Thursday, 16 January 2025

അവാർഡ്

  അവാർഡ്

============



ഒരാൾ പുറത്തേ മണ്ണിൽ

വച്ചിരുന്ന ഒരു കസേരയിൽ

ഇരുന്നാണ് കവിതകൾ എഴുതിയിരുന്നത്.

കാറ്റും മഴയും തണുപ്പും 

കിളികളും അപ്പോൾ അയാൾക്കായി 

കൂട്ടിരുന്നു.


മറ്റൊരാൾ കള്ളു ഷാപ്പിനുള്ളിലെ 

ഒരു ബെഞ്ചിൽ ഇരുന്നു 

കവിതകൾ എഴുതി.

കള്ളു കുപ്പികളും പൊരിച്ച 

മീനും ബീഫും അപ്പോൾ അയാൾക്ക്‌ 

കൂട്ടിരുന്നു.


അയാളുടെ കവിതകൾ 

ഷാപ്പിന്നകത്തു വച്ചു ചർച്ച 

ചെയ്യപ്പെടുകയും ആഘോഷിക്കപ്പെടുകയും 

ചെയ്തു.


അതിന്നിടക്ക് ചില അവാർഡുകൾ 

ഷാപ്പിന്നകത്തായി 

കലാ പരിപാടികൾ അവതരിപ്പിച്ചു.

No comments:

Post a Comment

പോയെന്റു ഓഫ് വ്യൂ

പോയിന്റ് ഓഫ് വ്യൂ  ശവം ഏഴു ദിവസം ആണ്  ഫ്രീസെറിൽ കിടന്നത്. പൊതു ദർശനം  പ്രമുഖ vip കളെ കാത്തിരിക്കൽ  ആചാര വെടി  ലൈവ്  ഭൂമിയിൽ എത്രയും പെട്ടെന്...