Friday, 23 December 2022

വിശുദ്ധ ദിവസം

 3 ചെറിയ കവിതകൾ

--------------------------------


വിശുദ്ധ ദിവസം 

==================


എല്ലാ ഗർഭവും 

വിശുദ്ധമാണ്.


എല്ലാ മാതാക്കളും

വിശുദ്ധരാണ്.


എല്ലാ ജനനാന്തരീക്ഷങ്ങളും

ജനനസ്ഥലവും സമയവും

വിശുദ്ധം.


എല്ലാ ജനനവും 

വിശുദ്ധം 


നക്ഷത്രം വഴി കാട്ടുന്നത് 

 ഒരു കുഞ്ഞിലേക്കാണ്.


വേദന തിന്നൽ 

 വിശുദ്ധി അടയൽ.


ഭൂമിയിൽ മനസ്സില്ലാത്തവർക്ക്

സമാധാനം.

-സന്മനസ്സുള്ളവർക്കും.


അവൻ- രക്ഷകൻ എന്നോ,

കാലിതൊഴുത്തിൽ ജനിച്ചു കഴിഞ്ഞു..


ഞങ്ങൾക്ക് പക്ഷെ,

വേണ്ടതു സ്വർഗ്ഗത്തിലേക്കുള്ള

വഴിയും 

അവിടേയുള്ള സ്വർണ്ണ ദൈവത്തെയും

ആണ്.


ചിറകുകൾ

==================

അടുത്തു നീ ഉണ്ടായിരുന്നപ്പോൾ

ഞാൻ നിന്റെ ചിറകിന്നടിയിൽ

ആയിരുന്നു.


നീ അകന്നപ്പോൾ ഞാൻ

ആകാശത്തിന്റെ

ചിറകിന്നടിയിൽ ആയി.


ഇന്ന് നീ വളരുമ്പോൾ 

ആകാശത്ത് നിന്നിറ്റും

ഒരു മഴത്തുള്ളിയുമായി 

നിൻ പാദം പറ്റും മൺതരി.


നിൻടെ സന്തോഷത്തിന്നായി 

  ഒരു നീ അറിയാപ്രാർത്ഥന.


പ്രാർത്ഥന താണ്ടും 

നിന്നോളം പോരാത്ത

 വലിയ ഉയരങ്ങൾ.


കാടൻ 

=============

കാട്ടിൽ വീടുണ്ടാക്കാൻ പോയ

ഒരാളെ അന്വേഷിച്ചാണ് അവർ

കാട്ടിനുള്ളിൽ എത്തിയത്.


മൂളും കാറ്റും മുളയും

മഴ നനയും കുയിലും കാക്കയും

പാറ്റയും പാമ്പും പുലിയുമൊത്തു

കാടായ കാട്ടിലെ പുഴയിലും

 മരത്തിലും പൊത്തിലും

കൂട്ടിലും മണ്ണിലും ചെളിയിലും 

തിരഞ്ഞലഞ്ഞെങ്കിലും അവർക്കു

അയാളെ കാണാൻ ആയില്ല.


അയാൾ കാടായി മാറിയിട്ടുണ്ടാകണം.


അവർ അയാളുടെ മരണം ഉറപ്പിച്ചു.


അയാൾ കാട്ടിൽ എത്തിയില്ല

എന്ന ഉടമ്പടി ഒപ്പുവച്ചു.

Friday, 16 December 2022

ചിറകുകൾ

 ചിറകുകൾ


അടുത്തു നീ ഉണ്ടായിരുന്നപ്പോൾ

ഞാൻ നിന്റെ ചിറകിന്നടിയിൽ

ആയിരുന്നു.


നീ അകന്നപ്പോൾ ഞാൻ

ആകാശത്തിന്റെ

ചിറകിന്നടിയിൽ ആയി.


ഇന്ന് നീ നടക്കുമ്പോൾ

ആകാശത്ത് നിന്നിറ്റും

ഒരു മഴത്തുള്ളിയുമായി 

നിൻ പാദം പറ്റും മൺതരി.


നിൻടെ സന്തോഷത്തിന്നായി 

 ഒരു അറിയാ

 പ്രാർത്ഥന.


പ്രാർത്ഥന താണ്ടും 

നിന്നോളം പോരാത്ത

 ഉയരങ്ങൾ.

Wednesday, 14 December 2022

 ഞാൻ ഉറങ്ങുമ്പോൾ അവർ ചെയ്യുന്നത്.

==============================

ഉറങ്ങുമ്പോൾ ഞാൻ

നിഷ്കളങ്കനാണ്.


എന്നാൽ അവർ?


അവർ എന്തൊക്കെയോ

നിഗൂഢ പദ്ധതികൾ

ആവിഷ്കരിക്കയാണോ?

അല്ലെങ്കിൽ, അവർ

എന്തിനീ അസമയത്ത്

ഉറങ്ങാതെ?


എന്റെ മനസ്സിന്റെ

ആഴങ്ങളിലേക്ക് അവർ

എത്താൻ കഴിയാത്ത

അത്രയും കനത്തിൽ

ആണ് എന്റെ ഉറക്കം.


എന്റെ ആ ഭാഗ്യത്തെ

അവർ പണ്ടാരമടങ്ങുന്നുണ്ട്.


ഉറങ്ങുമ്പോൾ ഞാൻ

എല്ലാ ഉറക്കക്കാരെയും

 പോലെ സുന്ദരനാണ്.


ഉറക്കത്തിൽ അമ്മയുടെ താരാട്ട്

 എന്റെ

മനസ്സിന്റെ അഗാധതയിൽ

മൂളുന്നുണ്ട്.

അച്ഛന്റെ ജാഗ്രത എന്റെ തലയ്ക്കു

മുകളിൽ നോക്കുന്നു.


ഉറങ്ങുമ്പോൾ ആകാശവും മണ്ണും വായുവും

എന്നിൽ സുഗന്ധ പുഷ്പങ്ങൾ ചൊരിയുന്നു.


ഉറക്കത്തിൽ ഞാൻ

മറ്റാരോ ആണ്.


എന്റെ ഉറക്കം എന്റെ സ്വർഗ്ഗം അത്രേ.


ഉറക്കവും ഭ്രാന്തും ആണ് 

ഭൂമിയിൽ മരണം ഒഴിച്ചുള്ള 

രണ്ട് മനുഷ്യാവസ്ഥകൾ

എന്ന് ആരോ...


കാന്തം

 കാന്തം.


അവളെ കണ്ടുവോ?


ചുരുണ്ട മുടിയുള്ള അവളെ?

തെളിഞ്ഞ കണ്ണുള്ള അവളെ?

ചുവന്ന പൊട്ടു വച്ച അവളെ?

ചെറിയ നെറ്റിയുള്ള അവളെ?

സ്വർണ്ണ മൂക്കുത്തി ഇട്ടവളെ?

നീണ്ട കഴുത്തുള്ളവളെ?

ചെമ്പക നിറമുള്ള വളെ?

കണ്ണിൽ നോക്കി മിണ്ടുന്നവളെ?

പതിഞ്ഞ വസ്ത്രം അണിയുന്നവളെ?

എല്ലാവരോടും ചിരിക്കുന്നവളെ?

എന്നും മിട്ടായി ചോദിക്കുന്നവളെ?

വേദന അറിയുന്നവളെ?

പണമില്ലാത്തവളെ?

എല്ലാരേയും സന്തോഷിപ്പിക്കുന്നവളെ?

പൂമ്പാറ്റയേ?

മുടിയിൽ റോസപ്പൂവുള്ളവളെ?

ചുറു ചുറുക്കുള്ളവളെ?

അവൾ. അവളെ കണ്ടുവോ?


അകലെ ഒരിറ്റു മുടിയിമായി

ഒരു ലിപ്സ്റ്റിക് വനിത നിൽക്കുന്നുണ്ട്.

അകലെ ലുങ്കിയും ഷർട്ടും ഇട്ട

ഒരു തൊഴിലുറപ്പ് പെണ്ണ് ഉണ്ട്.

അകലെ ഒരു ബസ്സിൽ തൂങ്ങി

ആടി ഒരു സ്ത്രീ എങ്ങോട്ടോ പോകുന്നുണ്ട്


അരികെ ഒരു സ്കൂട്ടറിൽ ചാടി ചാടി ഒരു

ചുരിദാർ വനിത പോകുന്നുണ്ട്.

അരികെ ഒരു മാഗസിനിൽ ഒരു

വനിത പോസ് ചെയ്തിട്ടുണ്ട്.

അരികെ ഒരു ചുമർ സിനിമ പോസ്റ്ററിൽ

ഒരു സുന്ദരി കാലുകൾ കാട്ടുന്നുണ്ട്.

അരികെ ഒരു ക്രിക്കറ്റ്‌ മാച്ചിൽ

ഒരു യുവതി ഒരു പന്ത് തുപ്പി തുടക്കുന്നുണ്ട്.

അരികെ ഒരു പിച്ചക്കാരി കല്ലിൽ

കൊത്തുന്നതിനൊപ്പം ഒരു കരച്ചിലുകാരി

കരിമ്പി കുട്ടിക്കു മുല കൊടുക്കുന്നുണ്ട്.


ഇനി അവരിൽ ആരെങ്കിലും ആണോ അവൾ?


അവളെ കണ്ടുവോ?


ഏതു അവസ്ഥയിലും ഉടനെ തിരിച്ചറിയാമായിരുന്ന

എന്റെ ആ കാന്തത്തെ.

വിഷമം

 വിഷമം 


അച്ഛന്റേം കുട്ട്യോളടേം

കവിത. പിന്നെ ദൈവത്തിന്റേം.


ഒരു സാധു ഉണ്ടായിരുന്നു.


ഒരു പുരുഷന്മാർക്ക് മാത്രം

പ്രവേശനം ഉള്ള

ദൈവത്തിന്റെ അമ്പലവും.


സാധുവിനു ഒരാൺകുട്ടിയും

ഒരു പെൺകുട്ടിയും.


സന്തോഷം മാത്രം പകർന്നു

സാധു കുട്ടികളെ വളർത്തി.


മകളും മകനും ഒരേ പോലെ

പഠിച്ചു, ഒരേ പോലെ ഭക്ഷിച്ചു.

ഒരേ പോലെ ഉറങ്ങി.


ഒരിക്കൽ ദൈവത്തിന്റെ

അമ്പലത്തിലേക്കായി സാധുവിന്റെ

മകൻ പുറപ്പെട്ടു.


അന്ന് കൂടേ പോകാൻ പറ്റാഞ്ഞു

സാധുവിന്റെ മകൾ അച്ഛനോട്

ഒരു പരിഭവവും പറഞ്ഞില്ല.


പക്ഷെ സമൂഹത്തിലെ പുരുഷ

സ്ത്രീ വേർതിരിവുകൾ ആദ്യമായി

മക്കളിലേക്ക് എത്തിയ അന്ന്

സാധു കുറെ നേരം വീട്ടിലെ

വാതിലടച്ചു ഉറക്കെ കരഞ്ഞു.


തന്റേതല്ലാത്ത തെറ്റിന്നാൽ

കരഞ്ഞ സാധുവിനെ പക്ഷെ

ദൈവവും കൈവിട്ടു.


