ഉയിർപ്പ്
ചുറ്റിലും ഇരുട്ടിന്റെ
കറുത്ത പാളികൾ
നിറഞ്ഞിരുന്നു.
മഴ വെള്ളം വന്നൂ
നിറഞ്ഞു നനഞ്ഞൊരാ
മൺ തിട്ടുകൾ കുതിർന്നിരുന്നു.
അകലെ കാട്ടു മൃഗങ്ങൾ
ആവോളം ഉച്ചത്തിൽ
കരഞ്ഞു കടി കൂടിയിരുന്നു
മുകളിലായ് ഒരു കടവാതിൽ
പെരുത്തൊരു ഭയം പേറി
വേഗത്തിൽ ദൂരേക്കായ്
പറന്നകന്നൂ.
വിശപ്പ് വയറും ചൂന്നു
പുറം ചാടി ചുറ്റിലും
ചോരക്കളം തീർത്തിരുന്നു.
വേദനിപ്പിച്ചു ചൂളിച്ചു മുറിവുകൾ
എവിടെ യെന്നു പോലും
അറിയിക്കാതെ നീറ്റി പിടച്ചിരുന്നു.
ജീവിത പ്രാരാബ്ദ കൂടാം
ശരീരം വിടാനായി
കുഴുകന്റെ കൊക്കിന്റെ
കൂർത്ത വലിക്കായിഉള്ളോരിറ്റു
ജീവനെ ഉള്ളിലൊളിപ്പിച്ചു
ചത്ത പോൽ ചമഞ്ഞു
കിടന്നിരുന്നു.
ആകെ ചത്തവനെ എങ്ങനെ
കൊല്ലും എന്നൊരു ചോദ്യം
പിടയും മനസ്സിൽ മുളച്ചിരുന്നു.
No comments:
Post a Comment