Wednesday, 29 March 2023

പാതിരാത്രിക്ക് ഒരു തീവണ്ടി യാത്ര

 പാതി രാത്രിക്ക് ഒരു തീവണ്ടി യാത്ര 

===========================

തീവണ്ടി വൈകിയാണ്

ഓടുന്നത്.


രാത്രി ഓടിയാണ് കമ്പാർട്ട്മെന്റിലേക്ക്

കയറിയത്.


നൂറാള് കയറാനുണ്ടെങ്കിലും

ആയിരം ആള് കയറാൻ ഉണ്ടെങ്കിലും

തീവണ്ടി രണ്ടു മിനുട്ടെ സ്റ്റേഷനിൽ നിർത്തൂ.


തീവണ്ടി ഒരു യന്തമാണ്.


തീവണ്ടിയിലേക്ക് പാളത്തിലെ

മലമൂത്ര വിസർജങ്ങളുടെ

മണം ഇടയ്ക്കിടയ്ക്ക്

ജനലിലൂടെ തുളച്ചു കയറുന്നുണ്ട്.


അതിന്നും കൂടെ ചേർത്താണ്

ഞാൻ വലിയ വിലക്ക്

ടിക്കറ്റ് എടുത്തിട്ടുള്ളത്.


അരികെ മൂന്ന് ദരിദ്രരായ

ചെറുപ്പക്കാരും ഒരു പെണ്ണും

ഒന്നിച്ചിരുന്നു പാതി രാത്രിക്ക്

ഓരോന്ന് പറഞ്ഞു പൊട്ടിച്ചിരിക്കുന്നു.


ഒരു ചെറുപ്പക്കാരൻ മൊബൈലിൽ

എന്തോ കാണുന്നത് അവനെ കെട്ടിപ്പിടിച്ചിരുന്നു അവളും കാണുന്നു.


അവർ മലയാളി അല്ല എന്ന് ഉറപ്പ്.


അല്ലെങ്കിൽ അവനും അവളും

രണ്ടു മൊബൈൽ ഫോൺ ഉണ്ടായേനെ.


പണമല്ല പ്രശ്നം എന്ന് പറയാതെ

പറഞ്ഞു അവർ ഇടക്കിടക്ക്

പൊട്ടിച്ചിട്ടിക്കുന്നു.


അന്ന് രാത്രി അവരുടെ ചിരിയിൽ എനിക്ക്

ഉറങ്ങാൻ കഴിയില്ല എന്ന് തീർച്ച.


തീവണ്ടിയിൽ ആണെങ്കിൽ

ചിരിക്കരുത് എന്ന് എഴുതി വച്ചിട്ടുമില്ല.


ഒരു യുവതി ടി ടി യോട് നിനക്ക്

സ്ത്രീധനം കിട്ടിയവക ഒന്നുമല്ലല്ലോ

തീവണ്ടി എന്ന് കയർത്തു ചോദിക്കുന്നുണ്ട്.


അവൾ AC കേബിനിൽ കയറും മുമ്പേ

ട്രെയിൻ നീങ്ങിയതിനാൽ മാറിക്കയറി.


അവരുടെ കൈവശം ഉണ്ടായിരുന്ന ബാഗ്

അറിയാതെ ടി ടി യുടെ സീറ്റിൽ മുട്ടിയപ്പോൾ 

ടി ടി ചൂടായത്രെ..


അവൾ ഒരു ലേഡി മമ്മൂട്ടി തന്നെ.


ടി ടി പകുതി ഉറക്കത്തിൽ ആണ്.


ഓരോ സ്ത്രീകളും പുതപ്പും

പുതച്ചു ഓരോ ഉറങ്ങുന്ന നീളൻ ചാക്ക്

കെട്ടുകൾ ആയി തീർന്നിരിക്കുന്നു.


ഓരോ സ്റ്റേഷനിലും ചിലർ വെള്ളവും

ഭക്ഷണവും വാങ്ങാനായി ഇറങ്ങി

തിരിച്ചു നീങ്ങുന്ന വണ്ടിയിലേക്ക്

ചാടിക്കയറി ജീവനുമായി

വെറുതെ ട്രെപ്പീസ്സ് കളിക്കുന്നുണ്ട്.


ട്രെയിനിലെ ടോയ്ലറ്റ് മറ്റൊരു

സർക്കസ് കൂടാരത്തെ തോന്നിപ്പിക്കുന്നു.