 -അച്ഛന് മകനോടാണ് കൂടുതൽ 

സ്നേഹം എന്ന് ചിന്തിച്ച

അന്നു മുതൽ മകൾ

നിശ്ശബ്ദയായി!

Tuesday, 13 December 2022

വിത്ത്

 വിത്ത് 


ഒരു പുലർച്ചക്കോ

ഉച്ചക്കോ സന്ധ്യക്കോ 

ആണ് ഞാൻ അവിടെ

ഒരു വിത്തിട്ടത്.


ആരും കാണാത്ത ആരും

അറിയാത്ത ആർക്കും

വേണ്ടാത്ത ഒന്നായതു

കൊണ്ടാവണം ഇപ്പോൾ

അത് വലുതായി

ഒരു ചെടിയായി 

അവിടെ തന്നെ നിൽക്കുന്നത്.


എന്റെ അദ്ധ്വാനത്തിന്നിടക്കും

എന്റെ പ്രാരാബ്ധത്തിന്നിടക്കും

എന്റെ കണ്ണീരിന്നിടക്കും

എന്റെ ശ്വാസം വലികൾക്കിടക്കും

എന്റെ ഉറക്കത്തിന്നിടക്കും 

 വിത്ത്‌ എന്നോടൊപ്പം

കൂടേ അവിടെ ഉണ്ടായിട്ടുണ്ടാവണം.


ഇപ്പോൾ ഞാൻ ഇല്ലാത്ത ഒരു

ലോകത്തിൽ, എന്റെതല്ലാത്ത

ഒരു പ്രതലത്തിൽ 

ഞാൻ അവിടെ ആരാണ്?

കാടൻ

 കാടൻ 


കാട്ടിൽ വീടുണ്ടാക്കാൻ പോയ

ഒരാളെ

അന്വേഷിച്ചാണ് അവർ

കാട്ടിനുള്ളിൽ എത്തിയത്.


മൂളും കാറ്റും മുളയും

മഴ നനയും കുയിലും കാക്കയും

പാറ്റയും പാമ്പും പുലിയുമൊത്തു

കാടായ കാട്ടിലെ പുഴയിലും

മണ്ണിലും മരത്തിലും പൊത്തിലും

കൂട്ടിലും മണ്ണിലും ചെളിയിലും ഒക്കെ

തിരഞ്ഞലഞ്ഞെങ്കിലും അവർക്കു

അയാളെ കാണാൻ ആയില്ല.


ആയാൾ 

കാടായി

മാറിയിട്ടുണ്ടാകണം.


അവർ അയാളുടെ മരണം ഉറപ്പിച്ച് 

അയാൾ കാട്ടിൽ എത്തിയില്ല

എന്ന ഉടമ്പടി ഒപ്പുവച്ചു.

Wednesday, 23 November 2022

കവി മരണം

 ഒരു കവി മരണം


കവി പല പ്രാവശ്യം

മരിക്കുന്ന ഏക ജീവി.

ദയാവധങ്ങൾ 

നടത്തുന്നവരെ കാമുകിമാർ എന്നും

ആത്മഹത്യ ചെയ്യിപ്പിക്കുന്നവരെ

ബന്ധുക്കൾ എന്നും ലഹരി തന്നു

കൊല്ലുന്നവരെ സുഹൃത്തുക്കൾ എന്നും

കവി വിളിക്കുന്നു.


ആചാരപ്രകാരം ഉള്ള വെടി

ഏറ്റും കവി മരിക്കുന്നുണ്ട്.


കാക്കയേയും പൂച്ചയെയും മാടിനെയും

പോലെ കവി ചത്തു പോവുന്നുl


കവിയുടെ മൃതദേഹം പെട്ടെന്ന്

 ചീയുന്ന ഒരു വേസ്റ്റത്രേ..


കൊല്ലുന്നവർക്ക് എല്ലാം കവി

പ്രതികാരത്തിന്റെ കവിത സമ്മാനിക്കുന്നു.


അവർ അത് വായിക്കുന്നു.


അവരുടെ ആനന്ദങ്ങളിൽ 

കവി വീണ്ടും കൊല്ലപ്പെടുന്നു.


ചത്ത് കവി ചിരിക്കുന്നു.


ഒരു കുട്ടിയുടെ നിഷ്കളങ്കത 

ചത്ത മുഖത്തിൽ ചിട്ടപ്പെടുത്തി വച്ചു

ചത്തതിന് ശേഷവും

കവി വരികൾ കുറിക്കുന്നു.


കവികൂടിന്നു പുറത്തേക്കു

ആ വരികൾ പറന്ന് പോകുന്നു....

ലഹരി

 ലഹരി 

==============


ആകാശവും 

 മണ്ണും 

കടലലയും 

ഇളം കാറ്റും ചെറു

മഴയും 

കുഞ്ഞിൻ മുഖവും 

പാട്ടും 

കളിയും 

കാടും 

യാത്രയും 

ധ്യാനവും 

ശ്വാസവും ലഹരി.


ത്യാഗം ലഹരി 

സഹായം ലഹരി

കൂട്ടൊരു ലഹരി


ലഹരി ഒട്ടും തരാത്തൊരാ 

ലഹരി വസ്തുക്കൾ ഒഴിച്ചീ

 പാരിൽ ഉണ്ട് പലതാം ലഹരി.

ദിലീഷേട്ടന്റെ പുറം രാത്രികൾ

 ദിലീഷേട്ടന്റെ പുറം രാത്രികൾ


ഒരു രാത്രി നിലാവ് തിരഞ്ഞു

പോയ ദിലീഷേട്ടൻ

പിറ്റേന്ന് വന്നത്

 പ്രഭാത വെട്ടത്തിലാണ്.


മറ്റൊരു രാത്രി ദിലീഷേട്ടൻ

പോയത് മാൻവേട്ടക്കാണ്.


ഓരിയിട്ട പട്ടിക്കൂട്ടങ്ങളെ ആട്ടാനാണ്

ഒരു രാത്രി ദിലീഷേട്ടൻ അപ്പുറത്തെ

വേലി ചാടി കടന്നത്.


ഒളിച്ചോടിയ ഒരു കോളേജ് കുമാരിയെ

തിരഞ്ഞു പോയ രാത്രി ദിലീഷേട്ടൻ

തിരിച്ചു വന്നത് അവളെ പകൽ

വെട്ടത്തിലെ വീണ്ടെടുക്കാൻ ആയുള്ളൂ

എന്ന വാർത്തയുമായാണ്.


സുഹൃത്തിന്റെ മൃത ശരീരം കാണാൻ

പോയി വന്ന രാത്രി ദിലീഷേട്ടന്റെ

കണ്ണ് ചുവന്നു വീങ്ങി കെട്ടിയിരുന്നു.


രാത്രി ഡ്യൂട്ടിക്ക് പോകുമ്പോൾ

ദിലീഷേട്ടൻ ഓഫീസിൽ തന്നെ

ഉറങ്ങുന്നു.


ദിലീഷേട്ടൻ പറയാതെ പുറത്തു പോയ

രാത്രി ദിലീഷേട്ടനെ അന്വേഷിച്ചിറങ്ങിയ

ഭാര്യ സുമതിയുടെ റൂമിലേക്ക്‌ തന്നെ

കൃത്യമായി ദിലീഷേട്ടൻ വന്നെത്തിയത്

ഒരത്ഭുതം ആണ്.


പകലുകൾ കഴിഞ്ഞു രാത്രികൾ

ഉണ്ടാവുന്നത് ഒരനുഗ്രഹമാണ്.


ഞങ്ങളുടെ കണ്ണുകൾ ആകട്ടെ

ഇപ്പോൾ രാത്രിക്കാഴ്ച ഉള്ളവ

ആയി മാറിയിരിക്കുന്നു.


രാത്രികൾക്ക് അർത്ഥം ഉണ്ട്.


പകലിനെ പോലെ വെറുതേ

വന്നു മറയുന്നവ അല്ല അവ.

Wednesday, 26 October 2022

നടത്തം

 നടത്തം 

==========================


നടന്ന് നടന്ന് നടന്ന്

തുടങ്ങിയേടത്ത് തന്നെ

എത്തുന്നുണ്ട്.


നടവഴിയിലെ ഇളകിയ

കോൺക്രീറ്റ് സ്ലാബ്.

മങ്ങിയ സീബ്ര വര.


ചാക്കിൽ കെട്ടിയ

മാലിന്യത്തിന്നടുത്തേക്ക്

പട്ടി നടത്തം 


ശബരിമലയിലേക്ക് ഉള്ള 

ഹെലികോപ്റ്ററുകളിൽ

അയ്യപ്പ ചിത്രം.


പുഴയിലേക്ക് ഉള്ള നട വഴി

ആരോ വളച്ചു കെട്ടിയിട്ടുണ്ട്.


എന്തിനാണ് ഇനി പുഴയിലേക്ക്

നടക്കുന്നത്?


പ്രഭാത സവാരിക്കാരിയുടെ

പുറകിലായി

ഒരു പ്രഭാത നടത്ത ക്കാരൻ?


പെട്ടി ആട്ടോയിൽ രണ്ട് പോത്ത്.

മിനി ലോറിയിൽ ഒരാന

ലോറിയിൽ ബംഗാളി.

തീവണ്ടിയിൽ നമ്പൂതിരി ഫലിതം.


 രണ്ട് പെഗ്ഗ് മദ്യവും 

ഇരുപതു മിനിട്ട് നടത്തവും

ഹൃദയത്തിനു-

എന്ന് ഡോക്ടർ..


ഗേറ്റിൽ നിന്നും വീട്ടിലേക്കായി

ഒരു ഓട്ടോ റിക്ഷ,

വീട്ടിൽ നിന്നും

ടോയ്ലറ്റിലേക്കായി ആക്ടിവ.


നടന്നാൽ മുട്ട് ഇളകും..

നടന്നില്ലേൽ മുട്ട് മാറ്റും.


നടത്ത ആവലാതി.


- കുട്ടികളുടെ ഒപ്പം നടക്കാൻ

മാത്രം ഇപ്പളും പൂതി.

Saturday, 10 September 2022

പട്ടി

 പട്ടി

--------

വീട്ടിന്നു ചുറ്റിലും

എപ്പോളും

നായ്ക്കളും

പട്ടികളും .

രാത്രി നിലാവത്തു

മണ്ണും മാന്തി

കറുത്ത നിറമുള്ള 

പട്ടികൾ.

കൂർത്ത തിളങ്ങുന്ന

കണ്ണുമായ് പട്ടികൾ

മതിലിനു മോളിൽ,

ചെകുത്താനെ നോക്കി

ഓരിയിട്ടും

കൂട്ടക്കുര കുരച്ചും 

വീട്ടിനകത്തേക്ക്

എത്തി നോക്കിയും 

ചെരുപ്പ് മണപ്പിച്ചും

പട്ടികൾ

വീട്ടിനു മുകളിൽ

കോണിപ്പടിയിൽ

പട്ടി കാരണം ആർക്കും

കയറാൻ പറ്റാത്ത

ബാരിക്കേഡുകൾ.

