പകലിലും കൂരിരുൾ അള്ളാ..
ചുറ്റിലും ദോഷങ്ങൾ
അള്ളാ.
വേദന നീറ്റുന്നിതള്ളാ..
നീ തന്നെ അശ്രയമള്ളാ..
പാരിൽ നീ തന്നെ ആശ്രയമള്ളാ..
മനുഷ്യൻ മൃഗത്തിലും പരമായി
മാറുമ്പോൾ
കുഞ്ഞു ശരീരങ്ങൾ വെടി ഏറ്റു
പുളയുമ്പോൾ
മാതാവിനെ പോലും നിന്ദിച്ച
കറ്റുമ്പോൾ
ഒരു മറു വെളിച്ചമായി വിണ്ണിൽ
ഉദിച്ചുയരുന്നൂനിൻ നന്മതൻ
വാക്കിൻ വെളിച്ചം.
ആഡംബരങ്ങളാൽ മനുഷ്യർ മയങ്ങുമ്പോൾ
അനന്ദമെന്നു കരുതി പലതിനും
പണം പൊടിക്കുമ്പോൾ
ഭൂമിതൻ പച്ചയെ പിഴുതെടുക്കുമ്പോൾ
നിന്റെ ലളിതമാം ജീവിത മാർഗ്ഗങ്ങൾ
അറിയുക മാത്രം തെളിച്ചം.
പകളിലും കൂരിരുൾ അള്ളാ.
ചുറ്റിലും ദോഷങ്ങൾ അള്ളാ
വേദന നീറ്റുന്നിതള്ളാ
നീ തന്നെ അശ്രയമള്ളാ
പാരിൽ നീ തന്നെ ആശ്രയ മള്ളാ..
===================================
അകതാരിൽ
ഒരായിരം ദുഃഖങ്ങൾ നിറയുമ്പോൾ
കണ്ണാ ഞാൻ
നിന്നെ, വീണ്ടും
കാണുവാനെത്തുന്നു.
വേദനകൾ നീറ്റുമ്പോൾ
വേർപെടലിൽ പതിക്കുമ്പോൾ
പാശ പശിയിൽ ഉഴറുമ്പോൾ
അന്യന്റെ ചതികളിൽ കുടുങ്ങുമ്പോൾ
കണ്ണാ, ഞാൻ നിൻ
ഗോപുരവാതിലിൽ എത്തുന്നു.
തൊഴുതു ഞാൻ അടുത്തെത്തുമ്പോൾ,
ഗുരുവായൂർ പുണ്യ മമ്പല
പ്രദക്ഷിണംവക്കുമ്പോൾ,
നിൻ പരകോടി
ഭക്തരിൽ ഒരാളായി
നിന്നിൽ അലിഞ്ഞു ഞാൻ
കണ്ണാ, ഞാൻ നിന്നേ കാണുന്നു.
എന്നിൽ ആശ്വാസ കണ്ണീർ നിറയുന്നു
അകതാരിൽ ഒരായിരം
ദുഃഖങ്ങൾ നിറയുമ്പോൾ , കണ്ണാ
ഞാൻ നിന്നെ വീണ്ടും കാണുവാനെത്തുന്നു.
.
No comments:
Post a Comment