Friday, 24 March 2023

മുക്കുവനെ സ്നേഹിച്ച ഭൂതം

 മുക്കുവനെ സ്നേഹിച്ച ഭൂതം 

======================


ഭൂതം കടൽ ക്കരയിൽ

ഉണ്ടാകില്ല, ഭൂതം കടൽ

കാണാൻ വരുന്നവരും 

കടലിൽ കുളിക്കാൻ

വരുന്നവരും ആയവരെ

വെറുക്കുന്നു.


ഭൂതം കപ്പലിലും ബോട്ടിലും

എത്തില്ല, അതിനു ബോട്ടിന്റെ

കറ കറ ശബ്ദവും കപ്പലിന്റെ

കൊടിക്കൂറയും പറ്റില്ല.


ചെറുതോണിയിൽ ഒറ്റത്തോർത്തും

ചുറ്റി ഒരു തുഴയും വച്ചു ലോകം

കീഴടക്കുമ്പോൽ, നിലാവിലും

മഴയിലും വെയിലിലും കടലിൽ

നീങ്ങും മുക്കുവനെ മാത്രം

ഭൂതം സ്നേഹിക്കുന്നു.


ആഴക്കടലിൽ എത്തുമ്പോൾ ഭൂതം

മുക്കുവന്റെ തോണിയിൽ കയറുന്നു.


കടലിന്റെ മകന് ആവശ്യമുള്ള അത്രയും

കടൽ വാരിക്കൊടുത്തു ഭൂതം

അവന്റെ വീട്ടുകാരുടെ കണ്ണീർ ക്കടൽ

മായ്ക്കുന്നു.


ഭൂതം കടൽ ശബ്ദത്തിൽ

 മുക്കുവനൊത്തു

പാട്ടുകൾ പാടുന്നു.


കടൽ താളത്തിൽ

 അവനൊത്തു നൃത്തം

വക്കുന്നു.


ഭൂതം അവനൊത്തു കടൽക്കഞ്ഞി

പള്ള നിറച്ചും കടൽ മീനും കൂട്ടി

മോന്തുന്നു.


മടക്കത്തിൽ അവന്റെ കര ഉറപ്പാക്കി

കര കാണും മുമ്പേ കടലിന്റെ

ഇരുട്ടിലേക്കു പെട്ടെന്ന് ഇല്ലാണ്ടാവുന്നു.


കടലോരത്തെ കള്ള് ഷാപ്പിൽ വച്ചു

മുക്കുവൻ ഭൂതത്തെ ഓർത്തു

കോരിത്തരിപ്പിൽ, ആർത്തു ചിരിക്കുന്നുണ്ട്.

പ്രതിമയും കാവൽക്കാരനും

 പ്രതിമയും കാവൽക്കാരനും

===================--


പ്രതിമയുടെ മുഖം

ധീരമാണ്.

പടച്ചട്ട കറുത്തതും.


ചക്രവാളതിന്നും അകലേക്കാണ്

പ്രതിമയുടെ നോട്ടം.


പ്രതിമ കാണാൻ വരുന്നവർ

അവനൊത്തു സെൽഫി എടുക്കുന്നു.


അവനനുസരിച്ചു അവർ ക്യാമറ

ക്രമീകരിക്കുന്നു.


പ്രതിമക്ക് അകലെ ഉള്ള ഒരു കസേരയിൽ

ആണ് കാവൽക്കാരന്റെ ഇരുപ്പ്.


മുഖത്ത് ഒരു ക്ഷീണം.


കാവൽക്കാരന്റെ കാക്കി വസ്ത്രം

അയാളിൽ നിന്നും പുറത്തേക്കു

ഉന്തി നിൽക്കുന്നു.


പ്രതിമയും കസേരയും കാവൽക്കാരനും

ഒരു മുറി ഒരേ പോലെ പങ്കിടുന്നു.


പ്രതിമക്കു കാവൽക്കാരനോട് ഒന്നും

ചോദിക്കാൻ കഴിയില്ല.


കാവൽക്കാരനും പ്രതിമയോട് ഒന്നും

ചോദിക്കില്ല!

അയാളാണ് ആ ആൾ

 അയാളാണ്, ആ ആൾ

===================

അയാളെ ആണ് അന്വേഷിച്ചത്.


അയാൾ മകനല്ല

മകളും അല്ല.