സ്വന്തം വീട്ടിലേക്കു

കയറുമ്പോൾ പോലും

ഐഡന്റിറ്റി കാർഡ്

അന്വേഷിച്ചു ഉറക്കെ

വാല് നീട്ടി കുരച്ചു

തുറിച്ചു നോക്കി

നിൽക്കുന്നൂ പട്ടികൾ.

പട്ടിയെ പിടിക്കാൻ

ആപ്പീസിൽ

ചെന്നപ്പോളതാ

അതിന്നുള്ളിൽ 

 ഒരഞ്ചാറു കുട്ടികൾ 

പുറത്തു എന്തോ

ചിന്തിച്ചു നിൽക്കുന്ന

ഒന്ന് രണ്ട് 

പാർട്ടികൾ ..

അവനോനെ

ഇരിക്കുന്നിടത്തു

സ്വസ്ഥാമായി ഇരിക്കാൻ

സമ്മതിക്കാതെ പട്ടികൾ.

Thursday, 18 August 2022

ബസ്

 ബസ്


============

ബസ് സ്റ്റോപ്പിൽ എത്തി

ഞാൻ കയറും മുമ്പേ

എവിടെയോ കിടന്നു

കുറച്ചു നേരം

വിശ്രമിച്ചിട്ടുണ്ടാവണം.


നാളത്തെ യാത്രക്കായി

ഇന്നത്തെ യാത്ര

എവിടയോ ചെന്ന് അവസാനിപ്പിക്കുന്നുണ്ടാവേണം..


ഞാൻ കയറുമ്പോളും

 അതിന് മുമ്പും

ആരൊക്കെയോ കയറുന്നുണ്ട്.


അവർ എവിടെയൊക്കെയോ ഇറങ്ങി.


ബസ്സിൽ ഒരു വൃദ്ധൻ ഇരിപ്പുണ്ട്.

പിന്നെ കുറച്ചു സ്കൂൾ കുട്ടികൾ.

ജോലിക്കാരായ സ്ത്രീകൾ.

സർക്കാർ ആശുപത്രിയിലേക്ക്

പോകുന്ന രോഗികൾ.

ബസ്സ് മുഴുവൻ തന്റെ നിയന്ത്രണത്തിൽ

ആണ് എന്ന് ഡ്രൈവർ.

എന്നാൽ പെട്രോൾ ഉണ്ടാകുന്നതു

എവിടെയൊക്കെയോ ആണ്.


എവിടെക്കാ?


കണ്ടക്ടർ.


ആ.. ഞാൻ.


യാത്ര അവസാനിക്കും വരെ ഉള്ള

ഒരു ടിക്കറ്റ് കണ്ടക്ടർ എനിക്ക് തന്നു.


ജീവിതം ഇങ്ങനെ ആണ്.


നാളെ എന്റെ ശവം അടക്കിനായി

ഞാൻ പോകുമ്പോളും അപ്പുറവും

ഇപ്പുറവുമായി ആരൊക്കെയോ

സഞ്ചരിക്കുന്നുണ്ടാവും.


ബസ്സും യാത്രയും ജീവിതത്തിന്റെ

തന്നെ അടയാളം ആണ്.


ഓരോ ബസ് യാത്രയും ഓരോ

ഉല്ലാസയാത്ര ആണത്രേ.


ബസ്സിന്‌ പുറത്തു ഒരിളം കാറ്റ്‌.

മനസ്സിന്നകത്തു ഒരിളം ചിന്ത.

Saturday, 13 August 2022

ദൈവത്തിന്റെ ഭ്രാന്ത്

 ദൈവത്തിന്റെ പിരാന്ത്

=============================


എന്നേ ഏറെ തെറ്റിദ്ധരിക്കുന്നു -ദൈവം.


എനിക്ക് കണ്ണില്ല.

ഞാൻ ഒരു മതത്തിന്റെതാണ്.

ഞാൻ ഇല്ല പോലും.

ഞാൻ അസുഖത്തെ അറിയാത്തവൻ.

ഞാൻ പ്രകൃതി ദുരന്തങ്ങൾ-

ഉണ്ടാക്കുന്നവൻ.

ഞാൻ കുഞ്ഞിനെ വരെ മാരക-

രോഗിയാക്കുന്നവൻ.

ഞാൻ വംശ യുദ്ധങ്ങൾ ഉണ്ടാക്കുന്നവൻ.


എന്നേ ഏറെ തെറ്റിദ്ധരിക്കുന്നു-ദൈവം 


ഇല്ല..


എന്റെ കൺപൂട്ടലിൽ നീ -


ഞാൻ ദൈവത്തോട്...


ഞാൻ ഞാൻ ആയിരുന്നു.

ഇന്നലെ വരെ.


വെറുതെ അവൻ എന്നേ ഇന്നലെ

വണ്ടിയും കയറ്റി ക്രൂരമായി

കൊല്ലും വരെ...


നീ ആരാണ്?


ദൈവം.


ഞാൻ ഭൂമി എന്ന ഗ്രഹത്തിലെ

ഇന്ത്യ എന്ന രാജ്യത്തിലെ

കേരളം എന്ന സംസ്ഥാനത്തിലെ

പാലക്കാട്‌ എന്ന ജില്ലയിലെ

പട്ടാമ്പി എന്ന മുനിസിപ്പാലിറ്റിയിലെ

മലയാളത്തിൽ പ്രാർത്ഥിക്കുന്ന

ഒരു ഹിന്ദു നായർ ഭക്തൻ ആണ്.


നിന്നെ ഞാൻ അറിയില്ല.


നിന്റെ ഭാഷയും.


ദൈവം.


പക്ഷെ, ഞാൻ നിന്നെ അറിയുന്നു.


ദൈവത്തോട് ഞാൻ.


നിന്റെ തെറ്റിദ്ധാരണ എന്ന

ശരി ധാരണ അഥവാ ഞാൻ.


നായരിൽ ഞാൻ..


പറഞ്ഞു മുഴുമിക്കും മുമ്പേ 

..............................................

പെട്ടെന്ന് ദൈവം പുകയായി

മഞ്ഞായി കാറ്റായി മറഞ്ഞു..


ദൈവമേ നീ ഉണ്ടെങ്കിൽ?


നീ ഉണ്ടായിരുന്നെങ്കിൽ?


നീ ഇല്ലെങ്കിൽ?


 ഏതു മതത്തിനോടാണ്

കൂടുതൽ ചായ്വ് എന്നെങ്കിലും

നിനക്ക് പറയാമായിരുന്നു....


നിന്റെ ഓരോ കാര്യങ്ങള്.....


നീ എന്ന പിരാന്ത്........


നിന്റെ എന്റെ ഉള്ളിലെ പിരാന്ത്...


പിന്നെ എല്ലാരുടേം തലയിലെ നിലാ - പൊയ്കകൾ!


നീ എന്ന നേരം പോക്ക്...


നീ എന്ന ബ്രാൻഡ് നെയിം...


നിന്റെ തിരു വിളയാട്ടങ്ങൾ....


-----------------------------------


നീന്നെ അറിയാൻ

ഞാൻ നിന്റെ അന്ധ ആരാധകൻ ആകട്ടെ....


ഒന്നും വേണ്ടാത്ത

ഒന്നുമില്ലാത്ത

ഒരുത്തനും.


എന്റെ മാത്രം സ്വതന്ത്ര യാത്ര.


ദൈവമേ..........നീ..............

എന്ന മായാജാലം.?

ദ്രോഹിക്കാൻ വരുന്നവരോട്.

 ദ്രോഹിക്കാൻ വരുന്നവരോട്..


ദ്രോഹിക്കാൻ വരുന്നവരോട്,


കൊല്ലാനാണ് നിങ്ങൾ

 വരുന്നതെങ്കിൽ എന്നെ,

ഒറ്റ കുത്തിനോ, ഒരു നിറയാലോ

നിങ്ങൾ തീർക്കരുത്.


കാരണം, ഒരു സെക്കൻഡിലെ

മരണം

എനിക്ക് പെട്ടെന്ന് ഒരു സ്വർഗ്ഗം കാണിച്ചേക്കും.


മണിക്കൂറുകളോളം വേദനിപ്പിച്ചു

കൊല്ലാനാണ് നിങ്ങൾക്കിഷ്ടമെങ്കിൽ

അത് ഒരു രാത്രി ഒരു അടച്ച

മുറിയിൽ വച്ചു ആക്കിയേക്കുക.


പകൽ വെളിച്ചത്തിൽ ഒരു

പക്ഷെ, എന്റെ മാതാവ് എനിക്കായി

ഒരു പിടി അരി പാത്രത്തിലാക്കി 

എനിക്ക് ഭക്ഷണം പാകം ചെയ്യുന്നുണ്ടായേക്കും.


എന്റെ മകൾ ഞാൻ അവൾക്കായി

വാങ്ങിക്കൊണ്ട് ചെല്ലും എന്ന്

അവൾ കരുതുന്ന കുഞ്ഞുടുപ്പൊ

നാരങ്ങാമിട്ടായിയോ ഓർത്തു

കട്ടിലിൽ ചരിഞ്ഞു കിടക്കുന്നുണ്ടായിരിക്കും.


എന്റെ മകൻ എന്നെ ഓർത്തു

ഒരു നവോന്മേഷത്താൽ പഠിച്ചു

കൊണ്ടിരിക്കുന്നുണ്ടായേക്കും.


എന്റെ പിതാവ് അദ്ദേഹം കിടക്കുന്ന

കട്ടിലിലെ ഇളക്കം തീർക്കാൻ

എന്നെ കാത്തിരിക്കുന്നുണ്ടായേക്കും.


എന്റെ വളർത്തു മൃഗങ്ങൾ

ഞാൻ അവർക്കു കൊടുക്കുന്ന

ഭക്ഷണം ഓർത്തു തലകുലുക്കി

വാലാട്ടി കാത്തിരിക്കുന്നുണ്ടായേക്കും.

ചുറ്റിലെ കാറ്റും ഇലകളും പൂക്കളും

എന്നെ അശ്വസിപ്പിക്കുവാനാകാതെ

വേദനിക്കുണ്ടായേക്കും.


എന്റെ പത്രക്കാരനും പാൽക്കാരനും

പല ചരക്കു കടക്കാരനും ഞാൻ

അന്ന് അവർക്കു കൊടുക്കുന്ന

പൈസ വച്ചു ചില കണക്ക്‌ കൂട്ടലുകൾ

നടത്തിയിട്ടുണ്ടായിരിക്കും.


എന്നെ ദ്രോഹിക്കും മുമ്പേ ഞാൻ

ഒരു മനുഷ്യൻ ആണ് എന്നതോ നീ

ഒരു മനുഷ്യൻ ആണ് എന്നതോ

നീ മറന്നേക്കുക.

എന്നെ ഒരു മരക്കഷണം ആയോ

നിന്നെ ഒരു ജീവനോപാധി യന്ത്രം

ആയോ നീ എടുക്കുക.


നീ ഒരിക്കലും കാണാത്ത, അറിയാത്ത

ഒരു വ്യക്തിയായി നീ കാണുമ്പോൾ

നീ എന്നെ ദ്രോഹിച്ചു തുടങ്ങുക.


