Thursday, 27 December 2018

പകരം




പകരം











നിറമില്ലാത്ത ഒരു
പൂ നിനക്കായി കരുതുന്നു
എന്നെ അവഗണിച്ചതിനു
പകരം


മണക്കും കുറച്ചു 
റേഷനരി കരുതുന്നു 
വീട്ടിലെ വൃദ്ധയെ 
പട്ടിണിക്കിട്ടു കൊന്നതിന് 
പകരം
ഒരു ചെറു സുഗന്ധപെട്ടി കരുതുന്നു
 നാടിനെ ആകെ
ദുർഗന്ധത്തിൽ നിറച്ചതിനു
പകരം
ഒരു വചനം പറയട്ടെ
ദൈവവാണിഭം നടത്തിയതിനു
പകരം 
ഒരായുധം കുഞ്ഞിൻ
കൈയ്യിൽ വക്കുന്നു
തലമുറകളെ തളർത്തും
സ്വാർത്ഥതക്കു
പകരം
ഒരാശംസ നേരുന്നു
 ആവോളം
വേദനിപ്പിച്ചതിന്നു
ശേഷവും ഇന്നലെയും
നീ എന്നെ നോക്കി
ചിരിച്ചതിനു
പകരം

Wednesday, 26 December 2018

ജാതകം
















കുറച്ചു റീത്തു വാങ്ങേണം ,,,,
സൂക്ഷിക്കേണം
വാടാത്ത വലിയ കടുത്ത 
നിറമുള്ളതു ,,,,

മരണ ശേഷം എല്ലാവരിൽ 
നിന്നും ഒരഞ്ചു മിനിറ്റിൽ 
ശിഷ്ട ദേഹം ഒഴിഞ്ഞു 
പോകേണം ,,,
ഏതെങ്കിലും ഒരു മെഡിക്കൽ
കോളേജിലേക്ക് ...
ആംബുലൻസ് ഡ്രൈവർ
അനുവദിക്കുമെങ്കിൽ
ഇങ്ങിനെ ഒരാൾ ജീവിച്ചിട്ടില്ല
എന്ന ഒരു ബോർഡ് കുറച്ചു
നേരം വണ്ടിയിൽ തൂക്കേണം
മരണം അറിഞ്ഞു വരുന്നവർക്ക്
കഴിക്കാനായി ഒരു
ബൊഫെ ഒരുക്കേണം
ഒരിറ്റു കണ്ണീർ മണ്ണിൽ അതിനാൽ
വീണാൽ പിന്നെ ഇവനെ
എന്തിനു കൊള്ളാം ?
മരണാനന്തരം ജാതകം
പുഴയിൽ ഒഴുക്കാൻ
നിനക്കവില്ല ,,,
അത് ഞാൻ മിനിഞ്ഞാന്നേ
ഒഴുക്കി ...
ഇനിയൊന്നും ചെയ്യാനില്ല
ഞാൻ എന്നേ കൃതാർത്ഥനായി ,,,
ഒരു സാധാരണ മരണാ
ഘോഷം നടക്കുന്നിടത്തേക്കു
ഞാൻ ,,,
ഒന്നും ചെയ്യാനില്ലാതെ
ചെറു മെഴുതിരിക്കു പോലും
സ്വയം ഒരു തിരി കൊളുത്താൻ
കഴിയില്ല ..

