പിടിച്ചു ഉമ്മ വച്ചൊരാ

മനുഷ്യരെ?


എന്റെ വീട്ടിലെ ഉറുമ്പുകളെ?


ഞാൻ അപരിചിതന്നോട് ചോദിച്ചു.


ഇല്ല...


അറിയില്ല..


ഞാൻ നിങ്ങളുമായി സംസാരിക്കരുതായിരുന്നു.


ഞാൻ ഒരപരിചിതൻ ആണെന്നറിഞ്ഞും

നിങ്ങൾ എന്നോട് ചിരിക്കരുതായിരുന്നു.


അപരിചിതൻ തുടർന്നു.


ഞാൻ അങ്ങനെ ചില വിഡ്ഢിത്തങ്ങൾ കൂടി ചെയ്യാറുണ്ട്..


ഞാൻ ചിരിച്ചു...


അത് കൊണ്ടാണ് പലരും എന്നേ

ഒരു വിഡ്ഢിയായി കരുതുന്നത്....


എനിക്കും ഒരു വിഡ്ഢിയായി ഇരിക്കാൻ

ആണ് താല്പര്യം....


-ഞാൻ


പെട്ടെന്ന് അപരിചിതൻ എന്നിൽ നിന്ന്

വേഗത്തിൽ നടന്നകന്നു.


അയാളുടെ മുഖത്തെ പരിചിത ഭാവം

മാഞ്ഞു മാഞ്ഞു ഇല്ലാണ്ടാവുന്നത്

ഞാൻ അറിഞ്ഞു.


പരിചിതരും അപരിചിതരും ഒന്നാകുന്ന

ഒരകലത്തി

ലേക്ക് അയാൾ..

അഞ്ചു പ്രണയ സീനുകൾ

 അഞ്ചു പ്രണയ സീനുകൾ

സീൻ 1

കാമുകൻ -

ഞാൻ നിന്നെ പറ്റി ചിന്തിക്കുന്നു.

ഞാൻ നിന്നെ കാത്തിരിക്കുന്നു.

ഞാൻ നിന്നെ അറിയുന്നു

ഞാൻ നിന്നെ പ്രണയിക്കുന്നു.

കാമുകി -

ചെറുതായി ച്ചിരിക്കുന്നു.

സീൻ 2

കാമുകൻ -

എന്റെ ജീവിതം നശിക്കുന്നു.

കാമുകി -

ചെറുതായി ചിരിക്കുന്നു.


സീൻ 3-

കാമുകൻ -

നമ്മുടെ പ്രണയത്തിന്റെതായി

ചില അടയാളങ്ങൾ ഞാൻ ഉണ്ടാക്കേണ്ടതായിരുന്നു.

കാമുകി -

ചെറുതായി ച്ചിരിക്കുന്നു.

സീൻ 4-

കാമുകൻ -

ഇതെന്റെ അവസാനത്തെ പ്രണയം.

കാമുകി -

ചെറുതായി ചിരിക്കുന്നു.

സീൻ 5-

ഇന്നലെ ഞാൻ നിന്റെ ഭർത്താവിനെ

കണ്ടു. കുട്ടികളെയും കൂടെ നിന്നെയും.

കാമുകി :-ചെറുതായിച്ചിരിക്കുന്നു

Tuesday, 24 October 2023

ചുട്ട മണ്ണ്

 ചുട്ട മണ്ണ്


അപ്പം ചുട്ട മണ്ണ്

കാല് ചുട്ട മണ്ണ്

ശരീരം ചുട്ട മണ്ണ് 


വര


കുറെ വരകൾ കൂട്ടി 

വെച്ചപ്പോൾ ലോകം 


ശാന്തത


ശാന്തി ലഭിക്കാനായി

കയറി ഇറങ്ങാത്ത

 കടകൾ ഇല്ല.


ഉമ്മ


അറിയാതെ ആണ് ഉമ്മ സംഭവിക്കേണ്ടത്.


പന്നി


ഒരു മൃഗത്തെ കൊന്നാൽ ഏഴു

വർഷം തടവാണത്രെ..

പന്നിക്കച്ചവടക്കാരൻ, പുണ്യളാ?


ഗേറ്റ്


ഗേറ്റ് തുറന്നിട്ടിട്ടു പോലും

പശുവും ആടും ഒന്നും

അകത്തേക്ക് കയറുന്നില്ല


കൊലപാതകം


 അംഗീകാരം ഉള്ള

 കൊലപാതകം

അംഗീകാരം ഇല്ലാത്ത

കൊല പാതകത്തെ

കളിയാക്കുന്നുണ്ട്.


