Friday, 23 December 2022

വിശുദ്ധ ദിവസം

 3 ചെറിയ കവിതകൾ

--------------------------------


വിശുദ്ധ ദിവസം 

==================


എല്ലാ ഗർഭവും 

വിശുദ്ധമാണ്.


എല്ലാ മാതാക്കളും

വിശുദ്ധരാണ്.


എല്ലാ ജനനാന്തരീക്ഷങ്ങളും

ജനനസ്ഥലവും സമയവും

വിശുദ്ധം.


എല്ലാ ജനനവും 

വിശുദ്ധം 


നക്ഷത്രം വഴി കാട്ടുന്നത് 

 ഒരു കുഞ്ഞിലേക്കാണ്.


വേദന തിന്നൽ 

 വിശുദ്ധി അടയൽ.


ഭൂമിയിൽ മനസ്സില്ലാത്തവർക്ക്

സമാധാനം.

-സന്മനസ്സുള്ളവർക്കും.


അവൻ- രക്ഷകൻ എന്നോ,

കാലിതൊഴുത്തിൽ ജനിച്ചു കഴിഞ്ഞു..


ഞങ്ങൾക്ക് പക്ഷെ,

വേണ്ടതു സ്വർഗ്ഗത്തിലേക്കുള്ള

വഴിയും 

അവിടേയുള്ള സ്വർണ്ണ ദൈവത്തെയും

ആണ്.


ചിറകുകൾ

==================

അടുത്തു നീ ഉണ്ടായിരുന്നപ്പോൾ

ഞാൻ നിന്റെ ചിറകിന്നടിയിൽ

ആയിരുന്നു.


നീ അകന്നപ്പോൾ ഞാൻ

ആകാശത്തിന്റെ

ചിറകിന്നടിയിൽ ആയി.


ഇന്ന് നീ വളരുമ്പോൾ 

ആകാശത്ത് നിന്നിറ്റും

ഒരു മഴത്തുള്ളിയുമായി 

നിൻ പാദം പറ്റും മൺതരി.


നിൻടെ സന്തോഷത്തിന്നായി 

  ഒരു നീ അറിയാപ്രാർത്ഥന.


പ്രാർത്ഥന താണ്ടും 

നിന്നോളം പോരാത്ത

 വലിയ ഉയരങ്ങൾ.


കാടൻ 

=============

കാട്ടിൽ വീടുണ്ടാക്കാൻ പോയ

ഒരാളെ അന്വേഷിച്ചാണ് അവർ

കാട്ടിനുള്ളിൽ എത്തിയത്.


മൂളും കാറ്റും മുളയും

മഴ നനയും കുയിലും കാക്കയും

പാറ്റയും പാമ്പും പുലിയുമൊത്തു

കാടായ കാട്ടിലെ പുഴയിലും

 മരത്തിലും പൊത്തിലും

കൂട്ടിലും മണ്ണിലും ചെളിയിലും 

തിരഞ്ഞലഞ്ഞെങ്കിലും അവർക്കു

അയാളെ കാണാൻ ആയില്ല.


അയാൾ കാടായി മാറിയിട്ടുണ്ടാകണം.


അവർ അയാളുടെ മരണം ഉറപ്പിച്ചു.


അയാൾ കാട്ടിൽ എത്തിയില്ല

എന്ന ഉടമ്പടി ഒപ്പുവച്ചു.

Friday, 16 December 2022

ചിറകുകൾ

 ചിറകുകൾ


അടുത്തു നീ ഉണ്ടായിരുന്നപ്പോൾ

ഞാൻ നിന്റെ ചിറകിന്നടിയിൽ

ആയിരുന്നു.


നീ അകന്നപ്പോൾ ഞാൻ

ആകാശത്തിന്റെ

ചിറകിന്നടിയിൽ ആയി.


ഇന്ന് നീ നടക്കുമ്പോൾ

ആകാശത്ത് നിന്നിറ്റും

ഒരു മഴത്തുള്ളിയുമായി 

നിൻ പാദം പറ്റും മൺതരി.


നിൻടെ സന്തോഷത്തിന്നായി 

 ഒരു അറിയാ

 പ്രാർത്ഥന.


പ്രാർത്ഥന താണ്ടും 

നിന്നോളം പോരാത്ത

 ഉയരങ്ങൾ.

Wednesday, 14 December 2022

 ഞാൻ ഉറങ്ങുമ്പോൾ അവർ ചെയ്യുന്നത്.

==============================

ഉറങ്ങുമ്പോൾ ഞാൻ

നിഷ്കളങ്കനാണ്.


എന്നാൽ അവർ?


അവർ എന്തൊക്കെയോ

നിഗൂഢ പദ്ധതികൾ

ആവിഷ്കരിക്കയാണോ?

അല്ലെങ്കിൽ, അവർ

എന്തിനീ അസമയത്ത്

ഉറങ്ങാതെ?