Monday, 24 December 2018

പുഴ ദൂരം



പുഴ ദൂരം










പണ്ട് ആതിരാനിലാവത്തു

പുലർച്ചെക്കും   പെണ്ണുങ്ങൾ

 മാത്രമായികുളിക്കാനായി പോകും

ഭാരതപ്പുഴയിലേക്കിന്നു

ഇറങ്ങാനുള്ളൊരു വഴിയും

തിരഞ്ഞരയിൽ തോർത്തും

മടക്കി തിരുകിയലഞ്ഞു

ഞാനൊരു പാട് കോൺക്രീറ്റു

മതിലുകൾക്ക് ഇടയിലായ്

എവിടേയോ - പുഴ



വഴിയിൽ കണ്ണിൽ ബലമുള്ളൊരു

ബംഗാളി പെണ്ണിനെ കണ്ടവളുടെ

ഇടത് തോളിലൊരു ഭാണ്ഡമതിലൊരു

പെൺ കുഞ്ഞു സുഖമായി ഉറങ്ങുന്നു ,

വലതുതോളിൽ കോലിൽ കെട്ടിയൊരായിരം

നിറ ബലൂണുകൾ ,നീട്ടി ചീകിയ

തലമുടിയവൾക്കതിന്നോരത്തു

നിന്ന് ഇറ്റൊരു തുള്ളി വെള്ളം താഴെ

വീണുരുണ്ടു മണ്ണിൽ ലയിച്ചു

അതെൻ  പുഴ

ചൂളം  കുത്തി പായും വണ്ടിക്കും

ചരിഞ്ഞുലയും ബസ്സിനും

നാറും വഴിയിലലയും നായ്ക്കും

മനുഷ്യനും ഇടക്ക് നഷ്ടപ്പെടേണ്ട

ദൈവ ബോധമായി   -പുഴ




മഞ്ഞൾ  മുഖവും

തൂക്കു പാത്രവും മൊബൈൽ

ഈണവുമായി കൂട്ടമായി

പണിക്കെത്തും തമിഴ് പെണ്ണിൻ

ചൊല്ലിൻ ഉന്മേഷത്തിൽ മറഞ്ഞിരിക്കും

വേദനയായി -പുഴ



മണ്ണിലലിഞ്ഞൊ എരിഞ്ഞോ

എത്തേണ്ടൊരെൻ ജഡ കണം

ഒഴുകി അകലം പുഴയിലെ ഓരത്തെ

ചെറുമരം ചാഞ്ചാടും ഈണം

പാടിത്തളർന്നു അലിഞ്ഞിന്നേ

ഇല്ലാണ്ടായോ - പുഴ ..

Wednesday, 19 December 2018

ദ്രൗപദി

ദ്രൗപദി











ദ്രൗപദി കറുത്തിട്ടായിരുന്നു ..
ഉറക്കമില്ലാത്തവൾ ആയിരുന്നു
ഉറച്ച കണ്ണും മുലയും ആയിരുന്നു 
പുരുഷനെ ചുട്ടു തിന്നവൾ ആയിരുന്നു
വെറുതെ പൊട്ടിച്ചിരിക്കുന്നവൾ
ആയിരുന്നു

ഭഗവദ് സൗഹൃദത്തെ അറിയുന്നവൾ
ആയിരുന്നു
പരസ്യമാക്കിയ നഗ്നതയെ
ദൈവലയത്താൽ മറച്ചവൾ
ആയിരുന്നു
കുറച്ചന്നം കൊണ്ട് കുറെ പേരെ
തീറ്റിയ വിശുദ്ധയായിരുന്നു
വൈരാഗ്യം ആയിരുന്നു ,
വിഭ്രമം ആയിരുന്നു
സീതയെപ്പോലെ യുദ്ധം ഉണ്ടാക്കിയവൾ
ആയിരുന്നു
കുലം മുടിച്ചവൾ ആയിരുന്നു ,
മുടി അഴിച്ചു ഉലച്ചിട്ടവൾ ആയിരുന്നു
പ്രതികാരത്തിൻടെ മധുരം ആയിരുന്നു .

Monday, 10 December 2018

നിമിഷങ്ങളിൽ ...



നിമിഷങ്ങളിൽ ...



ഉണ്ടെന്നു കരുതുന്നത് തീർത്തും
ഇല്ലെന്നു കരുതേണ്ട ,
നിന്നെ പാടെ മറക്കേണ്ട 
ഉപ്പു പഞ്ചരയാകേണ്ട
മദ്യം ചോരയാകേണ്ട
കുരുടനും ബധിരനും
ഊമയും ആകേണ്ട
മസ്തിഷ്ക മുണ്ടെകിലും
നിശ്ചേതനാകണ്ട
ഹൃദയിത്തന്നടക്കം
പറച്ചിൽ വേണ്ടാത്ത
വിരൂപിയാകേണ്ട
നീതി ബോധമുണ്ടെങ്കിലും
അടിച്ചു തകർക്കേണ്ട
ദൈവത്തെ പരിഹസിക്കേണ്ട
മരണത്തിനും ദൈവത്തിന്നു
മിടയിലെ നിമിഷങ്ങളിൽ