ദ്രോഹിക്കുമ്പോൾ എന്റെ കണ്ണീരോ

ചോരയോ കഫമോ വിസർജ്ജമോ

മണ്ണിൽ ഇറ്റാതിരിക്കാൻ

നീ ഒരു വലിയ ഒരു കുപ്പിയിൽ അവ

ശേഖരിക്കുക.

എന്റെ മാംസവും എല്ലും നീ ഒരു

വലിയ ചാക്കിൽ ആക്കുക.

എന്റെ ശബ്ദത്തെ നീ ഒട്ടിക്കുക.

എന്റെ ബാക്കി രൂപത്തെ നീ

ആകാശത്തിലും ഭൂമിയിലും

ഇടക്കും അല്ലാത്തിടത്തു വച്ചു

ഒഴിവാക്കി മാറുക.


എന്റെത് ഒരു വിശുദ്ധ പ്രതികാരം ആകും

എന്ന് നിനക്ക് അറിയാവുന്നത് കൊണ്ട്

എന്നെ ദ്രോഹിക്കുമ്പോൾ നീ എന്റെ

പുറകിൽ നിന്ന്, മുഖം മൂടി വന്നേക്കുക.


മുന്നിൽ നിന്നാണ് നീ വരുന്നതെങ്കിൽ

പതിവ് പോലെ എന്നോട് ഒന്ന്

വെളുക്കെ ചിരിച്ച് എനിക്ക് ഒരു

ഷേക്ഹാൻഡ് തന്നേക്കുക!


എന്നെ ദ്രോഹിക്കുന്നതിനു മുമ്പ്

നീ വിശന്നു ഇരിക്കുക ആണെങ്കിൽ

ദ്രോഹിക്കാൻ വന്നതാണെന്ന്

പറയ്യാതിരിക്കുക,

അല്ലെങ്കിൽ നിനക്കായി എന്റെ

ഭക്ഷണം പകുത്തു തരാൻ

എനിക്ക് കഴിയാതെ വന്നേക്കും.


നിന്റെ ദ്രോഹം എന്റെ ബൗദ്ധിക മണ്ടലത്തെ

തകർക്കാൻ ആണ് ലക്ഷ്യം

വാക്കുന്നതെങ്കിൽ അത്

പല തവണ തകർന്നിട്ടും

പതിൻ മടങ്ങു ശക്തിയാൽ

ഉയർത്തെഴുന്നേറ്റതാണെന്നു

നീ അറിയുക.

Tuesday, 9 August 2022

മഴപ്പിരാന്തൻ

 മഴപ്പിരാന്തൻ


ചെറു മഴ

ഒരു ചിന്ത ചാറൽ.

നറു മഴ സൗഹൃദം,

പ്രണയം.

പെരും മഴ കണ്ണീരുപ്പ് 

പെയ്ത മഴ നിന്നു.

നിന്ന മഴ പെയ്തു.

 മനസ്സിൽ മഴപ്പാട്ട് 

കടലിൽ താരാട്ട്.


മഴപ്പിരാന്ത്.

പ്രദീപന്റെ പുസ്തക അലമാര

 പ്രദീപന്റെ പുസ്തക അലമാര.

==================

വീട്ടിലെ ഭക്ഷണമുറിയുടെ

 ഒരോരത്താണ് പ്രദീപന്റെ

 പുസ്തകഅലമാര.


അലമാരയിൽ കവികളുടെയും കഥാകൃത്തുക്കളുടെയും

 നോവലിസ്റ്റുകളുടെയും

ലോകം.


തീൻ മേശയിൽ മീൻകറിയുടെയും

ചപ്പാത്തിയുടെയും

ഓട്സ്സിന്റെയും കഞ്ഞിയുടെയും

ഓംലെറ്റിന്റെയും

കട്ടൻ കാപ്പിയുടെയും ലോകം.


ചിക്കൻ ബിരിയാണിയുടെ അടുത്തു

അന്നം കഴിക്കാതെ വർഷങ്ങളോളം

നിരാഹാരം ഇരുന്നു

മോപ്പാസാങ്ങും

വീരൻ കുട്ടിയും.


പാത്തുമ്മാന്റെ ആടും

ലാഭകരാമായ രീതിയിൽ

എങ്ങനെ ആട്

വളർത്താം എന്ന പുസ്തകവും

തമ്മിൽ അടുത്തിരിക്കുന്നു.


എം ടി കഥകളും

ഗൗരിയും അകന്നിരിക്കുന്നു.


ചാറ്റർലിസ് ലൗവർ

 ആൽക്കെമിസ്റ്റ്.


മരണത്തിലേക്ക് അടുക്കുന്ന എന്തോ

ഒന്ന് മനുഷ്യ ശരീരത്തിൽ ഉണ്ട്,

അതിനെ ഇല്ലാതാക്കിയാൽ

മരണമില്ലെന്നു പറഞ്ഞ ഫ്രോയിഡ്

പുസ്തകം ശ്രീരാമ കൃഷ്ണ പരമ

ഹംസരുടെ മഹത് വചനങ്ങൾക്ക് താഴെ.


 വിജയനും സുഗത കുമാരിയും

ഒ എൻ വി യും വയലാറും 

രാമായണത്തോടും 

ബൈബിളിനോടും ഖുർ ആനോടും ചേർന്ന് 

അടുത്തടുത്തു ചരിഞ്ഞിരുന്നു

സൗഹാർദ്ദം കൈമാറുന്നു.


പുസ്തകം ഒരു കണ്ണാടി പോലെ ആണ്

അതിലേക്കു ഒരു കഴുത എത്തി നോക്കിയാൽ തിരിച്ചു ഒരപ്പോസ്തലൻ

എത്തി നോക്കുമെന്ന് നിങ്ങൾ കരുതരുത്

എന്ന മഹത് വചനം അലമാരക്ക്

മുകളിലായി ഒട്ടിയിട്ടുണ്ട്.


ദിവസവും ഒരു മണിക്കൂർ പുസ്തകം

വായിച്ചാൽ നിങ്ങൾക്ക് ഒരു

പ്രതികരിക്കുന്ന മനുഷ്യനാകാം എന്ന

എഴുത്ത് അലമാരക്ക് താഴെയും.


ഖലീൽ ജിബ്രാൾ പ്രണയത്തെ ദൈവമാക്കുമ്പോൾ 

ഡ്രാക്കുള്ള

 ചോരക്കായി അലയുന്നു.


ഒരു നിമിഷം തരൂ നിന്നെ അറിയാൻ..

ഒരു യുഗം തരൂ നിന്നിൽ അലിയാൻ

എന്നത് തിരിച്ചെഴുതിയ തമ്പിയെ

നോക്കി ഏകാന്തപഥികൻ ഞാൻ.


കാമ ശാസ്ത്രം ഹിമാവാന്റെ മടി തട്ടിൽ.


ഡക്കാമരൻ കഥകൾ ഭ്രാന്ത്


ആയിരത്തൊന്നു രാവുകൾ..

ഫ്രീഡം അറ്റ് മിഡ് നൈറ്റ്‌..


രോഗം തരാത്ത ഭക്ഷണം

നളിനി ജമീലക്കൊപ്പംl


ഇംഗ്ളീഷ് മലയാളം

തമിഴ് മലയാളം.

ബംഗാളി മലയാളം.


പുകയൂതി വി കെ എൻ


മഴ നനഞ്ഞു ക്‌ളാര.


ഒരു പക്ഷെ,

ചുള്ളിക്കാടിന്റെ

രക്തത്തിനും മാംസത്തിനും

ഗാന്ധിയുടെ ജീവിതാ(സത്യാ )ന്വേഷണ

പരീക്ഷണങ്ങൾക്കും

ഗോർക്കിയുടെ അമ്മയ്ക്കും

ഹെമിംഗ് വെ യുടെ മെൻ ക്യാൻനോട്ട്

ബി ഡെസ്‌ട്രെക്റ്റഡിനും

മാർക്സിന്റെ മൂലധനത്തിനും ഒപ്പം

പ്രദീപന്റെ രണ്ട് കവിതാ പുസ്തകവും

കൂടി ഇടം പിടിച്ച ലോകത്തിലെ

ഒരേ ഒരു പുസ്തക അലമാര

ആയേക്കും അത്.


ഭക്ഷണമുറിയുടെ അരികിലായി

അടുക്കളയിൽ നിന്നും

അരങ്ങേത്തേക്കു വരാതെ ഭാര്യ.


ഭാര്യയുടെ അരികിലായി നല്ല

ഭക്ഷണം എങ്ങനെ ഉണ്ടാക്കാം

എന്ന നെറ്റ് പുസ്തകം..


-. അലമാരക്ക് മുകളിൽ

ഒരിന്റെക്സ് പുസ്തകം.


അതിന്നരികെ ഒരു

 കയ്യെഴുത്തു

പുസ്തകമതിന്റെ അവസാനം

ആരോ പ്രദീപന്റെ പുസ്തകഅലമാര

എന്ന ശീർഷകത്തിൽ

എന്തോ കുത്തി കുറിച്ചിരിക്കുന്നു.

കൂ കൂ കൂ കൂ തീവണ്ടി

 കൂ കൂ കൂ കൂ തീവണ്ടി 

==================

വണ്ടി റെയിലിന്മേൽ

 ഒച്ച വച്ചു

പുറം കുലുക്കി അകമനക്കി

പായുമ്പോൾ, കുഞ്ഞ്

അന്തം വിട്ടു നോക്കി നിന്നു.


രണ്ടും കയ്യും നീട്ടി ടാറ്റ

കാട്ടിയ കുഞ്ഞിനെ

കാണാൻ സമയമില്ലാത്ത

യാത്രക്കാർ 


ഇന്നും വണ്ടി റയിലിന്മേൽ

 ഒച്ച വച്ചു

പുറം കുലുക്കി അകമനക്കി

പായുന്നുണ്ട്-


അതിന്നരികെ അതറിയാതെ

ഒരാൾ ഒരു ചാക്ക് പ്രാരാബ്ധവും

തലയിൽ വച്ചു അതിന്റെ

 സമാന്തരമായോ വിപരീതമായോ

സഞ്ചരിക്കുന്നു.


കു

ഞ്ഞ് വലുതായിരിക്കുന്നു.

കബീറും മീരയും

 കബീറും മീരയും.

==============

കബീറും മീരയും

 സഹപാഠികളാണ്.


കബീറും മീരയും

അയൽക്കാരുമാണ്.


കബീർ സുന്ദരനാണ്.

മീര സുന്ദരിയും.


കബീറും മീരയും

കണ്ടാൽ മിണ്ടാറില്ല.


കബീറും മീരയും

ഒരുമിച്ചു നടക്കാറില്ല.


കബീറും മീരയും

ഒരുമിച്ചിരിക്കാറില്ല


അവർ രണ്ട് ലിംഗക്കാർ ആണ്.

അവർ രണ്ട് മതക്കാർ ആണ്.


മീര അമ്പലത്തിൽ പോകുമ്പോൾ

കബീർ അഞ്ചു നേരം നിസ്കരിക്കുന്നു.


മീരയെ വിവാഹം ചെയ്തത്

ഒരു ബിസിനസ് കാരനാണ്.