എന്റെ മനസ്സിന്റെ

ആഴങ്ങളിലേക്ക് അവർ

എത്താൻ കഴിയാത്ത

അത്രയും കനത്തിൽ

ആണ് എന്റെ ഉറക്കം.


എന്റെ ആ ഭാഗ്യത്തെ

അവർ പണ്ടാരമടങ്ങുന്നുണ്ട്.


ഉറങ്ങുമ്പോൾ ഞാൻ

എല്ലാ ഉറക്കക്കാരെയും

 പോലെ സുന്ദരനാണ്.


ഉറക്കത്തിൽ അമ്മയുടെ താരാട്ട്

 എന്റെ

മനസ്സിന്റെ അഗാധതയിൽ

മൂളുന്നുണ്ട്.

അച്ഛന്റെ ജാഗ്രത എന്റെ തലയ്ക്കു

മുകളിൽ നോക്കുന്നു.


ഉറങ്ങുമ്പോൾ ആകാശവും മണ്ണും വായുവും

എന്നിൽ സുഗന്ധ പുഷ്പങ്ങൾ ചൊരിയുന്നു.


ഉറക്കത്തിൽ ഞാൻ

മറ്റാരോ ആണ്.


എന്റെ ഉറക്കം എന്റെ സ്വർഗ്ഗം അത്രേ.


ഉറക്കവും ഭ്രാന്തും ആണ് 

ഭൂമിയിൽ മരണം ഒഴിച്ചുള്ള 

രണ്ട് മനുഷ്യാവസ്ഥകൾ

എന്ന് ആരോ...


കാന്തം

 കാന്തം.


അവളെ കണ്ടുവോ?


ചുരുണ്ട മുടിയുള്ള അവളെ?

തെളിഞ്ഞ കണ്ണുള്ള അവളെ?

ചുവന്ന പൊട്ടു വച്ച അവളെ?

ചെറിയ നെറ്റിയുള്ള അവളെ?

സ്വർണ്ണ മൂക്കുത്തി ഇട്ടവളെ?

നീണ്ട കഴുത്തുള്ളവളെ?

ചെമ്പക നിറമുള്ള വളെ?

കണ്ണിൽ നോക്കി മിണ്ടുന്നവളെ?

പതിഞ്ഞ വസ്ത്രം അണിയുന്നവളെ?

എല്ലാവരോടും ചിരിക്കുന്നവളെ?

എന്നും മിട്ടായി ചോദിക്കുന്നവളെ?

വേദന അറിയുന്നവളെ?

പണമില്ലാത്തവളെ?

എല്ലാരേയും സന്തോഷിപ്പിക്കുന്നവളെ?

പൂമ്പാറ്റയേ?

മുടിയിൽ റോസപ്പൂവുള്ളവളെ?

ചുറു ചുറുക്കുള്ളവളെ?

അവൾ. അവളെ കണ്ടുവോ?


അകലെ ഒരിറ്റു മുടിയിമായി

ഒരു ലിപ്സ്റ്റിക് വനിത നിൽക്കുന്നുണ്ട്.

അകലെ ലുങ്കിയും ഷർട്ടും ഇട്ട

ഒരു തൊഴിലുറപ്പ് പെണ്ണ് ഉണ്ട്.

അകലെ ഒരു ബസ്സിൽ തൂങ്ങി

ആടി ഒരു സ്ത്രീ എങ്ങോട്ടോ പോകുന്നുണ്ട്


അരികെ ഒരു സ്കൂട്ടറിൽ ചാടി ചാടി ഒരു

ചുരിദാർ വനിത പോകുന്നുണ്ട്.

അരികെ ഒരു മാഗസിനിൽ ഒരു

വനിത പോസ് ചെയ്തിട്ടുണ്ട്.

അരികെ ഒരു ചുമർ സിനിമ പോസ്റ്ററിൽ

ഒരു സുന്ദരി കാലുകൾ കാട്ടുന്നുണ്ട്.

അരികെ ഒരു ക്രിക്കറ്റ്‌ മാച്ചിൽ

ഒരു യുവതി ഒരു പന്ത് തുപ്പി തുടക്കുന്നുണ്ട്.

അരികെ ഒരു പിച്ചക്കാരി കല്ലിൽ

കൊത്തുന്നതിനൊപ്പം ഒരു കരച്ചിലുകാരി

കരിമ്പി കുട്ടിക്കു മുല കൊടുക്കുന്നുണ്ട്.


ഇനി അവരിൽ ആരെങ്കിലും ആണോ അവൾ?


അവളെ കണ്ടുവോ?


ഏതു അവസ്ഥയിലും ഉടനെ തിരിച്ചറിയാമായിരുന്ന

എന്റെ ആ കാന്തത്തെ.

വിഷമം

 വിഷമം 


അച്ഛന്റേം കുട്ട്യോളടേം

കവിത. പിന്നെ ദൈവത്തിന്റേം.