മേജർ സർജറിക്കും മുമ്പേ 
എല്ലാവരെയുംനോക്കി 
ചിരിക്കേണ്ട
കൊടും ചതി ചതിച്ചവരോടെന്നും 
സഹവർത്തിക്കേണ്ട 
നഗ്നനാകുമ്പോൾ തികച്ചും
നിർവ്വികാരനാകേണ്ട 
വേണ്ടപ്പെട്ടവരുടെ ആകസ്മിക
പോസ്റ്മോർട്ടങ്ങൾ കാണേണ്ടേ ...
പരാജയം കാണാൻ കാത്തു 
കിടക്കുന്നവർക്കെതിരെ 
ശാന്തത ആയുധ മാക്കേണ്ട .
ഒറ്റയ്ക്ക് നിന്ന് ശക്തനകേണ്ട 
അപൂർണ്ണത പൂർണ്ണമാകേണ്ടാ 
ആരും വേണ്ടാത്തൊരാ
നിമിഷങ്ങളിൽ ....
..

Sunday, 9 December 2018

ഒറ്റമൊല

ഒറ്റമൊലയിലർബുദം നുകരും
അത്ഭുദമമ്മിണി ടീച്ചർ ഒറ്റക്കു
വീണ്ടും സ്കൂളിലെത്തി ...
ഒറ്റമൊല  ടീച്ചർ എന്ന് കളിയായി
കുട്ടികളെന്നാലാ ഒറ്റമുലയിലും
അർബുദം വന്നാലോ പിന്നീടായി ...
.രണ്ടു മുലയുമില്ലാത്തൊരാ  ടീച്ചർ
 മരിച്ച വരെയുംഒറ്റയായി അർബുദ
 ചികിത്സക്കിടെ തകർന്നകിഡ്‌നിയുമായി 
ഡയാലിസിസ്ടേബിളിൽ വിശ്രമിച്ചു ..
.അർബുദ ജയത്തിനു മാനസികബലവും
 ഭാഗ്യവും അനിവാര്യംഅവരെ ആകെ 
ഒറ്റയാക്കി തകർക്കും ക്രൂരമാം
 ആൾക്കൂട്ടം മാത്രമായ് സമൂഹവും ...

Saturday, 8 December 2018

നോട്ടുപുസ്തകം

                             നോട്ടുപുസ്തകം
















നോട്ടുപുസ്തകം 

കുത്തിക്കുറിക്കാനായ് , വെറുതെ കോറി 
ഇടാൻ മാത്രയമായൊരു നോട്ടുപുസ്തകം 
വാങ്ങി ഒരിക്കലായതിൽ ആദ്യക്ഷരമായി 
എന്തെഴുതും , അമ്മയെന്നോ ദൈവമെന്നോ
 വെളിച്ചമെന്നോ  പ്രകൃതിയെന്നോ,അതോ
ജീവിത കോലാഹലങ്ങൾ എന്നോ ?

തോന്നുന്നത് തോന്നുന്നിടത്തു തോന്നിയ പോലെ 
എഴുതാമെകിൽ  ഒരു താളിൽ പട്ടിണി എന്നും 
മറ്റേതോ താളിൽ പാലായനമെന്നും ,
എന്നും അതിജീവനമെന്നും എഴുതി നീങ്ങാം  ....


നിസ്വാർത്ഥ സ്നേഹമെന്നും ആകാശ നീലിമ 
എന്നും കടലോളമെന്നും സൗഹൃദമെന്നും 
ആത്മീയമെന്നും  രതിയെന്നും തൊഴിലാളിയെന്നും 
സോഷ്യലിസമെന്നും ഒരു ഘോഷ യാത്രയിലെ 
കണ്ണികൾ പോലെയോ ഒരാഘോഷ യാത്രയിലെ 
മെഴുതിരി വെട്ടം പോലെയോ , മനുഷ്യനും 
മണ്ണിനുമൊപ്പം വന്നെത്തി ..

