മരണമടഞ്ഞ കവികളുമൊത്തു
ഒരു സായാഹ്നത്തിൽ.
--------------------------------------------------
മരണമടഞ്ഞ കവികളെ
അടക്കിയ ഒരു സിമിതേരിയിലെ
ചാരുബെഞ്ചിൽ ഇരുന്നു ഞാൻ
അകലേക്ക് നോക്കി...
ആകാശം എന്തോ എഴുതുന്നു.
കാറ്റു എന്തോ പാടുന്നു.
മരങ്ങൾ എന്തോ കേൾക്കുന്നു.
മനുഷ്യന്റെ കരച്ചിലുകൾ...
പ്രകൃതിയുടെ താരാട്ട്....
ആരോ വിളിക്കുന്ന മുദ്രാവാക്യങ്ങൾ...
എത്ര ദിവസമാണ് ഊണും ഉറക്കവും
ഇല്ലാതെ ഞാൻ അവിടെ എവിടേക്കോ
നോക്കി വെറുതെ ഇരുന്നു പോയത്?.
No comments:
Post a Comment