നല്ല കാലം


കാശു വേണ്ടാത്ത

കാലം.


സ്വർണ്ണം.


സ്വർണ്ണം പറയുന്ന

കല്യാണക്കഥകൾക്ക്

കണ്ണീരുപ്പ്.


പൂർണ്ണത


പൂർണ്ണത എത്തിയാൽ

പിന്നെ

ജീവൻ വേണ്ട.


ഓർമ്മ


ഓർമ്മകളെ ഒന്ന്

ക്രമീകരിക്കേണ്ടതുണ്ട്.

Sunday, 15 October 2023

പെനാൽറ്റി

 പെനാൽറ്റി

==========

ഗോൾ പോസ്റ്റിൽ ഞാനാണ്.

വരാൻ പോകുന്നത്

പെനൽറ്റിയും.


ഗോൾ പോസ്റ്റിന്നരികെ

ആണെന്നതും

ഗോളി മാത്രമേ

ഉണ്ടാകൂ എന്നതും

അവന്റെ അഡ്വാൻടേജ്

ആയി.


പോസ്റ്റിനുളിലേക്ക് 

അടിച്ചാലേ ഗോളാകൂ

എന്നത് എന്റെ

പോസിറ്റീവ്.


അവനെ നോക്കുമ്പോൾ

അവന്റെ മനസ്സിനെ ആണ്

കാണേണ്ടത്.


ഇടത്തോട്ടാഞ് അവൻ

വലത്തോട്ട് അടിക്കാം.


വലത്തോട്ടഞ്ഞു അവൻ

ഇടത്തോട്ടോ വലത്തോട്ടോ

 നേരിട്ടോ അടിക്കാം.


മുകളിലെ മൂലകളിലേക്കോ

അതോ ഗ്രൗണ്ട് ബോളോ ആയും

അവനു സ്കോർ ചെയ്യാം.


ഞാൻ ഇടത്തോട്ടൊ

വലത്തോട്ടോ ഡൈവ്

ചെയ്തേക്കും എന്ന്

അവന് അറിയാം.


അവനിതാ അടുക്കുന്നു.

ഞാൻ തയ്യാറാവുന്നു.

റഫറി വിസിൽ മുഴക്കുന്നു.


അവൻ കാല് കൊണ്ട് തൊടുക്കുന്നു.


എന്നാൽ എനിക്ക് കൈകളും കാലുകളും

ശരീരവും കൊണ്ട് കൂടി കളിക്കാം.


അതാ വരുന്നു പന്ത്?

ഞാൻ....


പ്രിയ ഗോളമേ..


നീ കുറച്ചു കൂടി ദൂരെ നിന്നായിരുന്നുഎങ്കിൽ....


ഫുട്ബോൾ നിയമങ്ങളുടെ

നെഞ്ചിലേക്കായി ഒരു ഗോൾ കൂടി..


അതി ബുദ്ധിക്കും പിരാന്തിനും

ഇടക്കുള്ള പോലെ

തമാശക്കും തെറിക്കും ഇടക്കുള്ള

പോലെ

ഒരു തകർപ്പൻ അക്രൊബേറ്റിക്

പ്രകടനത്തിനും ഒരു കോമാളിത്തരത്തിനും ഇടക്കുള്ള

നേരിയ അകലം.


(പ്രദീപ്‌ )

Friday, 13 October 2023

സമയം ഒന്ന് ടു മൂന്നര ഒറക്കം വരാത്ത ഒരു രാത്രി

 സമയം ഒന്ന് ടു മൂന്നര

ഒറക്കം വരാത്ത ഒരു രാത്രി 


==========================


ഒരു വെളുപ്പാൻ കാലമൊരു പൊൻ

കിരണമൊരു പൂവിനെ

പതുക്കെ ചുംബിച്ചു

കാക്ക കരഞ്ഞു 

 കവി ഒരു കടലാസ് തുണ്ടിലൊരു

മഷിത്തണ്ടിനാൽ 

കവിതയെഴുയതാൻ ശ്രമിച്ചു,

എഴുതാൻ ആകാതെ

പിൻവാങ്ങുന്നു.


 മദ്ധ്യാഹ്നം, മദ്യശാലയിൽ

ചില സുന്ദരികളുംമൊത്തുല്ലസിച്ചു

കവി മനസ്സിൽ ഒരു കവിത എഴുതാൻ

ശ്രമിക്കുന്നെങ്കിലും എഴുതാൻ

ആകാതെ പിൻവാങ്ങുന്നു.