ഒരു സാധു ഉണ്ടായിരുന്നു.


ഒരു പുരുഷന്മാർക്ക് മാത്രം

പ്രവേശനം ഉള്ള

ദൈവത്തിന്റെ അമ്പലവും.


സാധുവിനു ഒരാൺകുട്ടിയും

ഒരു പെൺകുട്ടിയും.


സന്തോഷം മാത്രം പകർന്നു

സാധു കുട്ടികളെ വളർത്തി.


മകളും മകനും ഒരേ പോലെ

പഠിച്ചു, ഒരേ പോലെ ഭക്ഷിച്ചു.

ഒരേ പോലെ ഉറങ്ങി.


ഒരിക്കൽ ദൈവത്തിന്റെ

അമ്പലത്തിലേക്കായി സാധുവിന്റെ

മകൻ പുറപ്പെട്ടു.


അന്ന് കൂടേ പോകാൻ പറ്റാഞ്ഞു

സാധുവിന്റെ മകൾ അച്ഛനോട്

ഒരു പരിഭവവും പറഞ്ഞില്ല.


പക്ഷെ സമൂഹത്തിലെ പുരുഷ

സ്ത്രീ വേർതിരിവുകൾ ആദ്യമായി

മക്കളിലേക്ക് എത്തിയ അന്ന്

സാധു കുറെ നേരം വീട്ടിലെ

വാതിലടച്ചു ഉറക്കെ കരഞ്ഞു.


തന്റേതല്ലാത്ത തെറ്റിന്നാൽ

കരഞ്ഞ സാധുവിനെ പക്ഷെ

ദൈവവും കൈവിട്ടു.


 -അച്ഛന് മകനോടാണ് കൂടുതൽ 

സ്നേഹം എന്ന് ചിന്തിച്ച

അന്നു മുതൽ മകൾ

നിശ്ശബ്ദയായി!

Tuesday, 13 December 2022

വിത്ത്

 വിത്ത് 


ഒരു പുലർച്ചക്കോ

ഉച്ചക്കോ സന്ധ്യക്കോ 

ആണ് ഞാൻ അവിടെ

ഒരു വിത്തിട്ടത്.


ആരും കാണാത്ത ആരും

അറിയാത്ത ആർക്കും

വേണ്ടാത്ത ഒന്നായതു

കൊണ്ടാവണം ഇപ്പോൾ

അത് വലുതായി

ഒരു ചെടിയായി 

അവിടെ തന്നെ നിൽക്കുന്നത്.


എന്റെ അദ്ധ്വാനത്തിന്നിടക്കും

എന്റെ പ്രാരാബ്ധത്തിന്നിടക്കും

എന്റെ കണ്ണീരിന്നിടക്കും

എന്റെ ശ്വാസം വലികൾക്കിടക്കും

എന്റെ ഉറക്കത്തിന്നിടക്കും 

 വിത്ത്‌ എന്നോടൊപ്പം

കൂടേ അവിടെ ഉണ്ടായിട്ടുണ്ടാവണം.


ഇപ്പോൾ ഞാൻ ഇല്ലാത്ത ഒരു

ലോകത്തിൽ, എന്റെതല്ലാത്ത

ഒരു പ്രതലത്തിൽ 

ഞാൻ അവിടെ ആരാണ്?

കാടൻ

 കാടൻ 


കാട്ടിൽ വീടുണ്ടാക്കാൻ പോയ

ഒരാളെ

അന്വേഷിച്ചാണ് അവർ

കാട്ടിനുള്ളിൽ എത്തിയത്.


മൂളും കാറ്റും മുളയും

മഴ നനയും കുയിലും കാക്കയും

പാറ്റയും പാമ്പും പുലിയുമൊത്തു

കാടായ കാട്ടിലെ പുഴയിലും

മണ്ണിലും മരത്തിലും പൊത്തിലും

കൂട്ടിലും മണ്ണിലും ചെളിയിലും ഒക്കെ

തിരഞ്ഞലഞ്ഞെങ്കിലും അവർക്കു

അയാളെ കാണാൻ ആയില്ല.


ആയാൾ 

കാടായി

മാറിയിട്ടുണ്ടാകണം.


അവർ അയാളുടെ മരണം ഉറപ്പിച്ച് 

അയാൾ കാട്ടിൽ എത്തിയില്ല

എന്ന ഉടമ്പടി ഒപ്പുവച്ചു.

പോയെന്റു ഓഫ് വ്യൂ

പോയിന്റ് ഓഫ് വ്യൂ  ശവം ഏഴു ദിവസം ആണ്  ഫ്രീസെറിൽ കിടന്നത്. പൊതു ദർശനം  പ്രമുഖ vip കളെ കാത്തിരിക്കൽ  ആചാര വെടി  ലൈവ്  ഭൂമിയിൽ എത്രയും പെട്ടെന്...