ഗുരുവും ലോട്ടറിയും
...................
അക്കൊല്ലം ഓണം ഇഴഞ്ഞു ചെന്നത്
അവൻ ഹൃദയശസ്ത്രക്രിയക്കായി
എത്തിയ ആശുപത്രിയുടെ ഐ സി യു
വിലേക്ക് ആയതുകൊണ്ടായിരിക്കാം
അയാളുടെ ഹൃദയത്തിൽ നിന്നും
ഡോക്ടർ അഞ്ചാറു ചുവന്ന തുമ്പ
പൂക്കൾ കണ്ടെടുത്തത് .
അയാളുടെ മനസ്സിൽ നിന്നൊരു
ഓണപ്പാട്ടിൻ ഇരമ്പവും കണ്ണിൽ നിന്ന്
ഒരമ്മയുടെ കനിവിൻ കണവും വയറ്റിൽ
നിന്നൊരു കുഞ്ഞിൻ ചവുട്ടടിയും
പിന്നീടായും .
തെങ്ങഛനും മണ്ണമ്മയും
മലയും മരവും പാടവും ചുറ്റിനും ഉള്ള
തോടിന്റെ തീരത്താണ് നീണ്ടു വളഞ്ഞു
ചരിഞ്ഞു വീഴാറായ പോലെ ഒരു തെങ്ങു
നിറച്ചും കുലച്ചു നിന്നത്
തെങ്ങിനെ താങ്ങി താഴെ വേരിൽ
പേരിനായ് കുറച്ചു മണ്ണും .
ലാസ്റ്റ് ബെഞ്ച്
......................
ക്ലാസ്സ് റൂമിലെ ലാസ്റ്റ് ബെഞ്ചിൽ
എപ്പോളെങ്കിലും വന്നിരുന്നു
കെമിസ്ട്രി ടീച്ചർ ക്ലാസ്സെടുക്കുമ്പോൾ
സാരിക്കിടയിലൂടെ ടീച്ചറുടെ ഉദര -
സൗന്ദര്യം ആസ്വദിച്ചരുന്ന അവുക്കാദര്
തന്നെയാണ് പിന്നീട് വര്ഷങ്ങക്ക് ശേഷം
പൂർവ വിദ്യാർത്ഥികളുടെ ആദര സൂചകമായി
ടീച്ചർക്ക് ഒരു ഉപഹാരം സമ്മാനിച്ചതും
ഒരു ആശംസ പ്രസംഗം
നടത്തിയതും .