അലക്ഷ്യമായി പ്രപഞ്ച പരപ്പിലേതോ 
ബഹു വർണ്ണ കുടകൾക്ക് താഴെ പാറി 
പറന്നൊരു പക്ഷിയായ് ഞാൻ ,താഴെ മടങ്ങി 
ചുളിഞ്ഞൊരു ഭാണ്ടമായി കണക്കില്ലാത്ത 
കണക്കിൻ  പുസ്തകം അടുത്തായി അകന്നിരുന്നു ... 
 വൈവിമെന്നും വൈരുദ്ധ്യമെന്നും നെല്ലെന്നും  
  നക്ഷത്രങ്ങൾ എന്നും പണമെന്നും 
 അങ്ങനെ എഴുതാനെന്തൊക്കെ ,

മരണമെന്നും മൗനമെന്നും  മലയെന്നും
മണവാട്ടിയെന്നും മ കളിൽ 
സ്വാത്രന്ത്ര്യം എന്നും സംഗീതമെന്നും 
സത്വമെന്നും സാഹിത്യമെന്നും സ്ത്രീത്വമെന്നും 
സ കളിൽ ...
വാക്കുകളുടെ ഒരലക്ഷ്യ നിഘണ്ടുവായ 
പുസ്തകം ചിന്തയായി ചന്തമായി മുന്നിലായിരിക്കട്ടെ 
എന്നും ഒരു പുതു ആവേശം തരും നീതി ബോധമായി 
(.ഏവർക്കും ..)
.

Thursday, 6 December 2018

തത്ത



തത്ത 
**********************************************









പകുതി അറുത്ത ചിറകിൽ
ചുറ്റിനും  പറക്കുന്നതിനിടെ
കൂട്ടിലെ തത്ത എൻടെ പേരും 
പറഞ്ഞു തുടങ്ങി ..
മധുര ശബ്ദവും പച്ച നിറവും 
ചുകന്ന കൊക്കും തത്തയെ
സുന്ദരമാക്കി ...
മരണം വളർത്തു പട്ടിയായി 
കഴുത്തു കടിച്ചു കുടയും വരെ 
തത്ത പല പേരും പഠിച്ചു 
ആവർത്തിച്ച്
എൻടെ കുറച്ചു അന്നവും
വെള്ളവും കഴിച്ചു കഴിഞ്ഞു
തത്തയോടുള്ള ആദര സൂചകമായി 
കൈക്കോട്ടാൽ ഒരു കുഴി എടുത്തു 
മണ്ണിൽ ഇട്ടു അതിനെ മൂടി 
മുകളിലായി ഞാൻ ഒരു കൊമ്പും 
നാട്ടി ..
ഞാൻ തത്തയെ കൂടാതെ
പൂച്ചയെയും പശുവിനെയും 
ആടിനെയും പിന്നെ നായയെയും 
വീട്ടിൽ വളർത്തിയിരുന്നു
വീട്ടിലെ സ്ത്രീകൾ 
അവയെ  പരിപാലിച്ചു പോന്നു .
അവരെ തത്ത
വേദനിപ്പിച്ചുമില്ല ?


Saturday, 17 November 2018

അവൻ

അവൻ ...













മഞ്ഞോളം തണുത്ത 
വിണ്ണോളം പെരുത്ത അവൻ , 
പ്രവാചകരെ പമ്പരം കറക്കി 
മുട്ട് കുത്തിച്ച  അവൻ 
എല്ലാ ഇടത്തും ഇടക്ക് 
പറയാതെ എത്തുന്ന അവൻ 
 ഇന്നലെ എൻടെ താമര
 ഹൃദയത്തിൻ ഘടികാരത്തിൽ 
കയറി തപസ്സു തുടങ്ങി ..

പെട്ടന്നടിച്ച  മഴയിൽ 
മിന്നലിൽ ഒരു നിലാക്കാറ്റിൽ 
കഴുത്തു കടിച്ചു കുടഞ്ഞിട്ട
മാനിനെ   മറന്ന സിംഹം പോലെ
 എന്നെ അവൻ എങ്ങനെയോ 
തല്ക്കാലം ഒഴിഞ്ഞു .