കബീറിന്റെ ഭാര്യാ പിതാവ്

ഒരു സ്ഥിരം ഗൾഫ് കാരനും.


കബീറും മീരയും കാമുകീ

കാമുകന്മാർ ആണ്.


അതിർ വരമ്പുകൾ ഇല്ലാത്ത

ഉപാധി ഇല്ലാത്ത,

ശുദ്ധ പ്രണയവുമായി

അവർ എപ്പോളും

അകലങ്ങളിൽ

സന്തോഷത്തോടെ ജീവിക്കുന്നു.


അവരുടേതു ഒരു ഒളിച്ചു

വെച്ച പ്രണയം ആണ്.

വളർത്തു പക്ഷി

 വളർത്തു പക്ഷി

===============

വളർത്തു പക്ഷി

 ഉറക്കെ പാടുന്നില്ല.

ഇടക്ക് ചില

മൂളിപ്പാട്ടുകൾ മാത്രം.


വളർത്തു പക്ഷി

ഉറക്കെ സംസാരിക്കുന്നില്ല.

ഇടക്ക് ചില വാക്കുകൾ

 മാത്രം പറയുന്നു.


വളർത്തു പക്ഷി

പൊട്ടിച്ചിരിക്കുന്നില്ല.

ഇടക്ക് ഒരു ചെറു ചിരി മാത്രം.


വളർത്തു പക്ഷി താഴെ

ഭൂമിയുടെ പരപ്പിലേക്കോ

മുകളിലെ ആകാശ നിരപ്പിലേക്കോ

നോക്കുന്നില്ല.

കൂട്ടിലെ ചെറിയ സഞ്ചാരം മാത്രം.


വളർത്തു പക്ഷി കാഷ്ടത്തിനും

അന്നതിനും അരികെ കൂട്ടിൽ

കൊക്ക് താഴ്ത്തി കിടക്കുന്നു.


കൂട്ടിൽ വളർത്തു പക്ഷിയുടെ

ചിറകിന്റെ തൂവലുകൾ

വെള്ളം നനഞ്ഞു ചിതറി

കിടക്കുന്നു.


വളർത്തു പക്ഷിക്കു

മഴയില്ല.

വളർത്തു പക്ഷി തണുപ്പും

കാറ്റും ചൂടും അറിയാറില്ല.

വളർത്തു പക്ഷിയുടെ ജീവിതം

കാലാവസ്ഥക്ക് പുറത്താണ്.


വളർത്തു പക്ഷി ഇണയെ

ശ്രദ്ധിക്കാറില്ല.


വളർത്തു പക്ഷിയുടെ കൂട്

അടക്കാറില്ല.

കൂട് തുറന്നു വച്ചാലും പക്ഷി

പുറത്തേക്കു പറക്കാറില്ല.

വളർത്തു പക്ഷിക്കു സ്വാതന്ത്ര്യം

ഒരു ഭാവനയാണ്

അന്നന്നത്തെ അന്നമാണ്

പരമമായ സത്യം.


വളർത്തു പക്ഷി പുറമേക്ക്

കരയാറില്ല.

 വളർത്തു പക്ഷിക്കൂടുകൾ

കൊണ്ട് നിറഞ്ഞിരിക്കുകയാണ്

എന്റെ വീടും നാടും.


വളർത്തു പക്ഷിയുടെ കണ്ണുകൾ

മാത്രം എന്തൊക്കെയോ കഥകൾ

പറയുന്നുണ്ട്.

എന്നാൽ ഞാനതു

ശ്രദ്ധിക്കാറില്ല.


-എന്റെ കൂട് ഒരു പക്ഷെ,

കുറച്ചു കൂടി വലുതാണ്.


Thursday, 21 July 2022

എം ടി യെ വെറുക്കുമ്പോൾ..

 എം ടി യെ വെറുക്കുമ്പോൾ..

========================

കാണേണ്ട

എനിക്കെഎം ടി യെ

ഇടപഴകേണ്ട എനിക്ക്

എം ടി യു മായി.

എം ടി യുമൊത്തു

എനിക്ക്ഒരു

സെൽഫി എടുക്കേണ്ട


ഒപ്പം ഒരു ചായ കുടിക്കേണ്ട


കാണാതെ തന്നെ എം ടി 

 എന്നെ വല്ലാതെ പ്രചോദിപ്പിക്കുന്നു


അതിനാലിനി കാണേണ്ട

എനിക്ക് എം ടി യെ..

Monday, 11 July 2022

പോത്ത് തിരക്കഥ

 ചില വാചക കസർത്തുകൾ അഥവാ മൂന്ന് കവിതകൾ

================================


ഒരു ബോറൻ കവിത 


വയറു നിറച്ചും തിന്നു

തിന്നു അവൻ

പട്ടിണിക്കാരനോട്

പറഞ്ഞു.

ജീവിതം ബോറ്.


പ്രേമിച്ചു പ്രേമിച്ചു മടുത്തു

അവൻ പ്രേമ നൈരാശ്യ

ക്കാരനോട് പറഞ്ഞു

പ്രേമം ബോറ്.


മരണത്തെ കുറിച്ച് പഠിച്ചു

പഠിച്ചു അവൻ മരണത്തോട്

പറഞ്ഞു

മരണം ബോറ്.


ആത്മീയത അന്വേഷിച്ചു

അവൻ സന്യാസിയോടും

സൂഫിയോടും പുരോഹിതനോടും

പറഞ്ഞു.


സന്യാസം ബോറ്.


എന്നാൽ സന്യാസിയും സൂഫിയും

പുരോഹിതനും അവനോടു

ഒരു വരി മറുപടി പറഞ്ഞു.


ബോറടി ഒരു ബോറ്.


===========================

പോത്ത്  

 തിരുത്തിയ ഒരു തിരക്കഥ.

========================


ഞാൻ ഒരു തിരക്കഥ

എഴുതുമ്പോൾ ആണ്

അരികെ ഉള്ള വളപ്പിൽ

കെട്ടി നിറുത്തിയ

 ഒരു പോത്ത് ഒന്നമറി

അതിനെ അറിയിച്ചത്.


 എന്റെ തിരക്കഥയിൽ

ഇല്ലാത്ത പോത്ത് ഒരു സ്വതന്ത്ര

സഞ്ചാരി ആയി എന്റെ 

സിനിമയിൽ ചില ഇടത്തെങ്കിലും

ഉണ്ടാകാം.


ഒരു പോത്തായി അഭിനയിക്കാൻ

ഒരു പോത്തിനെ ആകൂ,-

 എന്നാൽ സിനിമ കാണുന്ന

പ്രേക്ഷകർ പോത്തായി 

മാറുമോ എന്നത് ഒരു

ഭയമായി ഉള്ളിൽ..


അപ്പോളേക്കും പോത്ത്

കയറു പൊട്ടിച്ചു എന്റെ

തിരക്കഥ തിന്നാൻ ആയി

അടുത്തേക്ക്...


തിരക്കഥക്ക് അങ്ങനെ

ഒരു ട്വിസ്റ്റ്‌, ഒരു ക്ലൈമാക്സ്.


ഗതികെട്ടാൽ പോത്ത്

തിരക്കഥയും തിന്നും.


ഇതാണ് തിരക്കഥയിൽ

നായികമാർ മരുന്നിനെങ്കിലും

വേണം എന്ന് പറയുന്നത്.


ഒരു നായിക ഉണ്ടായിരുന്നെങ്കിൽ

പോത്ത് ഇപ്പോളേക്കും എത്ര

പ്രേമ ഗാനങ്ങൾ

മൂളിയിട്ടുണ്ടായിരിക്കും?


(ലോക സിനിമയിൽ ആദ്യമായി

ഒരു പോത്ത്

മനുഷ്യ ശബ്ദത്തിൽ പാടുമ്പോൾ...)


കഥ എങ്ങോട്ടൊക്കെ

വളഞ്ഞു തിരിഞ്ഞു ഒഴുകി

യിട്ടുണ്ടായിരിക്കും.


 തിരക്കഥയിൽ ഇല്ലാത്ത 

  പോത്ത്

 തിരക്കഥ എഴുത്ത്

കാരനും ഞാൻ ഒരു

പോത്തും ആയി മാറിയ

ഈ സന്ദർഭത്തിൽ

ഒന്ന് ഞാൻ പറയട്ടെ..


സിനിമയിൽ ന പോത്ത്

സ്വാതന്ത്ര്യം അർഹതെ -

അഥവാ എന്റെ സ്വാതന്ത്യം

 അല്ല

പോത്തിൻ സ്വാതന്ത്ര്യം!


അപ്പോളേക്കും പോത്ത്

എന്റെ തിരക്കഥ മുഴുവനായും

തിന്നു തീർത്തു.


  NB മനുഷ്യനിൽ നിന്നും

പോത്തിലേക്കുള്ള അകലം

കുറഞ്ഞു വരുന്നത് 

കൊണ്ടാകേണം പണ്ട്

ഒന്നാം ക്ലാസ്സിൽ മലയാളം മാഷ്

ഡാ, പോത്തേ. എന്ന് പറഞ്ഞു

പുക്കിളു പിടിച്ചു തിരിച്ചു

പീഡിപ്പിച്ചത്....


(ഗുണ പാഠം - ദയ പോത്തിനോട്

പോലും പാടില്ല .)


==============================

മഴ

===============================

മഴ നേർത്തു

 ചാറുമ്പോൾ അവൾ

മഴ നനഞ കുളിര്.


എനിക്കും അവൾക്കും

ഇടക്ക് മഴപ്പാട്ട്.


ഞാനും അവളും- മണ്ണും

 മഴയും.


നിൽക്കാതെ പെയ്ത

മഴയിൽ അവൾ 

രാത്രിയിൽ ഉയർന്ന

ഒരു അറിയാകൈയ്യ്.


മഴ ശരിക്കും എന്താണ്?

Tuesday, 5 July 2022

കവി കണ്ടു പിടിക്കുമ്പോൾ

 കവി കണ്ടു പിടിക്കുമ്പോൾ 


ബാക്കി അന്നം

----------------------

നമ്മുടെ ബാക്കിയാകും

അന്നവും കാത്തു

കഴിയുന്നുണ്ട്

ഒരു പാടു പേർ, ചുറ്റിലും

അതും കഴിച്ചു നമ്മളെക്കാൾ

സന്തോഷമായി ജീവിക്കുന്നുമുണ്ട്

പലരും., പലപ്പോളും.


അറിയാത്ത പാട്ട്

-----------------------

നിശ്ശബ്ദം ഒരു പാട്ട്

മൂളുന്നുണ്ട് ചുറ്റിലും

എപ്പോളും പ്രകൃതി

 താരട്ടീണത്തിൽ..


അറിയാത്ത ഒരിളം

 കാറ്റായിയതാറ്റുന്നുമുണ്ട്

മനസ്സിൻ മുറിവിനെ

എപ്പോളും...


പ്രണയ സത്യം 

-----------------------


ഈ ഭൂഗോളത്തിൽ എല്ലാരും

എല്ലാറ്റിനേം എപ്പോളും

പ്രണയിക്കുന്നു.