 വൈകുന്നേരം ഇരുട്ടു വെളുപ്പിനെ

തിന്നുവാൻ തുടങ്ങുന്നു, മനുഷ്യർ

അന്നത്തെ വേദന, മുറിവുകൾ ആറ്റി

ഉറങ്ങുവാൻ തുടങ്ങുന്നപ്പോളും

കവി കവിത എഴുതാൻ ശ്രമിച്ചു

എഴുതാൻ കഴിയാതെ പിൻവാങ്ങുന്നു.


സമയം രാത്രി ഒന്നിനും മൂന്നരക്കും

ഇടയ്ക്ക് 

കവി തിരിഞ്ഞു മറഞ്ഞു ഉറക്കം വരാതെ 

കിടക്കുന്നപ്പോൾ മനസ്സിൽ ഒരു കവിതഅറിയാതെ

ഊർന്നെത്തുന്നു..


കവി എഴുതി തുടങ്ങുന്നു.


"സമയം ഒന്ന് ടു മൂന്നര

ഒറക്കം വരാത്ത ഒരു രാത്രി...."

ഗതികെട്ട പ്രാർത്ഥന

 ഗതികെട്ട പ്രാർത്ഥന

=================

ദൈവമില്ലെന്നാണ് അയാളുടെ

അറിവെങ്കിലും 

അയാൾ ഇടക്ക് എല്ലാ

ദൈവങ്ങളേയും

വിളിക്കുക്കുന്നു.


അയാളുടെ ഭൂമിലോകം

മനുഷ്യൻ നിർമ്മിച്ച

സമയ നിയങ്ങളാലും

പണ നിയമങ്ങലാലും

 കുടുംബ നിയമങ്ങളാലും രാജ്യനിയമങ്ങലാലും

 ചുരുണ്ടു പിരണ്ടു

അയാളെ ആക്രമിക്കുന്നു.


അതിനാൽ ഇടക്ക്

 അയാൾ

മനുഷ്യൻ പടച്ച

ദൈവ നിയമങ്ങളിലേക്ക്

പോകുന്നു!.

Thursday, 12 October 2023

സ്വർണ്ണം

 സ്വർണ്ണം


അമ്മയും അഛനും

മകളും മരുമകനും

 ഒന്നിച്ചു ചിരിച്ചു നിൽക്കുന്ന

 കല്യാണ ഫോട്ടോയിൽ നിന്ന്

മകളുടെ കഴുത്തിൽ

തൂങ്ങി കിടന്നിരുന്ന സ്വർണ്ണാഭരണങ്ങളിൽ

ചിലതു പുറത്തേക്കു വന്നു

 കാറ്റിനോടോ

കിളിയോടൊ വെളിച്ചത്തോടോ

 ആയി

ഒരു കല്യാണ കഥ പറഞ്ഞു.


ആ കഥയിൽ പറഞ്ഞ സ്വർണ്ണം കിട്ടാത്തതിനാൽ

കല്യാണത്തിൽ നിന്നും

പിൻ മാറുമെന്നു പറഞ്ഞു അച്ഛനെ

ഭീഷണിപ്പെടുത്തിയ ഒരു മരുമകനുണ്ട്.


ഭാവി ഭർത്താവിന്റെ നട്ടെല്ലില്ലായ്മയെ

പരസ്യമായി നിരന്തരം പരിഹസിക്കുകയും, സ്വർണ്ണം വാങ്ങാൻ

അച്ഛൻ പെട്ട കഷ്ടപ്പാടുകൾ അറിഞ്ഞു

ഉള്ളിൽ കരയുന്ന ഒരു മകളുണ്ട്.


പുരയിടം പണയപ്പെടുത്തിയും

ഇരന്നും മകളുടെ കല്യാണത്തിന്നാവശ്യമായ സ്വർണ്ണം

വാങ്ങാൻ പെടാപ്പാട് പെട്ട ഒരഛനുണ്ട്.


മകൾക്കു വേണ്ടി സ്വന്തം താലി അല്ലാത്തതെല്ലാം ഊരിക്കൊടുത്ത

ഒരമ്മയുണ്ട്.


സുഹൃത്തിനെ സഹായിക്കാൻ ആയി

പണത്തിന്റെ കവറുകൾ പോക്കെറ്റിൽ

വച്ചു സദ്യ കഴിച്ച നാട്ടുകാരും ബന്ധുക്കളുമുണ്ട്.