ഇനിയും എന്ന് വേണമെങ്കിലും 
അവൻ  വരാം 

സുഹൃത്തിന്  സ്വാഗതം.








Wednesday, 14 November 2018

പെൺകുഞ്ഞിന് ഒരു പേര്



പെൺകുഞ്ഞിന് ഒരു പേര്
കുഞ്ഞിന് പേര് നോക്കി
മനസു പുസ്തകം തിരഞ്ഞപ്പോൾ
ശാന്തി എന്നോ ദയ എന്നോ 
ഭാവന എന്നോ ആകാമെന്നായി 
മനം
ഇസഡ് ഗേൾ എന്നോ എ വൺ എന്നോ 
ബ്യൂട്ടി എന്നോ ആകാമെന്നും മകൻ
അർത്ഥ മില്ലാത്ത ഒറ്റയക്ഷര 
പേരാണ് ആധുനീകമെന്നു ഭാര്യയും
പേരില്ല എന്നോ പേരക്ക എന്നോ 
മൊണാലിസ എന്നോ മതിയെന്നും 
ചിലർ ...
മഞ്ജു വാരിയർ എന്നിടാനും പറ്റില്ല ..
ഒടുക്കം ഒരു നല്ല പേര് പറയാനായി
ഇങ്ങനെ ഒരു പരസ്യം ചെയ്യാമെന്നായി
ഞാൻ .


ചിരിക്കുന്ന പ്രതിമകൾ

ചിരിക്കുന്ന പ്രതിമകൾ









പാത ആകെ തകർന്നതിനാൽ
പാത നന്നാക്കാനുള്ള കാൽ നട
ജാഥ ,മാറ്റിവച്ചേ ..

ബന്ദ് നടത്തൽ നിരോധിച്ച വിധി
നടത്താൻ ഉള്ള ഹർത്താലിനായി
മാറ്റി  വച്ചേ ..

പെട്രോൾ വില കൂടുമ്പോൾ നടത്തും
മുറ  ഹർത്താലിന്നടുത്ത
ദിനത്തിലേക്കായ്  മാറ്റിവച്ചേ ....

ജീവനില്ലാ  പ്രതിമ ജീവനുള്ള
പ്രതിമകളെ കണ്ടു എങ്ങനെയോ
ഉള്ളിൽ ചിരിച്ചേ ...

മത്സരം




മത്സരം 














നിന്ടെ കണ്ണിലെ എൻടെ 
പെരും നഷ്ടങ്ങളിലായ് 
ഞാൻ ഒളിച്ചിരിക്കും
എൻടെ ഒരു കോടി
 ലാഭം ചികയും !

നീ അന്വേഷിച്ചെത്തും 
ആ ഭീകര പ്രേതാത്മാവ് 
ഞാനെന്നു നീ 
കണ്ടെത്തുമ്പോളേക്കും 
ഞാൻ ഞാൻ പോലും 
അറിയാത്ത ഒരു പച്ച 
മനുഷ്യനായി സംക്രമിക്കും 

നീ  എന്നെ പുകഴ്ത്തി 
തളരുമ്പോൾ ഞാൻ 
ചിരിച്ചാർത്തു ചാവും !

നീ എന്നെ എന്തായാലും 
ചതിക്കും  

അന്ന് മാത്രം ഞാൻ 
തിരിച്ചു ചതിക്കാനാകാതെ 
തകരും ,

നീറി ഉള്ളിൽ കരയും !

Tuesday, 13 November 2018

ഫുൾ സ്റ്റോപ്പ്

ഫുൾ സ്റ്റോപ്പ്













തിരക്കിട്ടു ബസ്സിൽ കയറാൻ പോകുന്നതിനിടെ
യാദൃശ്ചികമായി കണ്ടു മുട്ടിയ ആൺ സുഹൃത്തിനോട്
പെണ്ണ് ചോദിച്ചു . സുഖല്ലേ ?
:സുഖം
അയാൾ ചിരിച്ചു മറുപടി പറഞ്ഞു ...
ആ രണ്ടു അക്ഷരങ്ങൾക്ക് വേണമെങ്കിൽ ഒരു പാട്
അർത്ഥമുണ്ട് എന്നൊക്കെ പറയാം
എല്ലാ നല്ല പ്രണയങ്ങളുടെയും പര്യവസാനം ഇ ങ്ങിനെ അത്രേ .