അയാൾ പിതാവല്ല

അയാൾ ബന്ധുവും അല്ല.


അയാൾ സുഹൃത്തല്ല

അയാൾ അയൽവാസിയും അല്ല


അയാൾ ഒരനാഥാലയം നടത്തുന്നില്ല.

അയാൾ ഒരു പുരോഹിതനും അല്ല.


അയാൾ ഒരു രാഷ്ട്രീയക്കാരൻ അല്ല.

അയാൾ ഒരു ധനികൻ അല്ല.


അയാൾ ഒരദ്ധ്യാപകൻ അല്ല.


എന്നാൽ അയാളാണ് ആ ആൾ


അയാളാണ് ധാരാളം പണം

കൊടുക്കാൻ ഉണ്ടായിട്ടും

ഒരിക്കൽ പോലും അത് ചോദിക്കാതെ

വീണ്ടും വീണ്ടും എന്നെ ചിരിച്ചു കൊണ്ട്

സഹായിക്കുന്ന ലോകത്തിലെ ഒരേ ഒരാൾ


അയാളാണ് ആ അസാധാരണത്വത്തെക്കുറിച്ച് 

അറിയുകയോ ചിന്തിക്കുകയോ പോലും ചെയ്യാത്ത ആ സാധാരണക്കാരൻ.


അയാളാണ് ആ ആൾ.

Wednesday, 22 March 2023

മൂന്നു കവിതകൾ

 മൂന്ന് 


ഒന്ന് 

======


റൂമിയില്ലാത്ത എന്റെ മരണവും സ്വർഗ്ഗവും

================================

എന്റെ മരണാനന്തര ചടങ്ങുകൾ പുരോഗമിക്കുമ്പോൾ


പുഴയോരത്ത് അപ്പുറത്തും ഇപ്പുറത്തും അരികിലും ഒക്കെ ആയി തീയ്യകലത്തിൽ

ഒരു നാലഞ്ചു പ്രാവുകൾ

കുറുകി കുണുങ്ങി പാറിയും പറന്നും നടക്കുന്നുണ്ടാവും.


കത്തി ഒടുങ്ങും മുന്നേ എല്ലാവരും പോയിട്ടും അവ അവിടെ തന്നെ

എന്നേ അറിയാത്ത മട്ടിൽ ചുറ്റി കറങ്ങുന്നത്

എന്നോടുള്ള എന്ത് പ്രതീകാരം തീർക്കാൻ?


ഏറ്റവും അവസാനം ശമിക്കുന്ന ഒരു

വികാരമത്രെ പ്രതികാരം.


എന്റെ സ്വർഗ്ഗ വാതിലിനു മുന്നിൽ

ഒരു നാലോ അഞ്ചോ തന്തയെ അറിയാത്ത

മൂക്കൊലിപ്പൻ തെണ്ടി പിള്ളേർ നിന്ന്

ചിരിക്കുന്നത് എന്തിന്?


സ്വർഗ്ഗത്തിലേ ഏറ്റവും പ്രസക്തി കുറവുള്ള

വികാരം ആയ സ്നേഹം അവരുടെ കണ്ണുകളിൽ കോർത്തു പിടിപ്പിച്ചിരിക്കുന്നതു

എന്തിന്?


എന്തായാലും ഈ മരണവും സ്വർഗ്ഗവും

റൂമി പറഞ്ഞതോ എഴുതിയതോ അല്ല.


അത് ദൈവ ഭക്തി ഉള്ള ഒരു വേദനിക്കുന്നവന്റെ ഉള്ളിലെ 

മങ്ങാത്ത മായാത്ത ദിവ്യ പ്രണയത്തിലെ

മരണ സ്വർഗ്ഗ അനുഭൂതികൾ.


എന്നാൽ എന്റേത് പ്രണയം ഇല്ലാത്ത

ഒരലിയൽ അത്രേ.


എന്റെ ഭക്തി എവിടെയോ വച്ചു

ഇല്ലാണ്ടായിരിക്കുന്നു.


എന്റെ വിശപ്പിനെ ആർക്കു പ്രണയം?


തീക്കും മണ്ണിനും നന്ദി.


രണ്ട് 

=======


 പൊള്ളം

===========


പൊള്ളച്ച ഒരു ഗർഭപാത്രത്തിൽ നിന്നു 

ഒരു ചുവപ്പു പൊള്ളം പുറം ചാടി.