നാളെക്കായി സ്വർണ്ണം കരുതി

വക്കേണ്ടതിനെ കുറിച്ച്

ആവലാതിപ്പെടുന്ന പെൺകുട്ടികൾ

ഉള്ള രക്ഷിതാക്കൾ ഉണ്ട്.


അമ്മയും അഛനും

മകളും മരുമകനും

 ഒന്നിച്ചു ചിരിച്ചു നിൽക്കുന്ന

 കല്യാണ ഫോട്ടോയിൽ നിന്ന്

മകളുടെ കഴുത്തിൽ

തൂങ്ങി കിടന്നിരുന്ന സ്വർണ്ണാഭരണങ്ങളിൽ

ചിലതു പുറത്തേക്കു വന്നു

 കാറ്റിനോടോ

കിളിയോടൊ വെളിച്ചത്തോടോ

 ആയി

ഒരു കല്യാണ കഥ പറഞ്ഞു.

ഹുസ്റുത്തുബാൽ

 ഹുസ്റുത്തുബാൽ


ഹുസ്രുത്ത്ബാൽ പള്ളിക്കു

മുമ്പിൽ ഞാൻ 

ഒളു എടുത്ത് ഉള്ളിൽ പോകും

സുഹൃത്തിൻ ചെരുപ്പിന്ന്

കാവൽ ഇരിക്കെ, ഉള്ളിലായാ

യിരം ചിന്തയിരമ്പി പൊന്തുന്ന

ടുത്തായി ചിലർ പുറത്തും

നിസ്കരിക്കുന്നു.


കുറച്ചു പേർ വെറുതേ

 കാലുംമടക്കി

ശാന്തരായി മുകളിൽ

നോക്കിയിരിക്കുന്നു.


ഒരു പാടു പേർ അങ്ങോട്ടും

 ഇങ്ങോട്ടും

വെറുതേ നടക്കുന്നു.


പുറത്തും അകത്തുമായി

തോക്കുകളുമായി പട്ടാളം

(മനുഷ്യനെ രക്ഷിക്കാനത്രെ)

രാവും പകലുമില്ലാതെ

കണ്ണിമ വെട്ടാതെ കാവൽ

നിൽക്കുന്നു.


എന്തോ കശ്മീർ ഉള്ളിലായി

കാളലിൻ കറുത്തോളങ്ങൾ 

അരികിലായൊഴുകും 

ദാൽ തടകത്തിലെ

 ഇരുണ്ട വെള്ളം പോൽ തീർക്കെ


അവൾ,എന്ന കൊച്ചു പെൺകുട്ടി

അരികിൽ നിസ്കാരം കഴിഞ്ഞെത്തി

ചെരുപ്പെടുത്തിടാനായി ഉപ്പ തൻ

പാന്റിൽ തൂങ്ങുന്നു.


വെളുത്തു മെലിഞ്ഞോരവളുടെ

കണ്ണിൽ ഉപ്പയോടുള്ള സ്നേഹം

തുടിക്കുന്നു, അവളുടെ

കണ്ണിൽ തുളുമ്പുന്നായിരം

ലക്ഷ്യങ്ങൾ തൻ പൊൻ തിളക്കങ്ങൾ..

അവ എൻ മനത്തെയും

വിമലമാക്കുന്നവളെ നോക്കും

എന്നോട് അവളുടെ ഉപ്പ പതുക്കെ

ചിരിക്കുന്നു.


അവൾ ഉറച്ച കാൽവയ്പ്പുമായി

ഉപ്പയൊത്തു കാര്യമായി പറഞ്ഞു

വേഗത്തിൽ നടന്നകലുമ്പോൾ അവളെ 

നോക്കി സൂര്യൻ തുടിക്കുന്നു

പിന്നിലായി ഹസ്രുത് ബാൽ തിളങ്ങുന്നു.


നാളെയുടെ അവൾക്കായി മാത്രം 

ഇന്നിന്റെ ലോകം ജീവിക്കുന്നു.

പോയെന്റു ഓഫ് വ്യൂ

പോയിന്റ് ഓഫ് വ്യൂ  ശവം ഏഴു ദിവസം ആണ്  ഫ്രീസെറിൽ കിടന്നത്. പൊതു ദർശനം  പ്രമുഖ vip കളെ കാത്തിരിക്കൽ  ആചാര വെടി  ലൈവ്  ഭൂമിയിൽ എത്രയും പെട്ടെന്...