അമ്പല പ്രാവിന്റെ ഭക്തി 

---------------------------------

അമ്പല വാതിലിലൂടെയും

അമ്പല മണിക്ക് മേലെയും

അമ്പലക്കുളത്തിൻ മുകളിലും

അമ്പല പ്രതിഷ്ടക്കിടയിലും

ആയിയമ്പല പ്രാവുകൾ കുറുകി

 പറക്കുമ്പോൾ,

വേദനയും, വിഷമവും, കുറ്റവും

നിരാശയും വ്യാമോഹവും

 ഉയർച്ചയും തകർച്ചയും ഈർഷ്യയും 

മനസ്സിൽ നിറച്ചമ്പലത്തിൽ 

കാണിക്കയും ആയി

 വരി നിൽക്കുന്നുണ്ട് മനുഷ്യൻ.


മത്സരവിജയി

-----------------------

എല്ലാ പരീക്ഷയിലും എല്ലാരും

ജയിക്കുന്നുണ്ട്.

നീ ഓർമ്മ, കോഴിമുട്ട, ദർശനം

 മൂന്ന് കവിതകൾ 


ദർശനം

=========

എല്ലാ പഠനവും മൂഢത.


എല്ലാ വായനയും മൂഢത.


എല്ലാ ചിന്തയും മൂഡത.


ദർശനങ്ങൾ ആണ്

അറിവിന്റെ ശീലുകൾ.


കടുത്ത വേദനകൾക്കിടയിൽ

ഉരിയുന്ന വെളുത്ത

ഭിന്നമാം ദർശനം.


2.കോഴിമുട്ടക്ക് ചിലതു പറയാനുണ്ട് 

-----------------------------------------

കോഴി മുട്ടയാണോ,

 കോഴിയാണോ

 ആദ്യമുണ്ടായത്

എന്ന ചോദ്യം

 തെറ്റാണ്.


തുടക്കം രൂപാന്തിരങ്ങൾ

ആയാണ്.


'ആദ്യം ':എന്നത് ' ഒന്നാമൻ'

എന്ന വാക്കു

പോലെ തല്ക്കാലമനുഷ്യൻ

പടച്ച ഒരു

തമാശ വാക്കാണ്.


കോഴി മുട്ട മാത്രം

കഴിക്കുന്നവർ

ഡബിൾ നോൺ

വെജിറ്റേറിയൻമാർ.


കോഴി മുട്ട കഴിക്കുമ്പോൾ

അറിയാം,

അതിന്നൊരു കോഴിക്കുഞു 

മണം ഉണ്ട്.


അഗീകൃത കൊലപാതകം

 ആണ്

ഒരൊ കോഴി

മുട്ടയുടെയും മരണം.


ചിലത് ഭ്രൂണ ഹത്യ

ചിലതു ശിശു ഹത്യ.

വലുതായാൽ വെട്ടു മരണം.


കോഴി മുട്ട

ഭരണഘടന തിരയുന്നുണ്ട്.


നീ ഓർമ്മ 


================


നീ എന്റെ ഓർമ്മകളിൽ

ഉണ്ടാകുന്ന ചില സമയങ്ങൾ ഉണ്ട്.


ശരീരം നശിക്കുന്നതിനും

ഒപ്പം ഓർമ്മയും നശിക്കുന്നതിനായുള്ള

ചില അനുപാതങ്ങളും ഉണ്ട്.


എന്റെ ഓർമ്മയിലെ നീയാണ്

 എന്റെ ശരിയായ നീ.


നിന്നെ ഞാൻ ഓർക്കാതെ വിടേണ്ടതാണ്.


എന്നിട്ടും ഇല്ലാണ്ടാകുന്നതിനു തൊട്ടു

മുമ്പ് വരെ ഞാൻ നിന്നോർമ്മ മാത്രം

ആകുന്നതെന്ത്?


നീ മറ്റു പലരെയും പോലെ ആധുനിക

ആയുധങ്ങൾ ഉപയോഗിക്കുന്ന 

ഒരു പഴയ മന്ത്രവാദിനി തന്നെ...


ഞാൻ മറ്റു പലരെയും പോലെ

ഒരു പരാജിതനും.


ഓർമ്മകൾ പരാജിതരുടെ

ആശ്വാസങ്ങൾ ആണ്.


നിന്റെ പ്രസവം നടക്കുന്നത്

എന്റെ മനസ്സിലെ ഏതോ അറയിൽ.


നിന്റെ ജനന സമയത്തു നിന്റെ

അമ്മ ആർത്തു കരഞ്ഞെന്നു പറഞ്ഞത്

വെറുതെ ആണ്.


നീ എന്റെ ഓർമ്മയിൽ നിശ്ശബ്ദം ജനിച്ചവൻ.


നീ എന്റെ ഓർമ്മയിൽ

കടിച്ചു തൂങ്ങി എന്റെ നാഡി തിന്നു

എന്നെ ആക്രമിച്ചു എന്നിൽ വളർന്നു എന്നിൽ ചാകുന്നവൻ.


നീ നീയാണെങ്കിൽ

പിന്നെ എന്തിനെങ്ങിനെ എന്നിൽ?

===========================


നമ്മൾ പ്രണയിച്ചതും

ശരിക്കും രമിച്ചതും

പോലും ഓർമ്മ താളിൽ..


നമ്മൾ മഴ നനഞ്ഞതും

നമ്മൾ കടലിൽ കുളിച്ചതും

നമ്മൾ ഒരു പാത്രത്തിലേ അന്നം

പകുത്തു കഴിച്ചതും പോലും

ഓർമ്മയുടെ ഭൂഖണ്ടം..


നീ എന്റെ ഓർമ്മയല്ലെങ്കിൽ

പിന്നെ എന്നിൽ എന്തിന് ഇത്ര

വേദന, ആകാംക്ഷ, അത്ഭുതം.


ഓർമ്മക്കും ജീവനുണ്ട്.


ഓർമ്മയലങ്കരിക്കപ്പെടുന്നുണ്ട്.


വാൽകഷ്ണം.

==============


(ഈ ആഴ്ച്ചത്തെ മാതൃഭൂമിയിലെ ഓർമ്മ എന്ന കവിത വായിച്ചു കൊണ്ടിരിക്കുമ്പോൾ അറിയാതെ വന്ന കുറച്ചു വരികൾ )

Monday, 2 May 2022

സൂചി

 മൂന്ന് ചെറിയ എഴുത്തുകൾ

=====================


1) സൂചി

========


നാല്പത് വയസ്സിൽ ആണ്

പിന്നോക്ക യാത്ര

തുടങ്ങിയത്.


അത് ഇപ്പോൾ പല്ലില്ലാത്ത

ഒരു കുഞ്ഞു പിന്നിട്ടു

ഭ്രൂണാവസ്തയും കടന്നു

കാണാത്ത അത്രയും ആയി.


എന്റെ മരണം അഥവാ

ജനനത്തിനും മുമ്പുള്ള ഞാൻ.


നിന്റെ വ്യർത്ഥമായ പ്രാർത്ഥന.

അഥവാ അവരുടെ ജീവിതം.


പ്രപഞ്ചം എന്ന സത്യം.


2) പാറ്റ

============

വെളിച്ചം- ഇരുട്ട്-

കണ്ണിന്റെ തോന്നൽ 


കണ്ണില്ലാത്തവന്റെ

വെളിച്ചമാണ് വെളിച്ചം.


കണ്ണില്ലാത്തവന്റെ 

വെളിച്ചമാണ് ഇരുട്ട്.


കണ്ണോ പ്രകൃതിയുടെ 

 കോമാളി സൃഷ്ടി.


കൺപാട ലോലം.


 മനുഷ്യൻ എന്ന 

കുഞ്ഞു പാറ്റ.


എന്നാൽ ചിന്ത?


അയ്യേ....


(ഇടപെടുമ്പോൾ 

വെളിച്ചവും ഇരുട്ടും ദുഃഖമാണ്..).


3) പെയിന്റ് 

=======

ഒരു മുറി പെയിന്റ്

അടിക്കണം.


പൂക്കൾ, ആകാശം,

കടൽ, ഇല ഇവയുടെ

ചിത്രങ്ങൾ..


ഒരു കുട്ടി, രണ്ട് കണ്ണ്

കാറ്റ്‌, വെയിൽ, മഞ്ഞ്...


മനസ്സിൽ പിന്നെ 

 ഒരു സന്തോഷ വര.


ഒരു മുറി..



Friday, 15 April 2022

 ഭാഷ


ഒരേ ഭാഷ

ഒരേ വാക്ക്

ഒരേ അക്ഷരം 

എന്നാൽ

ഒരായിരം അർത്ഥം 

എന്റെ ദേഷ്യത്തിന്റെ

ഭാഷയിൽ

എന്റെ സ്നേഹത്തിന്റെ 

ഭാഷയിൽ 

എന്റെ കനിവിന്റെ

ഭാഷയിൽ

എന്റെ സൗഹൃദത്തിന്റെ

 ഭാഷയിൽ 

നീ നിന്റെ സൗകര്യത്തിന്നായി

പടക്കുന്ന നാനാർത്ഥം.


ഒരേ ഭാഷ ദിവസത്തിൽ

പതിനായിരം തവണ

പരസ്പരം പങ്കിട്ടു നമ്മൾ

എത്തിയോരീ തുരുത്തുകൾ-

അർത്ഥമില്ലാത്തത്,

സ്ഥിരമല്ലാത്തത്,

എന്നറിയുമ്പോൾ

എന്തിനായിയീ ലക്ഷം

ഭാഷയിലെ കോടി

 വാക്കുകളക്ഷരങ്ങൾ?


ഒരേ അർത്ഥം വരുന്ന

പത്തു ലക്ഷം ഭാഷകൾ 

ദിവസവും ഉച്ചരിച്ചു

നാം മടങ്ങുന്നതിൻ

മുമ്പേ,


എന്തോ നേടിയവനെന്ന

സങ്കല്പം വെടിഞ്ഞു 

അർത്ഥമുള്ളതൊന്നും

നേടിയില്ലെന്നറിഞ്ഞു

നേടാൻ ആവില്ലെന്നറിഞ്ഞു 

മൗനത്തിന്റെ ഭാഷയെ

 ചുംബിക്കാം..?


പ്രകൃതി പൂർണ്ണമെങ്കിൽ മാത്രം

സൃഷ്ടിയും പൂർണ്ണം.

എങ്കിലോ ഒരു കിളിയൊച്ചപോലെയോ

ഒരു തിരയടി പോലെയോ

ഒരു മഴശബ്ദം പോലെയോ

ഒരിളം കാറ്റു പോലെയോ

ഉച്ഛരിക്കാനാകും

ആദ്യ ഭാഷയാകും

നമ്മുടെ ഭാഷ..

അക്ഷരം വേണ്ടത്ത

വാക്കുകൾ വേണ്ടാത്ത

വരി വേണ്ടാത്ത

കുത്ത് കോമ വേണ്ടാത്ത

എന്നാൽ ഒരേ അർത്ഥമുള്ള

ആദ്യ ഭാഷ - ഏക ഭാഷ.

പ്രകൃതിതാളം -നമ്മുടെ ഭാഷ.

