അവാർഡ്
============
ഒരാൾ പുറത്തേ മണ്ണിൽ
വച്ചിരുന്ന ഒരു കസേരയിൽ
ഇരുന്നാണ് കവിതകൾ എഴുതിയിരുന്നത്.
കാറ്റും മഴയും തണുപ്പും
കിളികളും അപ്പോൾ അയാൾക്കായി
കൂട്ടിരുന്നു.
മറ്റൊരാൾ കള്ളു ഷാപ്പിനുള്ളിലെ
ഒരു ബെഞ്ചിൽ ഇരുന്നു
കവിതകൾ എഴുതി.
കള്ളു കുപ്പികളും പൊരിച്ച
മീനും ബീഫും അപ്പോൾ അയാൾക്ക്
കൂട്ടിരുന്നു.
അയാളുടെ കവിതകൾ
ഷാപ്പിന്നകത്തു വച്ചു ചർച്ച
ചെയ്യപ്പെടുകയും ആഘോഷിക്കപ്പെടുകയും
ചെയ്തു.
അതിന്നിടക്ക് ചില അവാർഡുകൾ
ഷാപ്പിന്നകത്തായി
കലാ പരിപാടികൾ അവതരിപ്പിച്ചു.
No comments:
Post a Comment