ആകാശത്തിലും മണ്ണിലും 

മഴയിലും ചൂടിലും 

ചാഞ്ഞും ചരിഞ്ഞും 

 നീങ്ങിയാ പൊള്ളം ഇന്നെവിടെ?


പൊള്ളം തിരഞ്ഞ ഞാൻ 

വീർപ്പിനെയും കാണാനില്ല.


 പൊള്ളങ്ങൾ ഒരിക്കലും പൊട്ടില്ല.


പൊട്ടാനുള്ള ആവത് അതിന്നില്ല.


പൊള്ളങ്ങൾ ലയിക്കുന്നു..


- പൊള്ളങ്ങൾ പെട്ടെന്ന് കാണാണ്ടാവുന്നു..


മൂന്ന് 

========


വാലില്ലാത്ത എലി

=============


എലി കെണിക്കുള്ളിൽ

നാലുപാടും പായുന്നു.


ഒരു തുറന്ന വാതിൽ ഉണ്ടെന്ന 

ചിന്ത അതിനെ നോക്കിയിടത്തു

തന്നെ വീണ്ടും വീണ്ടും

നോക്കിപ്പിക്കുന്നു.


ഉടനെ അതിനെ വെള്ളത്തിൽ

മുക്കിയോ അടിച്ചോ കൊല്ലും.


ഭാവിയോ ഭൂതമോ അതിനില്ല.

-വർത്തമാനത്തിലൂടെ അത്

പരക്കം പായുന്നു.


അപ്പക്കഷണം, തേങ്ങാപ്പൂള്

തുടങ്ങിയ പ്രതീക്ഷകൾ

അതിനെ ചലിപ്പിക്കുന്നു 


ആവാസവ്യവസ്ഥയിലെ

ജീവിയുടെ ഒരു അവകാശവും 

അതിനില്ല.


- അതിന്നു ചുറ്റും കുറെ 

വാലില്ലാത്ത എലികൾ.

Monday, 20 March 2023

വിട്ടു പിരിഞ്ഞവർക്കൊപ്പം ഒരു ദിവസം

 


വിട്ടു പിരിഞ്ഞവർക്കൊപ്പം ഒരു ദിവസം.


==========================


ഒരു വർഷത്തിലെ


 അവസാനത്തെ ദിവസം


ആണ് ആ ദിവസം.




അന്ന് വിട്ടുപിരിഞ്ഞവർ എല്ലാം


കാണാൻ തിരിച്ചു വരുന്നു.




അന്ന് അവർക്കു നൽകാനായി


കുറെയേറെ സ്നേഹവും


പുതിയ ഭക്ഷണവും വസ്ത്രങ്ങളും


ഒക്കെയായി ഞാൻ കണ്ണീരോടെ


ക്ഷമയോടെ അവരെ


രാവിലെ മുതൽക്ക് തന്നെ


കാത്തിരിക്കുന്നു!.








3 വാലില്ലാത്ത എലി




=================


അനുഗ്രഹം

 അനുഗ്രഹം 


====================


അയാൾ തലയും

താഴ്ത്തി ഇരുപ്പാണ്.


പരാധീനതയും വിഷമവും

വിശപ്പും രോഗവും വേദനയും

അയാളോടൊപ്പം ഇരുപ്പുണ്ട്.


അയാൾക്ക്‌ വേണ്ടപ്പെട്ട

ഒരാളെ നാളെ തൂക്കിലേറ്റുന്നു.


മറ്റൊരു വേണ്ടപ്പെട്ട ആൾ

ഒരു രോഗശയ്യയിൽ മാറാ

രോഗവുമായി മരിക്കാറായി

കിടക്കുന്നു.


അയാളുടെ മക്കൾ ഭിക്ഷ

യാചിക്കുന്നവരാണ്.


അയാളുടെ ഭാര്യ ഒരു

വേശ്യ ആയിരിക്കുന്നു.


അയാൾ കിടക്കപ്പായയിൽ

തല താഴ്ത്തി ഇരുപ്പാണ്.


നാളെ രാവിലെ സൂര്യനോടൊപ്പം

ഉറക്കമുണർന്നു

 തല പൊക്കാൻ അയാൾക്ക്‌

കഴിഞ്ഞേക്കില്ല..