 🙏നുറുങ്ങുവരി(കൾ)

------------------------

 കള്ളന്റെ മകൻ

--------------------------

കള്ളന്റെ മകൻ

കക്കാതെയാണ്

 കള്ളനായത്.


 അഴി

-----------

പുറത്തെ വലിയ

 ജയിലിനും

അകത്തെ ചെറിയ

ജയിലിനും

ഇടക്കാണ് അഴി.


പണ്ഡിതൻ

---------------

ദൈവം ഒരു ബഹു ഭാഷാ -

പണ്ഡിതൻ കൂടി ആണ്.


കുടം

------------

നിറയാത്ത കുടം

 തുളുമ്പില്ല.


നിറകുടവും വല്ലാതെ

തുളുമ്പില്ല.


കുഞ്ഞ്

------------

കുഞ്ഞായ കുഞ്ഞിനെക്കാൾ

സ്നേഹിക്കപ്പെടേണ്ടവനാണ്

 വയസ്സനായ കുഞ്ഞ്.


ശാസ്ത്രം

--------------

പിന്നാക്കം ഓടുന്ന

ശാസ്ത്രം.


ചതി

-------

ചതിക്കാത്ത

 മനുഷ്യനാണ്, ശവം.


വെള്ളം

----------

വെള്ളത്തെ

പേടിക്കേണം.


ആല്

-----------

ആലിനു വിലയില്ല

ആടിന് വിലയുണ്ട് 


പൊതി

----------

എന്റെ ഭക്ഷണപ്പൊതി

നിന്റെ ഭക്ഷണപ്പൊതി.


കാത്തിരിപ്പ്

-------------------

എല്ലാരും മറ്റുള്ളവരുടെ

മരണം കാത്തിരുപ്പാണ്.


അന്നം.

----------

അന്നം കളയാത്ത വീടില്ല.


കരച്ചിൽ.

---------------

മരിച്ചാൽ കരയില്ല.


വാക്ക്

-----------

എന്റെ, നിന്റെ -ഇവ

വലിയ വാക്കുകൾ ആണ്.


ഉപ്പ്

--------

കടലില്ലെങ്കിൽ ഉപ്പില്ല.


വെറുതെ

------------

വെറുതെ..


സംഖ്യ

-------------

ഒന്ന്,

രണ്ട് രണ്ട്,

മൂന്ന് മൂന്ന് മൂന്ന്....


മറവി 

-------------

കാമുകി പെട്ടെന്ന്

 മറക്കാൻ

കഴിയുന്നവൾ.


ചിറക്

----------

മാലാഖക്ക്

ചിറകുകൾ

എന്തിന്?

ജിമ്മി

 ജിമ്മി


മുറിവ് നീറിപുകയുമ്പോൾ

ജി മുറിവാറ്റുന്ന

ഒരു മരുന്നായി മുന്നിൽ.


മനസ്സ് കീറി പറയുമ്പോൾ

ജിമ്മി മനസ്സിനെ

 തുന്നി ചേർക്കുമൊരു

 യന്ത്രമായി ഉള്ളിൽ.


അപകടത്തിൽ പെട്ടു

പരിക്കേറ്റപ്പോൾ

പണവും മരുന്നും

ഭക്ഷണവുമായി

ജിമ്മി അരികെ.


ഒരു കൂട്ടുകാരന്റെ

കുറവുണ്ടെന്ന്

 തോന്നിയപ്പോൾ

ജിമ്മി കൂട്ടുകാരനായി

മുന്നിൽ.


പലരും ചതിച്ചപ്പോൾ

ഒരു സഹായമായി ജിമ്മി.


യാത്ര ചെയ്യുമ്പോൾ അരികിലെ

ഇരിപ്പിടങ്ങളിൽ ജിമ്മി.


ആരാധലയത്തിൽ കൂടെ

ഒരു ഭക്തനായി ജിമ്മി.


പ്രണയത്തിൽ പ്രണയിനിയോട്

നല്ലത് പറഞ്ഞു പ്രണയമടുപ്പിക്കും

ജിമ്മി.


ഭക്ഷണം കഴിക്കുമ്പോൾ

അടുത്തു ഇരുന്നു ജിമ്മി.


ഉറങ്ങുമ്പോൾ കൂടെ ജിമ്മി.


മരിച്ചപ്പോൾ മരണാനന്തര

ചടങ്ങുകളിൽ മുമ്പിൽ ജിമ്മി.



ആരാണ് 

 ഈ 

ജിമ്മി?


കാറ്റും മഴയും തീയും മഞ്ഞും

ഏൽക്കാത്ത..

Saturday, 12 March 2022

മിഥ്യയും ഉണ്മയും

 മിഥ്യയും ഉണ്മയും.

================

ഇത് രണ്ടു പേരുടെ കവിത.


ഒന്നാമൻ കൂടുതൽ നേരവും

കണ്ണ് തുറന്നു വച്ചവൻ


രണ്ടാമൻ കൂടുതൽ നേരവും

 കണ്ണ് അടച്ചു ചിന്തിക്കുന്നവൻ.


ഒന്നാമൻ ലഹരിക്ക് വേണ്ടി

എപ്പോളും മദ്യപിച്ചു.


ഒന്നാമന്റെ കൂടെ ഉള്ളവർ

എല്ലാം മരിച്ചു.


രണ്ടാമൻ മദ്യത്തെ അറിഞ്ഞു

അതിനെ ഒഴിവാക്കി.


എന്നാൽ 

രണ്ടാമന്റെ കൂടെ ഉള്ളവർ 

മരിച്ചശേഷവും

സുഖമായി അയാളോടൊപ്പം

ആരെയും അറിയിക്കാതെ ജീവിച്ചു.


Saturday, 5 March 2022

ബാപ്പ

 ബാപ്പ

.....................
അയാളുടെ അച്ഛൻ ഒരു മുസ്‌ലീമാണ്.
അങ്ങനെ
അമ്മ അയാളോട് ഒരിക്കലും പറഞ്ഞിട്ടില്ലെങ്കിലും
അതങ്ങനെ ആണ്.
നാട്ടിലെ പാട്ടിലും നാട്ടുകാരന്റെ നോട്ടത്തിലും
നാട്ടിലെ സംസാരങ്ങളിലും അയാളുടെ
അച്ഛനെ അയാൾക്ക്‌ വേണ്ടിയല്ലെങ്കിലും
മറ്റുള്ളവർ സ്ഥിരമായി തിരയാറുണ്ട്.
അമ്പലങ്ങളിൽ അയാൾ സ്ഥിരമായി
പോകാറുണ്ട്.
സ്ഥിരമായി അയാൾ വീട്ടിലെ ദൈവ
ചിത്രങ്ങൾക്ക് മുമ്പിൽ കുമ്പിടാറുണ്ട്.
അയാളുടെ രണ്ടു പെൺ മക്കൾ
സ്ഥിരമായി വീട്ടിൽ നാമം ജപിക്കാറുണ്ട്.
എങ്കിലും അയാളുടെ അച്ഛൻ ഒരു
മുസ്ലീം ആണ്.
എല്ലാ ജാര സന്തതികളെയും പോലെ
അയാൾ ബുദ്ധിമാൻ ആയ ഒരു വെളവൻ
ആയി വളർന്നു.
അയാൾ പുരോഗമന പാർട്ടിക്ക് വേണ്ടി
വാദിച്ചു.
അയാൾ മമ്മൂട്ടി സിനിമകളെ കൂടുതൽ
ഇഷ്ടപ്പെട്ടു.
അയാൾ നിരന്തരം മദ്യപിച്ചു.
ഒരു മടിയൻ ആയി അയാൾ ജീവിച്ചു
അയാൾ ജോലി ചെയ്തത് ഒരു മുസ്ലീം
സ്ഥാപനത്തിൽ ആണ്.
അയാളുടെ സുഹൃത്തുക്കൾ കൂടുതലും
മുസ്ലീം സുഹൃത്തുക്കൾ ആണ്.
അയാളുടെ മിടുക്കികളും തന്ത്രശാലികളും
ആയ പെൺ മക്കൾ വിവാഹം ചെയ്തത്
മുസ്ലീങ്ങളെ ആണ്.
ചരിത്രം തിരുത്തി കുറിച്ചു എന്നാണ്
അയാൾ ഈ വിവാഹത്തെ കുറിച്ച്
അഭിപ്രായപ്പെട്ടത്.
ജോലിയോടൊന്നും അയാൾക്ക്‌
അധിക താല്പര്യം ഇല്ല.
ഒരിക്കൽ അയാൾ മദ്യപിക്കുന്നതിനു
ഇടക്കായി ഏതോ ഒരു ലഹരി വസ്തു
ഉപയോഗിച്ചു.
തന്ത എന്ന് മറു പേരുള്ള അവൻ
അയാളോടൊപ്പം അതുപയോഗിച്ച
ഒരാളെ കൊന്നു.
അയാളിൽ തന്ത പക്ഷേ ഒരു
സെറിബെറൽ ഹാമറേജ് ആണ്
ഉണ്ടാക്കിയത്.
അയാൾ ഇന്ന് ഒരു കിടക്കയിൽ
അനങ്ങാ ശവമായി ജീവിതം തള്ളി
നീക്കുന്നു.
അച്ഛനിൽ നിന്നും ബാപ്പയിലേക്കുള്ള
ദൂരം കുറക്കാനായി അയാളുടെ
സുഹൃത്തുക്കൾ ഇപ്പോളും
അയാളെ കാണാൻ വീട്ടിലേക്കു
എത്താറുണ്ട്.
അച്ഛനും ബാപ്പക്കും ഇടക്ക് എവിടെയോ
വച്ചു അയാളുടെ സംസ്കാരത്തിൽ
വലിയ ചില പാകപ്പിഴവുകൾ ഉണ്ടായിട്ടുണ്ടത്രേ.
അറിയാതെ ഉണ്ടായ പിഴവുകൾ
അല്ല അവയെന്നു അറിയുന്നത്
ഒരു പക്ഷേ അയാൾക്ക് മാത്രവുമത്രേ.
ഇന്നും അയാൾക്ക്‌ വേണ്ടി അയാളുടെ
ഭാര്യയും മക്കളും സ്ഥിരമായി
അമ്പലങ്ങളിൽ പൂജകൾ കഴിക്കുന്നു?







ഇനി അവളെ ഞാൻ ഒന്നു ചുംബിക്കട്ടെ.. (ഒരു പൈങ്കിളി കവിത )

 ഇനി അവളെ ഞാൻ ഒന്നു ചുംബിക്കട്ടെ..