Sunday, 4 November 2018

അറിവ്

അറിവ്










ചെണ്ട , വെളിച്ചപ്പാടുമാർ , അയ്യപ്പൻമാർ
താലമെടുത്ത കുട്ടികൾ അനവധി , പാല -
കൊമ്പുമായി ശരണം വിളിയുമായി 
അയ്യപ്പന്മാർ , കാണാനും കൂടാനും കാണികൾ



അയ്യപ്പൻ വിളക്കിനായുള്ള
കൂട്ടം പതിയെ റോട്ടിലൂടെ നീങ്ങുന്നു ..

പാലക്കൊമ്പിനു ചുറ്റിലും ചിലപ്പോൾ
അയ്യപ്പന്മാർ ഉറഞ്ഞു തുള്ളുന്നു , ബോധം
കേട്ട് താഴെവീഴുന്നതും കണ്ടു അത്ഭുത
പെട്ടൊരു കുട്ടിപോലെ ഞാനും സുഹൃത്തും
കൂട്ടത്തിൽ ..

അന്ന് നാട്ടിലെ അയ്യപ്പൻ വിളക്ക് , കാണാൻ
നാട്ടിലെ വീട്ടുകാർ പലസ്ഥലത്തിൽ നിന്നും
നേരത്തെ എത്തി ...

പെട്ടന്നൊരു അത്ഭു ത തുടർച്ചയെന്നോണം
അയ്യപ്പൻ വിളക്കു കണ്ടു ആനന്ദിക്കുന്ന
യുക്തിവാദിയായ എൻടെ സുഹൃത്തും
പതിയെ ഉറഞ്ഞു തുള്ളി തുടങ്ങി ..

അയ്യപ്പാ അയ്യപ്പാ എന്ന ശരണം വിളിയുമായി
മണ്ണിലാലസ്യപ്പെട്ടു വീണുരുണ്ടു ....

ഭൂമിയിൽ അറിയുന്ന കാര്യങ്ങൾ കേവലം
തുച്ഛം , അറിയാത്തൊരറിവുകൾ ശത കോടി ..
എന്ന് നിനച്ചു ഞാൻ വെറുതെ ആകാശം നോക്കി

മനുഷ്യനെ മാത്രം നോക്കി തളരാൻ
എന്നോടാരും പറഞ്ഞിട്ടില്ലല്ലോ ..

Friday, 26 October 2018

പൊട്ടി
















ആകാശം   അകന്നു മാത്രം ,
അരികിൽ എത്തിയാൽ
വീണ്ടും ദൂരേക്ക് ...... 

അവൾ  ചുറ്റുപാടിൽ  

നിറഞ്ഞു  ചുളിഞ്ഞു മെലിഞ്ഞു 
വളഞ്ഞും .....

അകലാൻ ഒന്നുംഇല്ല,

അടുക്കാനും .....


ഇട്യ്ക്കു കാട്ടും സ്നേഹം 

എന്നും തിരസ്കരിച്ചു 
ഉയരത്തിലേക്ക് പടവുകൾ
 കയറാൻ ഞാൻ ......


പകർന്നു പകർന്നു ഉരുകി

നീ ... 


എന്നിട്ടും നീ എൻടെ 

മലയോരങ്ങൾ 
സ്വപ്നം കാണുന്നു 
പുഴയോരങ്ങളിലെ കാലടി 
കണ്ടു സന്തോഷിക്കുന്നു 
പാതയോരങ്ങളിൽ 
നിർന്നിമേഷയായി 
കൗതുകം കൊള്ളുന്നു 

പിന്നിട്ടു പോയിട്ടും  
എൻടെ പുറകിൽ
ആണെന്ന് ഭാവിക്കുന്നു 

പരാജിതർ നിൻ 

പ്രണയഭാജനങ്ങൾ 
വിജയി നിൻടെ 
കാൽക്കീഴിലെ രാജാവും
?