എന്നാൽ അത്ഭുതം, അതാ അയാൾ

ആ പ്രഭാതത്തിലും തല ഉയർത്തി

ചുറ്റിലും നോക്കുന്നു.


എഴുന്നേറ്റ് ജോലിക്ക് പോകാൻ ആയി

തയ്യാറാകുന്നു.


അനവധി പ്രശ്നങ്ങൾകിടക്കും

അയാൾ ജീവിതത്തിൽ

അയാൾക്ക്‌ ലഭിച്ച

നിരവധി അനുഗ്രഹങ്ങളെ ക്കുറിച്ച് ചിന്തിച്ചിട്ടുണ്ടാവേണം.


അവ അയാളെ എന്നും എഴുന്നേൽപ്പിക്കുന്നുമുണ്ടാകേണം!.

നിഴൽ യുദ്ധം









നിഴൽ യുദ്ധം.

==================

അവളും അവനും

ശത്രുക്കൾ ആണ്.


അവൾ അവനെ 

വെറുത്തു.


അവൻ അവളെപ്പറ്റി

പരദൂഷണം പറഞ്ഞു.


അവൾ അവനെ കൊല്ലാൻ

ആളെ ഏർപ്പാടാക്കി.


അവൻ അവളെ വാഹനം

ഇടിച്ചു കൊന്ന് ഒന്നും

അറിയാതെ രക്ഷപ്പെടാനുള്ള

സമയവും സ്ഥലവും നോക്കി

തല പുകച്ചു.


അവൾ അവനെ നിയമക്കുടുക്കിൽ

ആക്കാൻ നോക്കി.


അയാൾ അവളുടെ കുടുബബന്ധങ്ങൾ

തകർക്കാൻ നോക്കി 


അവനെ കണ്ടാൽ അവളുടെ കണ്ണുകൾ

ചുകന്നു.


അവളെ കണ്ടാൽ അവന്റെ

മുഖം കറുത്തു.


 ഒരു നാൾ എങ്ങനെയോ

അവർ നിഴലുകൾ

ഇല്ലാത്തവരായി -


അതോടെ അവർ മിത്രങ്ങളായി!.


പിന്നീട് അവർ

എല്ലാ മിത്രങ്ങളേയും പോലെ

അന്യോന്യം അറിയാത്തവരും

ആയി.




അനവധി പ്രശ്നങ്ങൾകിടക്കും

അയാൾ ജീവിതത്തിൽ

അയാൾക്ക്‌ ലഭിച്ച

നിരവധി അനുഗ്രഹങ്ങളെ ക്കുറിച്ച് ചിന്തിച്ചിട്ടുണ്ടാവേണം.


അവ അയാളെ എന്നും എഴുന്നേൽപ്പിക്കുന്നുമുണ്ടാകേണം!.

മുല്ലപ്പൂ വിപ്ലവം

  മുല്ലപ്പൂ വിപ്ലവം

===================

ഒരു യുദ്ധമുന്നണി ഉണ്ട്.


ഒരു കൂട്ടം പുരുഷൻമാർ.


അവരെ കാത്തു വീട്ടിൽ

കഴിയുന്ന അവരുടെ

ഭാര്യമാർ, കുട്ടികൾ, വൃദ്ധർ.


ഇവർക്കിടക്കു ആണ്

എവിടെ നിന്നോ ഒരാൾ 

ഒരു വണ്ടി നിറയെ 

മുല്ലപ്പൂക്കളുമായി

എത്തിയത്.


സുഗന്ധമുള്ള മുല്ലപ്പൂക്കൾ

ഓരോന്ന് വീതം അയാൾ

ഓരോരുത്തർക്കും നൽകി.


അതോടെ യുദ്ധം അവസാനിച്ചു.


(അവരുടേത് മുല്ലപ്പൂവിനു

 വേണ്ടിയുള്ള 

 ഒരു യുദ്ധം ആയിരുന്നിരിക്കണം.)









അനവധി പ്രശ്നങ്ങൾകിടക്കും

അയാൾ ജീവിതത്തിൽ

അയാൾക്ക്‌ ലഭിച്ച

നിരവധി അനുഗ്രഹങ്ങളെ ക്കുറിച്ച് ചിന്തിച്ചിട്ടുണ്ടാവേണം.


അവ അയാളെ എന്നും എഴുന്നേൽപ്പിക്കുന്നുമുണ്ടാകേണം!.

