അടിത്തറപ്രശ്നം
======================
നഗരം പ്രത്യാശയിലാണ്.
ചുറ്റും മാലിന്യക്കൂംമ്പാരം
കുമിഞ്ഞു നാറുന്നു.
എന്നാലും അടുത്തു കൂടെ
നടന്നു പോകുന്ന ആ സുന്ദരിയുടെ
തലമുടിയിൽ തിരുകി വച്ചിരിക്കുന്ന
പൊന്നും വില കൊടുത്തു വാങ്ങിയ
മുല്ലപ്പൂ അവളോടൊപ്പം
എന്തോ സന്തോഷം പ്രതീക്ഷിക്കുന്നുണ്ട്.
നഗരത്തിൽ കുടിവെള്ളം മാറി
കുപ്പിവെള്ളം നിറഞ്ഞ് ഓരോ കടയും.
നഗരം ജലക്ഷാമം അറിയുന്നു
എങ്കിലും ഓരോ കടയുടമയുടെ
മുഖത്തും സൂര്യ രശ്മി എന്തോ
പ്രതീക്ഷ നിറക്കുന്നു.
നഗരത്തിലെ ബസ്സ് സ്റ്റാൻഡിന്നോരാത്തു
എല്ലാ ബസ്സ് കാത്തിരിപ്പു കേന്ദ്രങ്ങളെയും
പോലെ തന്നെ അഞ്ചാറു വേശ്യപ്പെണ്ണുങ്ങൾ
നിന്ന് കലാഹിക്കുന്നുണ്ട്,
ഇതിനു കാതു കൊടുക്കാതെ
നഗരനിവാസികൾ ഏതോ ലക്ഷ്യം
നോക്കി പായുന്നുണ്ട്.
നഗരത്തിലെ ഒരു തിരക്കുള്ള
തെരുവിന്റെ ഒരരുകിൽ ഇരുന്നു
ഇന്ന് തനിക്കു ഇരന്നു അഞ്ചു രൂപ
പോലും കിട്ടിയിട്ടില്ലെന്നു ഒരു
യാചകാൻ അരികെ ഉള്ള കാമുകിയായ
പിച്ചക്കാരിയോടു കരഞ്ഞു പറയുന്നുണ്ട്.
മറ്റൊരു കാല് മുറിച്ചു മാറ്റിയ തടിയനായ
യാചകൻ തന്റെ മുന്നിലുള്ള തുണിയിൽ
വീണ നാണയങ്ങൾ ഒരവകാശ ബോധത്തോടെ എണ്ണി തിട്ടപ്പെടുത്തുന്നുണ്ട്.
ശരീരം ഇല്ലാതെ മുഖം മാത്രം ഒരു
ചെടിചെട്ടിക്കകത്തു വച്ച പോലുള്ള
ഒരു യാചകി അവൾക്കു ദിവസേന
എന്നവണ്ണം നാണയവും രൂപയും
കൊടുത്തിരുന്ന എന്നേ തിരിച്ചറിയാതെ
എങ്ങോട്ടോ നോക്കി ഇരുപ്പുണ്ട്.
നഗരത്തിന്റെ കണ്ണിലെ
പ്രതീക്ഷ കളുടെ ഒരംശം
അവളുടെ കണ്മഷി നിറമുള്ള
മുഖവും പ്രതിഫലിപ്പിക്കുന്നു?
അടുത്തുള്ള റായിൽവേ സ്റ്റേഷനിൽ
എത്തിയ തിരക്കുള്ള ഒരു തീവണ്ടിയിൽ
നിന്ന് യുവാക്കളുടെ ഒരു കൂട്ടം
തൊഴിലും അ
ന്വേഷിച്ചു പാത യോരത്തെ
ഇരുട്ടിലേക്ക് നടന്നു മറയുന്നുണ്ട്.
No comments:
Post a Comment