(ഒരു പൈങ്കിളി കവിത )
========================
എന്റെ ഉയിർ ശ്വാസമായി
എന്റെ മനസ്പന്ദനമായി
എന്റെ ചിന്താഅണു വായി
എന്റെ ചോരക്കണമായി
എപ്പോളും,എന്നോടൊപ്പം, അവൾ.
എന്റെ അംഗീകാരം വേണ്ടാതെ
എന്റെ കാമം വേണ്ടാതെ
എന്റെ മണ്ണ് വേണ്ടാതെ
എന്റെ സാമിപ്യം വേണ്ടാതെ
എന്റെ ഒന്നും വേണ്ടാതെ
എന്റെ പുരോഗതി
പുറമെ നിന്ന് അറിയാത്ത
പോലെ കണ്ടു
സന്തോഷിച്ച് അവൾ.
എന്നോടൊത്തു അവൾ പുലർച്ചെ
ഉണരുന്ന പോലെ,
എന്നോടൊത്തു
അവൾ എപ്പോളും നടക്കുന്ന പോലെ
എന്നോടൊത്ത്
അവൾ ചായ കുടിക്കും പോലെ
എന്നോടൊത്തു അവൾ
ജോലി ചെയ്യും പോലെ
എന്നോടൊത്തു അവൾ ഉറങ്ങും പോലെ എന്നോടൊത്തു അവൾ കവിത
എഴുതും പോലെ
എന്നോടൊത്തു അവൾ
പാട്ടുകൾ പാടും പോലെ
എന്നോടൊത്ത്
അവൾ ഊഞ്ഞാൽ ആടി കളിക്കും പോലെ
എന്നോടൊത്തു
അവൾ നീന്തി തുടിക്കും പോലെ എന്നോടൊത്തു അവൾ
പറന്ന് നീങ്ങും പോലെ..
എന്നേ അവൾ എപ്പോളും
നോക്കുന്ന പോലെ.
എന്നേ പറ്റി അവൾ എന്നും
ചിന്തിക്കുന്ന പോലെ
എന്നേ അവൾ എപ്പോളും
പ്രോത്സാഹിപ്പിക്കും പോലെ
അകലെ പറക്കും പക്ഷി അവൾ
അരികെ ഇരിക്കും സുഹൃത്ത്‌ അവൾ
ഊർർജ്ജം പകരും സൂര്യൻ അവൾ
തണുപ്പിക്കും ഇളം കാറ്റുമവൾ
മനസ്സ് ത്രസിപ്പിക്കും സന്തോഷമവൾ
മുറ്റത്തെ മുല്ല മൊട്ടുമവൾ
വികാരമവൾ സ്നേഹമവൾ
ദൈവ ചൈതന്യം അവൾ
ജീവിക്കാൻ ഉള്ള പ്രേരണയവൾ
സ്വപ്നമവൾ, വളർച്ച അവൾ
ഉയർച്ച അവൾ
കാമുകി അവൾ പ്രണയിനി അവൾ
സുഗന്ധമവൾ,സുശീലയവൾ, സൗന്ദര്യമവൾ..
ഈ പാരിൻ വീഭ്രമ നിമിഷങ്ങളിൽ
ഈ ഭൂവിൻ മായാ ജാലങ്ങളിൽ
ഈ മണ്ണിൻ കൊടും ചതിക്കൂട്ടുകളിൽ
ഒരു വലിയ മറവിയായി അവൾ.
ഈ വൈകിയ നിമിഷത്തിൽ,
അവളെ ഞാൻ
ഒന്നു അമർത്തി ചുംബിക്കട്ടെ..
അവളുടെ അന്ത്യ യാത്രക്ക് എങ്കിലും
അവളെ,
ഒന്നു ഗാഡം പുണരാനും അവളെ
അവളുടെ ചിരിച്ച വെള്ള മുഖത്താൽ
യാത്രയാക്കാനും
എനിക്കാവണം- നിശ്ചയം.
ഇനി ഞാൻ തിരക്കുകളിൽ
നിന്ന് ഒരു നിമിഷമെങ്കിലും ഒന്നു മാറി നിൽക്കട്ടെ--
അവളെ ഞാൻ അവസാനമായി
ആവോളം ഒന്നു കാണട്ടെ..
എന്റെ മനസ്സിലല്ലാത്ത-
ആദ്യത്തെ എന്നാൽ അവസാനത്തെ
ചുംബനം ഞാൻ അവൾക്കു നൽകട്ടെ..
ഇനി അവളെ ഞാൻ ഒന്നു ചുംബിക്കട്ടെ..
(അവളെ അറിഞ്ഞിരുന്നു എന്ന് ഞാൻ
അവളെ ഒരിക്കലെങ്കിലും ഒന്നറിയിക്കാൻ
ശ്രമിക്കട്ടെ..)









അന്ധകവിത

 അന്ധകവിത  

=============

അന്ധനായ എന്നേ കുറിച്ചുള്ള

നിൻടെ  കവിതകൾ അന്ധൻ

ആനയെ കണ്ട പഴങ്കഥ 

ഓർമ്മിപ്പിക്കുന്നു .


നീ അന്ധനെ എഴുതുമ്പോൾ

എങ്ങിനെയോ അവിടേക്കു

കൂരിരുട്ടു എത്തുന്നു.


പിന്നെ അവിടേക്കു ഇത്തിരി

നിലാവിനെ നീ കൊണ്ടുവരുന്നു.


ഇത്തിരി വെട്ടം എവിടെയോ ആയി

പിന്നെ നീ ഇറ്റുന്നു.


നിൻടെ  കണ്ണിൽ ഞങ്ങൾ അന്ധർ,

വെളിച്ചത്തെ പ്രണയിക്കും കാമുകർ.


സുഖ ദുഃഖ തലങ്ങളിൽ മാത്രം

നീ ഞങ്ങളെ തിരയുന്നു.


നിങ്ങൾ കവികൾ അതി ക്രൂരർ.


പട്ടിണിയെ കുറിച്ചോ വിശപ്പിനെ

കുറിച്ചോ  എഴുതുമ്പോൾ നിങ്ങൾ 

അവിടേക്കു ദൈവത്തെയോ

രാഷ്ട്രീയത്തെയോ സ്വപ്നത്തെയോ

കൊണ്ടുവരുന്നു.


പട്ടിണിക്കാർക്ക്

കുടത്തിൽ അടച്ച വെള്ളത്തെ നിങ്ങൾ 

സ്വപ്നം കാണിപ്പിക്കുന്നു.


വികലാംഗരെ  എഴുതുമ്പോൾ

 എപ്പോളും നിങ്ങൾ കരച്ചിലിനെ പറ്റി

പറയുന്നു.


പൂവിനെ പറ്റി, പിന്നെ

ഉദയത്തെ പറ്റി പറയുന്നു.


യുദ്ധത്തെ കുറിച്ച് എഴുതുമ്പോൾ

യുദ്ധഭൂമിയിലേ ചോരക്ക് 

സുഗന്ധം ആണെന്നും ചുവപ്പ് കൂടുമെന്നും

നിങ്ങൾ എഴുതി വക്കുന്നു.


യുദ്ധത്തെ രാജ്യസ്നേഹവുമായി

നിങ്ങൾ പെട്ടെന്ന് ബന്ധിപ്പിക്കുന്നു.


യുദ്ധം ചെയ്യുന്നവൻടെ മനസ്സിൽ

നാടൻ പാട്ടുകൾ ആണെന്ന് നിങ്ങൾ

എഴുതി വക്കുന്നു.


നിങ്ങൾ കവികൾക്കെല്ലാം 

രതി ചിത്രങ്ങൾ -


അവ അളവിലും തൂക്കത്തിലും

ആരും അറിയാതെ 

മാറ്റി മാറ്റി നിങ്ങൾ എഴുതുന്നു.








Sunday, 13 February 2022

ആത്മഹത്യക്ക് മുമ്പേ അവൾക്കു പറയാനുള്ളത്.

 ആത്മഹത്യക്ക് മുമ്പേ അവൾക്കു പറയാനുള്ളത്.

-----------------------------------------------
അവൾക്കു ആത്മഹത്യക്കു മുമ്പേ
എന്തൊക്കെയോ പറയാനുണ്ടാകും
എന്നാണ് ഞാൻ കരുതിയത്.
കണ്ണിലെ ദയയെ ക്കുറിച്ച്.
അരുവികൾക്ക് മുകളിൽ വീശും
ഇളം കാറ്റിൽ ആടിയും ചരിഞ്ഞും
പറക്കുന്ന കിളികളെ കുറിച്ച്.
ലാഭ നഷ്ട രൂപത്തിൽ അല്ലാതെ
മനസ്സിൽ സ്ഥിരമായി ശേഖരിക്കപ്പെടും
ഓർമ്മകളെ കുറിച്ച്.
നിശബ്ദതയുടെ സൗന്ദര്യത്തെ കുറിച്ച്.
പ്രണയം മൂത്തു കലങ്ങി
നിറഞ്ഞ ഉന്മാദ മനസ്സുകളെ കുറിച്ച്.
അവളുടെ ചെറിയ മുഖം വെട്ടിക്കലുകളെ
കുറിച്ച്,
അപ്പോൾ അവളുടെ കണ്ണിന്നുണ്ടാവും
ആഴ വ്യത്യാസങ്ങളെ കുറിച്ച്.
ഇല്ലായ്മയിലെ സന്തോഷങ്ങളെ
കുറിച്ച്.
ഇണ ചേരാതിരിക്കുന്നതിന്റെ
വിഡ്ഢിത്തത്തെ കുറിച്ച്.
നനചീരുകളെ കുറിച്ച്.
മേഘത്തെ കുറിച്ച്.
ധ്യാന ലയനത്തെ കുറിച്ച്.
ശരിത്തെറ്റ് തമാശകളെ കുറിച്ച്.
ജീവിതം ചില കളി നിയമങ്ങൾക്ക്
അകത്താണെന്നുള്ള അബദ്ധ ധാരണയെ
കുറിച്ച്..
കണ്മഷിയെ കുറിച്ച്, ചാന്തിനെ കുറിച്ച്
നീല കുപ്പിവളകളേ കുറിച്ച്, സ്വർണ്ണ മൂക്കുത്തിയെ കുറിച്ച്, വെള്ളി പാദസരങ്ങളുടെ കിലുക്കത്തെ കുറിച്ച്.
കടലോരത്തെ വെള്ളം പറ്റിയ
മണൽ തരികളിലെ രുചിച്ചു നോക്കാത്ത
ഉപ്പിനെ കുറിച്ച്..
ഒരു കോടി ഒറ്റചേർന്ന് നിൽക്കും
സമൂഹത്തെ കുറിച്ച്..
ആത്മഹത്യക്കുമുമ്പേ അവൾക്കു
എന്നോട് എന്തൊക്കെയോ
പറയാനുണ്ടാകും എന്നാണ് ഞാൻ
കരുതിയത്.
(എന്റെ.. ആ...)







ഒന്നോ അതിലധികമോ ആളുകൾ, ടെക്‌സ്‌റ്റ് എന്നിവ എന്നതിന്റെ ഒരു ചിത്രമായിരിക്കാം
മിഴി പ്രസിദ്ധീകരണം, സുരേഷ് ജി, മറ്റ് 9 പേരും എന്നിവ
8 അഭിപ്രായങ്ങള്‍
ലൈക്ക്
അഭിപ്രായം

പോയെന്റു ഓഫ് വ്യൂ

പോയിന്റ് ഓഫ് വ്യൂ  ശവം ഏഴു ദിവസം ആണ്  ഫ്രീസെറിൽ കിടന്നത്. പൊതു ദർശനം  പ്രമുഖ vip കളെ കാത്തിരിക്കൽ  ആചാര വെടി  ലൈവ്  ഭൂമിയിൽ എത്രയും പെട്ടെന്...