അടുത്തപ്പോൾ നീ

എന്നെ വല്ലാതെ 
വിശ്വസിച്ചു 

അകന്നപ്പോൾ നീ

എന്നെ വല്ലതെ 
അവിശ്വസിച്ചു ..


ഒരേ സ്വഭാവം മാത്രം

 കാട്ടി നിനക്കും 
ഒരു മാലാഖ ആയി തീരേണ്ടേ ?


എൻടെ വഞ്ചനാരീതികളിൽ 

ഉന്മാദം കൊണ്ട് മരിക്കാനായി ...

സന്തോഷമായി . 



Friday, 19 October 2018

സമം




തുല്യമാക്കിയ തുലാസ്സിൻ
പാളിയിലൊരിക്കലായ്
ഒരീച്ച വെറുതെ പറന്നിരുന്നു
സമ ചിന്ത 
പുരോഗമന ആശയത്തിൻ 
അവസാന വാക്കായി 
തുടർന്നു
ഉള്ളവൻ ഇല്ലാത്തവനു 
സമമത്രെ ...
കണക്കിലെ സമം 
സങ്കീർണ്ണ ജീവിതസമസ്യകളിൽ 
തട്ടി മാറി 
ഒന്നുമില്ലായ്മകളിലെ 
ഉണ്മകളിൽ ചെന്ന് നിന്നു ?


Tuesday, 9 October 2018

സോഫിയയോട് പറയാനുള്ളത്














സോഫിയ നിന്നെ ഞാൻ അറിയില്ല
പ്രഭാത നടത്തത്തിൽ നീ എന്നെ
നോക്കി മന്ദഹസിച്ചതും
നിന്ടെ കണ്ണുകൾ ഇടയ്ക്കിടെ
എന്നെ നോക്കി വിടർന്നതും
എൻടെ അടുത്ത് ജീവിക്കാൻ
നീ കൊതിച്ചതും ഞാൻ അറിയില്ല ...

നീ പകരും ഊർജ്ജവും
നീ തരും മധുരവും
നീ തന്ന കുളിരും
തനിമയും ഞാൻ അറിയില്ല ...


സോഫിയ നിന്നെ ഞാൻ തീരെ അറിയില്ല ,,

ദൈവവും പെൺകുട്ടിയും












പെൺകുട്ടി താഴെനിന്നും
മല മുകളിലെ ദൈവത്തെ 
നോക്കി

ഒന്നും കാണുന്നില്ല
കൊടും കാട് ,
മുകളിൽ ദൈവം ഉണ്ടത്രേ

സാമീ , രക്ഷ
പെൺകുട്ടി മനസ്സിൽ തൊഴുതു .

സാമീ , അങ്ങ് ഈ കാട്ടിലെ 
ആളുകളുടെ മാത്രമോ ?



അങ്ങ് കാൽക്കൽ
കുമ്പിടുന്നവരുടെയും
മാത്രമോ ?



സാമീ , അങ്ങ് അങ്ങയെ
പൂജിക്കുന്നവരുടെയും
അങ്ങയെ പാലിക്കുന്നവരുടെയും
മാത്രമോ ?

പെണ്കുട്ടി കരഞ്ഞു തുടങ്ങി

ഞാൻ എല്ലാവരുടെയും ...
എനിക്ക് എല്ലാം തുല്യം ,

പിന്നെ ബാക്കി നിങ്ങളിൽ
ചില മനുഷ്യരുടെ
മനസ്സിലെ ഞാൻ ഉണ്ടാക്കുന്ന
കോലാഹലം .മാത്രം 

ദൈവം അവൾക്കരികിൽ
വന്നു പൊട്ടിച്ചിരിച്ചു പറഞ്ഞു


പോയെന്റു ഓഫ് വ്യൂ

പോയിന്റ് ഓഫ് വ്യൂ  ശവം ഏഴു ദിവസം ആണ്  ഫ്രീസെറിൽ കിടന്നത്. പൊതു ദർശനം  പ്രമുഖ vip കളെ കാത്തിരിക്കൽ  ആചാര വെടി  ലൈവ്  ഭൂമിയിൽ എത്രയും പെട്ടെന്...