നാലാം രാത്രി

 നാലാം രാത്രി 


================

ഒന്നാം രാത്രി അവൾ

തിളങ്ങുന്ന

ഒരു സർപ്പമായി.


രണ്ടാം രാത്രി അവൾ

ഒരു മാൻപേടയോ

നൃത്തം ചവിട്ടുന്ന

 ഒരു മയിലോ ആയി.


മൂന്നാം രാത്രി അവൾ

ഒരു രക്തം

കുടിക്കുന്ന രക്ഷസ്സ് ആയി.


നാലാം രാത്രി മുതൽ

 അവൾ ശാന്തയാണ്!

ആ സാമി

 ആ സാമി 


സാമി ധ്യാനത്തിലാണ്.


സ്വാമിയുടെ മുഖം

 പ്രകാശഭരിതമാണ്,


സാമിയുടെ വാക്കുകൾ

 പ്രത്യാശയുടെ

സൂര്യനെ പേറുന്നു.


സാമിയുടെ കണ്ണിൽ

 കരുണ തിളങ്ങി

തുടിക്കുന്നു.


നാവുകൾ നന്മ തുളുമ്പും

വാക്കുകളെ വർഷിക്കുന്നു.


പല കാലഘട്ടങ്ങളിലൂടെ സാമി

പലതരം മാനസാന്തരങ്ങൾക്കും

വിധേയമായിട്ടുണ്ട്‌.


അത്തരത്തി ലുള്ള ഒരു മാറ്റം

ഈയിടെ സാമി അനുഭവിച്ചു.


നെറ്റുള്ള ഒരു മൊബൈൽ ഈയിടെ

സാമി വാങ്ങി.


 സാമിയിൽ നിന്നും ആസാമി

ആയി എന്നാണ്

അതിനെക്കുറിച്ചു

സ്വയം നിരീക്ഷിച്ചപ്പോൾ സാമി

ചിന്തിച്ചെത്തിയത്!

മനം മാറ്റാൻ..

 മനം മാറ്റം


നാട്ടിൽ ഒരു എഴുത്തുകാരി

ഉണ്ടായിരുന്നു.


രണ്ടു പ്രമുഖ മതങ്ങളും.


ഒരു മതം മറ്റേ മതവുമായി

ഉണ്ടായിരുന്ന

സൗഹൃദം കുറഞ്ഞു വരുന്ന ഒരു

കാലത്ത്,

ഒരു മതത്തിലുള്ളവർ മറ്റേ

മതത്തിലുള്ളവരെ ഒളിഞ്ഞിരുന്നു

കൊല്ലാൻ തുടങ്ങിയ ഒരു നേരത്ത്

ഒരു മതം മറ്റേ മതത്തെ പേടിച്ചിരുന്ന

ഒരു കാലത്ത് ഒരു മതം മറ്റേ മതത്തെ

വിഴുങ്ങാൻ തുടങ്ങിയ ഒരു കാലത്ത്

ഒരു മതത്തിലുള്ളവർ മറ്റേ മതത്തിലുള്ളവർക്ക് സ്ഥലം വിൽക്കാൻ

പോലും തയ്യാറാകാത്ത ഒരു കാലത്ത്

ഒരു മതത്തിലുള്ളവർ ഉണ്ടാക്കിയ

ഭക്ഷണം മറ്റേ മതക്കാർ ഭക്ഷിക്കാത്ത ഒരു കാലത്ത്


എഴുത്തു കാരി ഒരു ചായ ഉണ്ടാക്കുന്ന

പോലെയോ ഒരു ചെടി നനക്കുന്ന പോലെയോ ഒരു നഖം വെട്ടും പോലെയോ

ഒരു കുഞ്ഞിനെ പാടി ഉറക്കും പോലെയോ

ഒരു കാക്ക കരയും പോലെ ഒക്കെ ലളിതമായി തന്റെ മതത്തിൽ

നിന്നും മറ്റേ മതത്തിലേക്കു മാറി ...


അത് ഒരു പക്ഷേ രണ്ടു

മതവും ഒന്നാണ് എന്ന് പറയത്തക്ക മട്ടിൽ എഴുതിയ

ഒരു കഥയോ കവിതയോ ആയി

അവർക്കു അനുഭവപ്പെട്ടിട്ടുണ്ടായിരുന്നിരിക്കാം.

