ഒരു കാമുകിയുടെ മരണം.
--------------------------------------------
അവളും മരിച്ചു.
അവളോർമ്മ കവിതയായി
പിച്ച വെക്കുന്നു
അവളെ ജനിപ്പിച്ചതും
വളർത്തിയതും
പിന്നെ പ്രേമിച്ചതും
ഒടുവിൽ അസൂയ മൂത്തു
കൊന്നു കുഴിയിലിട്ടതും
ഞാൻ ആണ്.
അവൾ അങ്ങനെയാണ് എന്റെ
മരണകിടകക്കരികെ ഇരുന്നു
എന്നോട് പറഞ്ഞത്.
എന്റെ സുഖമരണത്തിനു
അവൾക്കു എന്നോട്
കൂട്ടിരിയ്ക്കേണമെന്നും
അവൾ.
എന്റെ മരണം മാത്രം അവളുടെ ഒരു
പ്രേമ നിമിഷത്തിൽ ആകാൻ
അവൾ കണ്ണടച്ച് പ്രാർത്ഥിക്കുന്നു.
അതിന് ശേഷം അവൾ?
(ഇവിടെയാണ് ആ പ്രശ്നത്തിന്റെ
ഒടുക്കതുടക്കം.)
------------------------------------------------
അവളെ കുറേക്കൂടി
നേരത്തെ ഒന്ന്
കൂടി ക്രൂരമായി
കൊല്ലാമായിരുന്നു.
(എന്റെ പ്രണയനിമിഷത്തിലെ
അനാവശ്യവും അതി നിഗൂഢവുമായ
ലോലഭാവത്തെ അവൾ ഒരു
മജീഷ്യനെപ്പോലെ അറിഞ്ഞന്ന് തന്നെ
അവൾ തീർന്നതാണ്....)
എന്നാൽ ഇത്തവണയും
പ്രകൃതി അവൾക്കൊപ്പമാണ്..
പുരുഷൻ പ്രകൃതിയിലെ
അധികപ്പറ്റ്.
-------------------------------------------------
ഇനി അവളുടെ പൊട്ടിച്ചിരിയുടെ
അല ഇല്ലാത്ത നരകം
അഥവാ എന്റെ പ്രിയ സ്വർഗം
എവിടെയാണ്?
അതിനുത്തരം അവൾ എന്ന പഴയ
കാമുകിയോട് തന്നെ ചോദിക്കുക
തന്നെ..
No comments:
Post a Comment