Thursday, 9 March 2023

വാലില്ലാത്ത എലി







വാലില്ലാത്ത എലി


=================

എലി കെണിക്കുള്ളിൽ

നാലുപാടും പായുന്നു.


ഒരു തുറന്ന

വാതിൽ ഉണ്ടെന്ന ചിന്ത 

അതിനെ നോക്കിയിടത്തു

തന്നെ വീണ്ടും വീണ്ടും

നോക്കിപ്പിക്കുന്നു.


ഉടനെ അതിനെ വെള്ളത്തിൽ

മുക്കിയോ, അടിച്ചോ കൊല്ലും.


 ഭാവിയും ഭൂതവും

 അതിനില്ല.


വർത്തമാനത്തിലൂടെ അത്

പരക്കം പായുന്നു.


അപ്പക്കഷണം, തേങ്ങാപ്പൂള്

തുടങ്ങിയ പ്രതീക്ഷകൾ

അതിനെ ചലിപ്പിക്കുന്നു 


ആവാസവ്യവസ്ഥയിലെ ഒരു

ജീവിയുടെ അവകാശങ്ങൾ

അതിനില്ല.


അതിന് ചുറ്റും കുറെ 

വാലില്ലാ എലികൾ.





എഴുന്നേറ്റ് ജോലിക്ക് പോകാൻ ആയി

തയ്യാറാകുന്നു.


അനവധി പ്രശ്നങ്ങൾകിടക്കും

അയാൾ ജീവിതത്തിൽ

അയാൾക്ക്‌ ലഭിച്ച

നിരവധി

Tuesday, 7 March 2023

നമ്മുടെ പ്രണയത്തിന്നിടയിലെ സ്വകാര്യ നിമിഷങ്ങൾ

 നമ്മുടെ പ്രണയത്തിലെ

====================

 സ്വകാര്യ നിമിഷങ്ങൾ

====================


നമ്മൾ ഇങ്ങനെ അപ്പുറമിപ്പുറം

ഇരുന്നു കൺകോർത്തൊരാ 

നിമിഷങ്ങൾ.


അപ്പോൾ നിന്റെ മുടിയിതളുകൾ 

ചുംബിച്ചു പാറി ഓടി

ഒളിച്ചോരാ കാറ്റ്‌.


നിന്റെ കണ്ണിൽ വിരിഞ്ഞോരാ

തുടിപ്പും ചുമപ്പും.


എന്റെയും നിന്റെയും ചുണ്ടുകൾ

എങ്ങനെ ഇത്ര നേരമടുത്തായി

അകന്നിരുന്നു?


നിന്റെ കവിളിലേ വിയർപ്പു പൂക്കളിൽ 

ഓടി ഒളിച്ചോരാ എന്റെ താടി

രോമങ്ങൾ.


നിന്റെ കൈവിരലുകൾ കോർത്തു

അമർത്തി ചുംബിച്ചൊരാ എന്റെ

കൈകൾ.


നിന്റെ കാലിൽ കോർത്തൊരാ

എന്റെ കാൽ വിരലുകൾ.


ആൾപ്പാർപ്പില്ലാത്ത ലോകം.


മുകളിൽ ആകാശത്തിൽ പറക്കുന്ന

ഒരു പക്ഷി.


താഴെ കടലിൽ തുടിക്കുന്ന ഒരു ചെറുമീൻ.


നമുക്കിടയിലെ സന്തോഷം മാത്രം

നിറഞ്ഞ് വീർത്ത വായു.


സത്യത്തിൽ പ്രേമത്തൊട് ഏറ്റവും

അടുത്തു നിൽക്കുന്നത് 

 നിമിഷം എന്ന വാക്കും

അകന്നു നിൽക്കുന്നത് നിയമം

എന്ന വാക്കും തന്നെ അല്ലേ,

പ്രിയേ?


ഈ നിമിഷം നമ്മൾക്ക്

ഉറപ്പ് തരുന്നത് നമ്മെ ഇനി ആർക്കും

പിരിക്കാൻ ആകില്ല എന്ന് തന്നെ അല്ലേ?


നമ്മുടേത് നിയമങ്ങൾ ഇല്ലാത്ത

ഒരു രണ്ടാൾ സാമ്രാജ്യം.


***************************


പ്രിയേ, ഇനി എന്നേ നീ നിന്റെ

പ്രണയത്തിൽ നിന്ന്

വിടുവിച്ചേക്കുക!

അടിത്തറ പ്രശ്നം

 അടിത്തറപ്രശ്നം


======================

നഗരം പ്രത്യാശയിലാണ്.


ചുറ്റും മാലിന്യക്കൂംമ്പാരം

കുമിഞ്ഞു നാറുന്നു.


എന്നാലും അടുത്തു കൂടെ

നടന്നു പോകുന്ന ആ സുന്ദരിയുടെ

തലമുടിയിൽ തിരുകി വച്ചിരിക്കുന്ന

പൊന്നും വില കൊടുത്തു വാങ്ങിയ

മുല്ലപ്പൂ അവളോടൊപ്പം

എന്തോ സന്തോഷം പ്രതീക്ഷിക്കുന്നുണ്ട്.


നഗരത്തിൽ കുടിവെള്ളം മാറി

കുപ്പിവെള്ളം നിറഞ്ഞ് ഓരോ കടയും.


 നഗരം ജലക്ഷാമം അറിയുന്നു

എങ്കിലും ഓരോ കടയുടമയുടെ

മുഖത്തും സൂര്യ രശ്മി എന്തോ

പ്രതീക്ഷ നിറക്കുന്നു.


നഗരത്തിലെ ബസ്സ് സ്റ്റാൻഡിന്നോരാത്തു

എല്ലാ ബസ്സ് കാത്തിരിപ്പു കേന്ദ്രങ്ങളെയും

പോലെ തന്നെ അഞ്ചാറു വേശ്യപ്പെണ്ണുങ്ങൾ

നിന്ന് കലാഹിക്കുന്നുണ്ട്,


ഇതിനു കാതു കൊടുക്കാതെ

നഗരനിവാസികൾ ഏതോ ലക്ഷ്യം

നോക്കി പായുന്നുണ്ട്.


നഗരത്തിലെ ഒരു തിരക്കുള്ള

തെരുവിന്റെ ഒരരുകിൽ ഇരുന്നു

ഇന്ന് തനിക്കു ഇരന്നു അഞ്ചു രൂപ

പോലും കിട്ടിയിട്ടില്ലെന്നു ഒരു

യാചകാൻ അരികെ ഉള്ള കാമുകിയായ

പിച്ചക്കാരിയോടു കരഞ്ഞു പറയുന്നുണ്ട്.


മറ്റൊരു കാല് മുറിച്ചു മാറ്റിയ തടിയനായ

യാചകൻ തന്റെ മുന്നിലുള്ള തുണിയിൽ

വീണ നാണയങ്ങൾ ഒരവകാശ ബോധത്തോടെ എണ്ണി തിട്ടപ്പെടുത്തുന്നുണ്ട്.


ശരീരം ഇല്ലാതെ മുഖം മാത്രം ഒരു

ചെടിചെട്ടിക്കകത്തു വച്ച പോലുള്ള

ഒരു യാചകി അവൾക്കു ദിവസേന

എന്നവണ്ണം നാണയവും രൂപയും

കൊടുത്തിരുന്ന എന്നേ തിരിച്ചറിയാതെ

എങ്ങോട്ടോ നോക്കി ഇരുപ്പുണ്ട്.


നഗരത്തിന്റെ കണ്ണിലെ

പ്രതീക്ഷ കളുടെ ഒരംശം

അവളുടെ കണ്മഷി നിറമുള്ള

മുഖവും പ്രതിഫലിപ്പിക്കുന്നു?


അടുത്തുള്ള റായിൽവേ സ്റ്റേഷനിൽ

എത്തിയ തിരക്കുള്ള ഒരു തീവണ്ടിയിൽ

നിന്ന് യുവാക്കളുടെ ഒരു കൂട്ടം

തൊഴിലും അ

ന്വേഷിച്ചു പാത യോരത്തെ

ഇരുട്ടിലേക്ക് നടന്നു മറയുന്നുണ്ട്.

പോയെന്റു ഓഫ് വ്യൂ

പോയിന്റ് ഓഫ് വ്യൂ  ശവം ഏഴു ദിവസം ആണ്  ഫ്രീസെറിൽ കിടന്നത്. പൊതു ദർശനം  പ്രമുഖ vip കളെ കാത്തിരിക്കൽ  ആചാര വെടി  ലൈവ്  ഭൂമിയിൽ എത്രയും പെട്ടെന്...